Sunday, December 25, 2011
Wednesday, November 23, 2011
മുല്ലപ്പെരിയാറില്‍ നിന്നും...
ഇന്നും പ്രഭാതം അതിന്റെ എല്ലാ ഭംഗിയും,
നൈര്‍മല്യതയും അവാഹിച്ചുകൊണ്ടാ കണം സുര്യ കിരണങ്ങളെയും തോളിലേറ്റി
കുന്നിന്‍ മുകളില്‍ നിന്നും പതിയെ ഞങ്ങളുടെ ഗ്രാമ ഭംഗിയില്‍ അലിഞ്ഞു ചേരാന്‍
വന്നത്. പക്ഷെ ചിറകു മുളച്ചു തുടങ്ങും
മുന്നേ സ്വപ്‌നങ്ങള്‍ തകരാന്‍ പോകുന്നു എന്ന തിരിച്ചറിവ് മരണഭിതി കരിനിഴല്‍
നിവര്‍ത്തിയ ഞങ്ങളുടെ ജീവിതത്തില്‍ ശുന്യത മാത്രമാണിന്നു ബാക്കിയാ ക്കുന്നത്. ഈ
പ്രഭാതമോ അതിന്റെ ഭംഗിയോ ആസ്വദിക്കാന്‍ ഞങ്ങള്ക് കിന്നാകുന്നില്ല.
തുക്കിലേറ്റാന്‍
വിധിക്കപ്പെട്ടു മരണത്തിന്റെ ദയകാത്തു കിടക്കുന്ന തടവുകാരന് റെ നിസ്സഹായാവസ്ഥ
ആണ് ഞങ്ങള്‍ക്കിന്നു.
ഒരു പക്ഷെ ഈ വേദനയുടെ തിവ്രത ഇത് വായിക്കുന് ന നിങ്ങള്‍ക്ക്
എത്രത്തോളം മനസ്സിലാക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല, നിങ്ങളത്
മനസ്സിലാക്കി വരുമ്പോഴേക്കും ഒരു പക്ഷെ ഞാ നും ഉണ്ടാകില്ല.
"അല്ലെങ്കിലും വേദന എന്ന് പേപ് പറില്‍ പല ആവര്‍ത്തി
എഴുതി അത് തിരിച്ചും മറിച്ചും എത്ര തവണ വായിച്ചാലും അതിന്റെ
തിവ്രതയോ വ്യപ്തിയോ മനസ്സിലാ കണമെങ്കില്‍ അത് അനുഭവിച്ചു തന്നെ അറിയണം".
എല്ലാം ഉപേക്ഷിച്ചു എങ്ങോട്ടെങ് കിലും ഓടി പോയാലോ എന്ന് പലവട്ടം
മനസ്സ് വെമ്പിയതാണ്, പക്ഷെ അന്യ നാടുകളില്‍ നിന്നും പ്രളയ ദുരന്തത്തിന്റെ കദന
കഥയും ഭിക്ഷ പത്രവുമായി നമ്മുടെ മുന്നില്‍ വന്ന കുരുന്നു
ബാല്യങ്ങളുടെ കണ്ണിലെ ദൈന്യതയും , ഒട്ടിയ വയറും നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും
ഉണ്ടാകുമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ഇവിടെ തന്നെ മരിച്ചു വിഴുകയാണ് നല്ലതെന്ന്
തോന്നുന്നു.
ഏറെ വ്യസനതോടൊന്നു പറയട്ടെ ഞങ്ങള്‍ മാനസ്സികമായി തയ്യാറെടുത്തു
കഴിഞ്ഞു ആര്‍ത്തലച്ചു വരുന്ന ആ
മരണത്തെ എന്നന്നെക്കുമായ് പുല് കാന്‍. ഞങ്ങള്‍ക്ക് വരാന്‍ പോകുന്ന ഈ
ദുരന്തത്തില്‍ നിസ്സഹായത അഭിനയിക്കുന്നവര്‍ക്കും, മുതല കണ്ണുനീര്‍
പൊഴിക്കുന്നവര്‍ക്കും, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഇതൊരു ആഘോഷമാക്കി
മാറ്റിയ എല്ലാവരോടും ഒരു അപേക്ഷ ഞങ്ങളെ ഭീതിയുടെ കരിനിഴലില്‍ ഒന്ന് കൂടി ആഴത്തി ഒരു
നിമിഷം മുന്നേ കൊല്ലാന്‍ ശ്രെമിക്കരുത് നിങ്ങള്‍..
"ഇവിടെ ഒരു മാറ്റവും വരാന്‍ പോകുന്നില്ല, ഒന്നിനും ഒരു കാലത്തും.... ദയവായി
ഞങ്ങളെ ശാന്തരായി മരിക്കനെങ്കിലും അനുവദിക്കുക".
Sunday, November 20, 2011
പേ തമ്പുരാന്‍
ഇന്നലെ വൈകുന്നേരം വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മയാണ് ഫോണ്‍ എടുത്തത്,
അച്ഛന്‍ എവിടെ എന്ന ചോദ്യത്തിന് നിലവിളക്ക് കൊളുത്തുകയാണെന്ന് പറഞ്ഞു..സത്യത്തില്‍
എനിക്ക് ചിരിയാണ് വന്നത്.. ഇന്നെന്തായാലും അച്ഛനോട് സംസാരിചിട്ടെ ഫോണ്‍ വൈക്കുന്നുള്ള് എന്ന് പറഞ്ഞു ഞാന്‍
നിന്നു.. സത്യത്തില്‍ പഴയകാല പല വിപ്ലവ കാരികളും, നിരിശ്വരവാദികളും ഇന്ന് വലിയ
ദൈവവിശ്വാസികള്‍ ആണ്.. പൂജ മുറിയില്‍ നിന്നും വരുന്ന അച്ഛന്
വേണ്ടി കാത്തിരിക്കുന്നതിനിടയില്‍ എന്റെ മനസ്സ് കുട്ടിക്കാലത്ത്
നടന്ന ഒരു സംഭവത്തിലേക്ക് പെട്ടെന്ന് പോയി.........
അന്ന് സ്കൂള്‍ വിട്ടു വന്ന ഞാന്‍ കണ്ട കാഴ്ച കട്ടിലില്‍ കിടന്നു കരയുന്ന
അമ്മയെ ആണ്, കാര്യം എന്തെന്ന് അറിയുന്നതിന് മുന്നേ സ്വാഭാവികം ആയും എന്റെയും കണ്ണ്
നിറഞ്ഞു. പക്ഷെ ഞാന്‍ എത്ര ചോദിച്ചിട്ടും അമ്മ ഒന്നും പറയുന്നില്ല. കുറെ സമയം
കഴിഞ്ഞു അച്ഛന്‍ വന്നപ്പോള്‍ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു "താലിമാല കളഞ്ഞു പോയെന്ന
കാര്യം. അച്ഛനില്‍ നിന്നും ഒരു പൊട്ടിതെറി പ്രതിക്ഷിച്ച ഞാന്‍ ഞെട്ടിപ്പോയി,
അച്ഛന്‍ അമ്മയുടെ അടുത്തിരുന്നു അമ്മയെ ആശ്വസിപ്പിക്കുന്നു. എനിക്ക് അത്ഭുതമാണ്
തോന്നിയത് കഴിഞ്ഞ ആഴ്ച ഒരു കുട കൊണ്ട് കളഞ്ഞതിന് എന്നെ തല്ലുക മാത്രമല്ല ഇനി അടുത്ത
വര്‍ഷമേ കുട ഉള്ളു എന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ അമ്മയെ ആശ്വസിപ്പിക്കുന്നത് !!!.
അച്ഛന്‍ അമ്മയെ വഴക്ക് പറയുന്നതോ, തല്ലുന്നതോ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. അവരുടെ
ഈ സ്നേഹം തന്നെ ആണല്ലോ രണ്ട് കുട്ടികളില്‍ നിര്‍ത്താം എന്ന് അമ്മ പറഞ്ഞിട്ടും
മൂന്നാമത് ഒരു പെണ്‍ കുഞ്ഞു കൂടി വേണമെന്ന് പറഞ്ഞു അച്ഛന്‍ എനിക്കി ഭുമിയില്‍
വരാന്‍ അവസരം നല്‍കിയത്. ""എന്തായാലും ജസ്റ്റിസ് കൃഷ്ണയ്യര്‍ അച്ഛനോട്
ക്ഷമിക്കട്ടെ".
പ്രശ്നം ഇപ്പോള്‍ അതല്ല അമ്മയുടെ താലിയും മലയും കൂടെ കളഞ്ഞു പോയി, ഈ വാര്‍ത്ത
പെട്ടെന്ന് തന്നെ അയല്‍ വാസികള്‍ ഒക്കെ അറിഞ്ഞു. അമ്മയുടെ കൂട്ടുകാരികള്‍
എന്ന് അവര്‍ പറയുന്ന അയലത്തെ സ്ത്രി കഥാപാത്രങ്ങള്‍ കട്ടിലിനു ചുറ്റും ഇരുന്നു
അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രെമിച്ചു.... ആശ്വാസ വാക്കുകള്‍ക്കും, ഉപദേശങ്ങള്‍ക്കും
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ലോകം എന്നെ ഇല്ലാതായേനെ.
കരച്ചിലിനിടയില്‍ ഇടക്കൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു ആ താലിയെന്കിലും തിരിച്ചു
കിട്ടിയാല്‍ മതിയാരുന്നു ഭഗവാനെ എന്ന്. അച്ഛനും മാമന്‍മാരും കൂടെ അമ്മയുടെ മാല
തിരക്കി ഇറങ്ങി ഞാനും അവരോടൊപ്പം കൂടി, അമ്മ പശുവിനെയും കൊണ്ട് പോയ വഴിയിലും സാധാരണ
നടക്കാറുള്ള ഇടങ്ങളിലും ഒക്കെ ഞങ്ങള്‍ ഓരോ കരിയിലയും കയ്യിലെടുത്തു തിരച്ചില്‍
തുടങ്ങി. ചുരുക്കം പറഞ്ഞാല്‍ വീട്ടിലേക്കുള്ള വഴിയും, പറമ്പും കുറച്ചു കരിയില മാറി
വൃത്തി ആയതല്ലാതെ ഒരു ഗുണവും കിട്ടിയില്ല. നേരം സന്ധ്യ ആയതു കൊണ്ട് ഞങ്ങള്‍
തിരച്ചില്‍ മതിയാക്കി വീട്ടില്‍ തിരികെയെത്തി. അമ്മയെ
സമാധാനിപ്പിക്കാന്‍ വന്നവരൊക്കെ ഇനി നാളെ രാവിലെ ആശ്വസിപ്പിക്കാന്‍ വരാമെന്ന്
പറഞ്ഞു അപ്പോഴേക്കും യാത്ര ആയ് കഴിഞ്ഞിരുന്നു. വീട്ടില്‍ ഇപ്പോള്‍ ഞങ്ങളും കുറച്ചു
നിശബ്ദതയും മാത്രം ബാക്കി. എനിക്കാണെങ്കില്‍ നല്ല വിശപ്പും സ്കൂള്‍ വിട്ടു
വന്നിട്ട് ഒന്നും കഴിച്ചതും ഇല്ല. ഞാന്‍ കുറെ ചോര്‍ തട്ടിയിട്ടു തേങ്ങ ചമ്മന്തിയും
കൂട്ടി തിന്നു, വീട്ടില്‍ വേറെ സ്ത്രി കഥാപാത്രങ്ങള്‍ ഇല്ലാത്തതു കൊണ്ടും അമ്മ
എപ്പോഴും കൃഷി പണിയില്‍ അച്ഛനെ സഹായിക്കുന്നത് കൊണ്ടും വിശക്കുമ്പോള്‍ ആഹാരം
വിളമ്പി കഴിക്കുക എന്നത് കുട്ടിക്കാലം മുതല്‍ക്കേ ഞങ്ങടെ വീട്ടിലെ ഒരു അലിഖിത നിയമം
ആണ്. ഇത് തെറ്റിച്ചാല്‍ വിശപ്പ് സഹിക്കുകയെ നിവര്‍ത്തി ഉള്ളു... എന്തായാലും അമ്മയെ
അടുക്കളയില്‍ സഹായിച്ചു സഹായിച്ചു ഞാനും ഒരു നല്ല പാചകക്കാരന്‍ ആയിതിര്‍ന്ന കാര്യം
പ്രവാസ ജീവിതത്തിനിടയിലാണ് മനസ്സിലായത്. (എന്തായാലും കെട്ടാന്‍ പോന്ന പെണ്ണ്
ഇതരിയേണ്ട.....അവള്‍ ചിലപ്പോള്‍ ബന്ധം ഉപേക്ഷിച്ചു പോയാലോ :^)
രാത്രിയില്‍ അപ്പുപ്പനും അമ്മുമ്മയും വന്നു, അമ്മ അപ്പോഴും കട്ടിലില്‍ തന്നെ
ചേട്ടന്‍മാര്‍ രണ്ടും മണ്ണെണ്ണ വിളക്കിന്റെ ചുവട്ടില്‍ ഇരുന്നു എന്തൊക്കയോ
പഠിക്കുന്നു എങ്കിലും അവരുടെ ശ്രെധയും ഇവിടെ തന്നെ. ഞാന്‍ അമ്മയുടെ പള്ളക്കിഴില്‍
ഒട്ടിക്കിടന്നു, അമ്മ എന്നെയും കെട്ടി പിടിച്ചു കിടന്നു കരയുന്നു. സത്യത്തില്‍
അന്ന് എനിക്കറിയില്ലായിരുന്നു താലിയുടെ പവിത്രതയും, അതിനു കല്‍പ്പിച്ചിട്ടുള്ള
മഹാത്മ്യവും ഒക്കെ.
ഒടുവില്‍ അമ്മുമ്മ ആണ് ആ ആശയം മുന്നോട്ട്
വെച്ചത് ""പേ തമ്പുരാന് വെറ്റി ലയും അടക്കയും വയ്ക്കാം എന്ന്. " ഈ പേ
തമ്പുരാന്‍ എന്ന് പറയുന്നത് കീഴാള വര്‍ഗ്ഗത്തിന്റെ ഒരു ദൈവം ആയിരുന്നു. മൂപ്പന്‍
എന്നും, അപ്പുപ്പന്‍ എന്നും, ആയിരവില്ലി എന്നും ഒക്കെ ആളുകള്‍ അതിനെ വിളിച്ചു
പോന്നിരുന്നു. ഒരു പക്ഷെ സവര്‍ണ്ണ മേധാവിത്വത്തിന്റെ തേരോട്ട
കാലത്ത് അവര്‍ണ്ണര്‍ക്ക് സവര്‍ണ്ണ ദൈവങ്ങളെ ആരാധിക്കാനുള്ള അനുവാദം
നിഷേധിച്ചിരുന്നു. അന്ന് അവരിലുണ്ടായ ആരാധനാ മുര്‍ത്തി ആണ് കുന്നിന്‍ പുറങ്ങളില്‍
കുറെ ഉരുളന്‍ കല്ലുകള്‍ കൂട്ടി ഇട്ടു വിളക്കു കൊളുത്തി ആരാധിച്ചു പോന്ന ഇത്തരം ദൈവ
സങ്കല്പങ്ങള്‍. എന്തായാലും കാലം മാറിയപ്പോള്‍ അവര്ന്നനും സവര്‍ണ്ണനും ഒരു
ദൈവം ആയതോട് കൂടി ഞങ്ങളുടെ നാട്ടില്‍ നിന്നും ഈ പേ തമ്പുരാന്‍ ഇല്ലാതായി.
ഇന്നാ കുന്നിന്‍ പുറത്തു വലിയ ഒരു വിഷ്ണു ക്ഷേത്രം ഉണ്ട്. തൊട്ടടുത്ത് ഒരു ദേവത
സങ്കല്‍പ്പവും. ഒരു കണക്കിന് ഇതും ഒരു ചുഷണം ആണ്. "നമ്മുടെ നാട്ടില്‍ സ്ത്രി
കഥാപാത്രങ്ങള്‍ ആണല്ലോ കൂടുതല്‍. ഞങ്ങള്‍ പുരുഷന്‍മാര്‍ കുടുമ്പം
പുലര്‍ത്താന്‍ അന്യ നാടുകളിലും. സ്ത്രികള്‍ക്ക് കൃഷ്ണനോടാണ് കൂ ടുതല്‍
സ്നേഹം അത് കഴിഞ്ഞു ദേവിയോടും. ഒരു പക്ഷെ പ്രശനം വെച്ച തന്ത്രി ഇതൊക്കെ മുന്നില്‍
കണ്ടിട്ടാകാം അവിടെ പേ തമ്പുരനല്ല കൃഷ്ണനും, ദേവിയുമാനെന്നു പറഞ്ഞത്. "ഒരു പക്ഷെ
നമ്മുടെ നാട്ടില്‍ ഇന്ന് കൂണ് പോലെ മുളക്കുന്ന ഈ ദേവി ക്ഷേത്രങ്ങള്‍ക്കും, കൃഷ്ണ
ക്ഷേത്രങ്ങള്‍ക്കും പിന്നില്‍ ഈ ഒരു അജണ്ട ഉണ്ടോ എന്നും സംശയം ഇല്ലാതില്ല.
എന്തായാലും ആ കുന്നിന്‍ പുറത്തെ അമ്പലത്തില്‍ സ്ത്രികളുടെ നല്ല തിരക്കാണ് ഇപ്പോള്‍,
അത് പോലെ കാണിക്ക ഇനത്തില്‍ നല്ല വരുമാനവും. പൂജയും, നിവേദ്യവും മുറക്ക്
നടന്നോട്ടെ, മൊത്തം പുണ്യവും നമുക്കു മാത്രമായി പോന്നോട്ടെ
എന്നാണല്ലോ..
പേ തമ്പുരാന് വെറ്റില വയ്ക്കാം എന്ന് കേട്ടപ്പോള്‍ ഒരു യാഥാസ്ഥിക
കമ്മ്യൂണിസ്റ്റ് ആയിരുന്ന അച്ഛന്‍ അതിനെ നഖ ശിഖാന്തം എതിര്‍ത്തു ആദ്യം, എങ്കിലും
അമ്മയുടെ സ്നേഹത്തിനു മുന്നുല്‍ ആ വിപ്ലവ വിര്യം പലപ്പോഴും ചോര്‍ന്നു പോകുന്നത്
എനിക്ക് അനുഭവപെട്ടിട്ടുണ്ട്. "നാട്ടില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ പണ്ട്
നടത്തിയ സമരങ്ങളും മുത്തുറ്റ് ഗ്രൂപിനെ പോലും തോല്പിച്ച കഥയും പാര്‍ട്ടി ഓഫീസ്
കെട്ടാന്‍ സ്വന്തമായി ഭുമിക്കു വേണ്ടി എല്ലാ ഞായറാഴ്ചകളിലും തോട്ടത്തില്‍ നിന്നും
കിട്ടുന്ന പൈസ പാര്‍ട്ടി ഫണ്ടില്‍ കൊടുക്കും, കൂടാതെ ഏതെങ്കിലും ഒരു തൊഴിലാളി
പണിക്കു വരാതിരുന്നാല്‍ അന്നത്തെ അയാളുടെ ജോലി എല്ലാവരും കൂടെ ചെയ്തിട്ട് ആ പൈസയും
പാര്‍ട്ടി ഫണ്ടിലേക്ക് കൊടുക്കും. എന്തായാലും ഇന്ന് ഞങ്ങടെ നാട്ടില്‍ പാര്‍ട്ടിക്ക്
സ്വന്തമായി ഭുമി ഉണ്ട്. മുത്തുറ്റ് ഗ്രൂപ്പ് എനിക്ക് ഓര്‍മ വൈക്കുന്നതിനു മുന്നേ
തോട്ടം ഉപേക്ഷിച്ചു പോയി. ആ തോട്ടം ഇന്ന് പഴയ കാല പല പാര്‍ട്ടി സഖാക്കന്‍ മാരുടെയും
പേരിലാണ്. ചുളു വിലക്കവര്‍ അതിനെ വേടിച്ചു, അവിടെ പണിയെടുക്കുന്നവര്‍ ഇന്ന്
അന്യനാട്ടുകാരായ തൊഴിലാളികളും. അതും തുച്ചമായ വേദനത്തില്‍ !!!. എന്തായാലും
വിപ്ലവ വിര്യവും ഇല്ലായ്മയും കൊണ്ട് അകത്തേക്ക് ഒട്ടി പോയ അച്ഛന്റെ വയറിനെ നെഞ്ചിനു
ഒപ്പം എത്തിക്കുവാന്‍ വേണ്ടി എനിക്കും ചേട്ടന്‍മാര്‍ക്കും കടല് കടന്നു ഈ
മരുഭുമിയില്‍ അഭയം തേടേണ്ടി വന്നു.
പിറ്റേ ദിവസം അതിരാവിലെ ഞാനും അച്ഛനും കൂടെ പേ തമ്പുരാന് നെദിക്കാനുള്ള
വെറ്റിലയും പാക്കുമായ് കുന്നിന്‍ പുറത്തു പോയി, അത് കഴിഞ്ഞു ആള്‍ക്കാര്‍ വരുന്നതും
കാത്ത് ഗ്രാമ വഴിയില്‍ നിന്നു. അതിലുടെ ആര് പോയാലും അവര്‍ക്ക് ഒരു വെറ്റിലയും
അടക്കയും കൊടുത്തിട്ട് ഈ താലിമാല നഷ്‌ടമായ കാര്യം പറയും, അവരെല്ലാം കിട്ടിയില്ല
എന്നും പറയും. ഇനി അധവാ ഇതെടുത്ത ആരെങ്കിലും കള്ളം പറഞ്ഞാല്‍ അവരുടെ വാ പൊള്ളി
പോകുമത്രേ. ഈ പാക്കും വെറ്റിലയും കയ്യില്‍ മേടിച്ചിട്ട് കളയാനും പാടില്ല, അത്
ചവക്കുക തന്നെ വേണം. ഇടക്കൊക്കെ അച്ഛന്‍ ആള്‍ക്കാരോട് പറയുന്നുണ്ടായിരുന്നു ആ
താലിയെന്കിലും തിരികെ കിട്ടിയാല്‍ മതിയായിരുന്നു എന്ന്. ഈ വെറ്റിലയും പാക്കും
വേടിക്കുന്ന ആള്‍ക്കാര്‍ പലരോടും ഈ കാര്യം പറയും ചുരുക്കം പറഞ്ഞാല്‍ ഇത് നല്ലൊരു
വാര്‍ത്ത മാധ്യമം ആണ്. ഗ്രാമ വാസികള്‍ മുഴുവന്‍ അറിയുകയും ചെയ്യും പേടികാരണം
എടുത്ത ആള്‍ മൂന്നു ദിവസത്തിനകം തിരികെ പേ തമ്പുരാന്റെ മുന്നില്‍ കൊണ്ട് വൈക്കുകയും
ചെയ്യും.
അങ്ങനെ മൂന്നു ദിവസങ്ങള്‍ക്ക്ക് ശേഷം അച്ഛന്‍ മാല തിരക്കി കുന്നിന്‍
പുറത്തേക്കു പോയി. അച്ഛന്റെ വരവും കാത്ത് ഞാന്‍ അന്നും പഠിപ്പ് മുടക്കി
അമ്മയോടൊപ്പം കാത്തിരുന്നു. കുറെ നേരം കഴിഞ്ഞു ഞങ്ങടെ കാത്തിരിപ്പിനു വിരാമം ഇട്ടു
അച്ഛന്‍ വന്നു. കയ്യില്‍ ഒരു വെറ്റില പൊതിയും. അത് തുറന്നു നോക്കിയപ്പോള്‍ ഒരു
കുഞ്ഞു താലിയും. ...
"പേ തമ്പുരാന് നന്ദി... മാല എന്തായാലും കിട്ടിയില്ല താലി മാത്രം അവിടെ
കൊണ്ടിട്ടത്രേ
!!!........................... .............................. ..........................
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈ താലി മാത്രം തിരിച്ചു നല്‍കിയ ദൈവത്തിന്റെ
ശക്തിയില്‍ എനിക്ക് അന്നും ഇന്നും സംശയം ഉണ്ട്... പലപ്പോഴും ഞാന്‍ ഇത് പറഞ്ഞു
അമ്മയെയും, അച്ഛനെയും കളിയാക്കാറുണ്ട്.. താലി എങ്കിലും തിരിച്ചു കിട്ടിയാല്‍
മതിയാരുന്നു ഭഗവാനെ എന്നും പറഞ്ഞുള്ള അമ്മയുടെ കരച്ചില്‍, വെറ്റിലയും അടക്കയും
ആളുകള്‍ക്ക് കൊടുക്കുന്നതിനിടയില്‍ പലപ്പോഴും അച്ഛനും ഈ വാക്ക് ആവര്‍ത്തിച്ചിരുന്നു
താലിയെന്കിലും തിരികെ കിട്ടിയാല്‍ മതിയാരുന്നു എന്ന്. കൂടാതെ അന്ന് താലി എടുക്കാന്‍
പോയപ്പോള്‍ അച്ഛന്‍ എന്നെ കൂട്ടിയില്ല, ഞാന്‍ ഒത്തിരി കരഞ്ഞിട്ടു പോലും. എന്റെ
കരച്ചിലിന് മുന്നില്‍ അവരുടെ മനസ്സ് അലിയാത്ത വളരെ കുറച്ചു സംഭവങ്ങളെ
ഉണ്ടായിട്ടുള്ളൂ, അതില്‍ ഒന്ന് ഇതാണ്. കൂടാതെ അഞ്ചാം ക്ലാസ്സുവരെ ഞാന്‍ അമ്മയുടെ
ഒപ്പം ആണ് കിടന്നത്. വീടിന്റെ വലിപ്പ കുറവ് കൊണ്ടോ, അമ്മയ്ക്ക് എന്നോടുള്ള
സ്നേഹക്കുടുതല്‍ കൊണ്ടോ അമ്മ എന്നെ അമ്മയില്‍ നിന്നും അടര്‍ത്തി മാറ്റിയിരുന്നില്ല.
അന്നെന്റെ ഒരു വിനോദമായിരുന്നു അമ്മയോട് ഒട്ടികിടന്നു അമ്മയുടെ താലി എടുത്തു
കടിക്കുക എന്നത്. എന്തായാലും ദൈവം തിരികെ നല്‍കിയ ആ താലിക്കു ഒരു ചെറിയ
കനക്കുറവും എനിക്ക് പിന്നിട് അനുഭവപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ അന്നത്തെ
അച്ഛന്റെ പരിതസ്ഥിതി നല്ലതുപോലെ അമ്മയ്ക്ക് അറിയവുന്നതുകൊണ്ടാകാം മാല കൂടി ദൈവം
തിരികെ നല്‍കണേ എന്ന് അമ്മ അന്ന് പ്രാര്‍ത്ഥിക്കാതെ ഇരുന്നത് എന്ന്
തോന്നുന്നു.
എന്തായാലും പൂജ കഴിഞ്ഞു അച്ഛന്‍ വന്നു,,, ഞാന്‍ ചോദിച്ചു അച്ഛാ നമുക്കു ഒന്നും
കൂടെ "പേ തമ്പുരാന് വെറ്റിലയും അടക്കയും വെച്ചാലോ എന്ന്".. അച്ഛന്‍ ഉറക്കെ
ചിരിച്ചു.. എന്നിട്ട് പറഞ്ഞു ഇല്ലെട അത് എനിക്ക് അവിടെ നിന്നും തന്നെ കിട്ടിയതാ..
അത് കേട്ട് ഞാനും ചിരിച്ചു അച്ഛനോട് ചേര്‍ന്ന് നിന്നു അമ്മയും
ചിരിക്കുന്നുണ്ടായിരുന്നു... ഞാന്‍ അവരില്‍ നിന്നും ഒരുപാട് അകലങ്ങളില്‍ ആണ്
ഉള്ളതെന്ന വിഷമം പെട്ടെന്ന് ഇല്ലാതായി, അവര്‍ എന്റെ അരികില്‍ തന്നെ ഉള്ളത് പോലെ
തോന്നി.. പിന്നെ വിളിക്കാം എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
ശുഭം.
Thursday, November 3, 2011
ആല്‍ത്തറ...
ഞങ്ങളുടെ നാട്ടിലെ അരയാല്‍ മുത്തശിക്ക് പ്രായം ഏകദേശം നൂറ്റി
അന്‍പതിനു മുകളില്‍ കാണും. ഒരു പാട് തലമുറകള്‍ക്ക് താങ്ങും തണലും നല്‍കി അത്
ഇന്നും മൂകമായി അവിടെത്തന്നെ നിലകൊള്ളുന്നു. എന്റെ അച്ഛനും മുത്തച്ചനും അവരുടെ
കുട്ടിക്കാലത്ത് ഈ മുത്തശിയുടെ ചുവട്ടില്‍ ഓടി കളിച്ചിട്ടുണ്ട്. പണ്ട് മുതലേ
ഓണക്കാലത്ത് നാട്ടിലുള്ള ആള്‍ക്കാര്‍ പിരിവെടുത്തു ഈ ആല്‍മരത്തില്‍ ഒരു
ഉഞ്ഞാല്‍ കെട്ടാറുണ്ട്.... കാലമൊത്തിരി
മാറിയെങ്കിലും ഇന്നും അതിനു മാത്രം ഒരു മാറ്റവും
ഇല്ല.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നബിദിനത്തിന് ആരോ അതില്‍ ഒരു പച്ച കൊടി
കെട്ടി, രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഒരു വിളക്കും കാവി കൊടിയും കൂടി അതില്‍
പ്രത്യക്ഷപെട്ടു. ആല്‍മരത്തിനു ഇരു വശങ്ങളിലും നിന്ന് ആള്‍ക്കാര്‍ വാഗ്വാദങ്ങള്‍
നടത്തി, ഒടുവില്‍ അവര്‍ മുത്തശ്ശിയുടെ മാറിനെ രണ്ടായി പകുത്തു ചോര കുടിച്ചു.
ഇതിലൊന്നും തളരാതെ മുത്തശ്ശി ഇന്നും അവിടെ നിലകൊള്ളുന്നു ഇനി വരാനുള്ള ഒരു
തലമുറയ്ക്ക് തണലേകാന്‍, അവരുടെ ബാല്യങ്ങള്‍ക്ക് നിറഭേദങ്ങള്‍ പകരാന്‍.
ഈ ആല്‍മരത്തെ ചുറ്റിയുള്ള സംഭവ ബഹുലമായ സമരങ്ങള്‍ നടക്കുന്നതിനിടയില്‍ ഒരു
നാളാണ് എന്റെ കഥയുടെ തുടക്കവും... "മഞ്ഞു വീഴ്ചയുള്ള ഡിസംബറിലെ ഒരു തണുത്ത പ്രഭാതം,
ഒരു സുഹൃത്തിനെ അതിരാവിലെ തൊട്ടടുത്തുള്ള ടൌണില്‍ കൊണ്ട് വിട്ടിട്ടു വരുന്ന
വഴിയാണ്.
ഞങ്ങളുടെ ഗ്രാമത്തില്‍ അതിരാവിലെ ബസ് ഇല്ല (അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു). പുറത്തേക്കു പോകുന്നവരെ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ടൌണില്‍ ബൈക്ക്, ഓട്ടോ മുതലായ വാഹനങ്ങളില്‍ കൊണ്ട് വിടുകയാണ് പതിവ്. അവര്‍ അവിടെ നിന്നും ബസ് കയറി പോകും. മടങ്ങി വരുന്ന വഴി ഞാന്‍ വെറുതെ ആല്‍മര ചോട്ടിലെ കല്‍പാകിയ തറയില്‍ കയറി ഇരുന്നു. അവിടെ ഇരുന്നാല്‍ ഗ്രാമത്തിലുള്ള മുഴുവന്‍ ആളുകളുടെയും ജീവിതം അടുത്തറിയാന്‍ കഴിയും.
ഞങ്ങളുടെ ഗ്രാമത്തില്‍ അതിരാവിലെ ബസ് ഇല്ല (അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു). പുറത്തേക്കു പോകുന്നവരെ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ടൌണില്‍ ബൈക്ക്, ഓട്ടോ മുതലായ വാഹനങ്ങളില്‍ കൊണ്ട് വിടുകയാണ് പതിവ്. അവര്‍ അവിടെ നിന്നും ബസ് കയറി പോകും. മടങ്ങി വരുന്ന വഴി ഞാന്‍ വെറുതെ ആല്‍മര ചോട്ടിലെ കല്‍പാകിയ തറയില്‍ കയറി ഇരുന്നു. അവിടെ ഇരുന്നാല്‍ ഗ്രാമത്തിലുള്ള മുഴുവന്‍ ആളുകളുടെയും ജീവിതം അടുത്തറിയാന്‍ കഴിയും.
സുര്യന്‍ ഇതുവരെയും തൊട്ടടുത്തുള്ള കുന്നിന്‍ മുകളില്‍ എത്തിയിട്ടില്ല,
അവിടെനിന്നും മലയിറങ്ങി പുഴയും കടന്നു വയല്‍ പരപ്പിലുടെ പതിയെ വന്നു ആല്‍മരത്തിനു
മുകളില്‍ കയറി ഞങ്ങളുടെ ഗ്രാമത്തെ നോക്കും, അപ്പോഴേക്കും ഗ്രാമ വാസികള്‍ കര്‍മ
നിരതര്‍ ആകാന്‍ തുടങ്ങും. തൊട്ടടുത്തുള്ള ദാമുവേട്ടന്റെ ചായക്കട ആണ് ആദ്യം
തുറക്കുന്നത്, ഒരു ചായ കുടിച്ചിട്ട് ആദ്യ ബസ്സിന് പോകാനുള്ളവര്‍ ആല്‍ത്തറയില്‍
വന്നിരിക്കും. സുര്യന്‍ ഉണരാന്‍ ഇനിയും സമയം ഏറെ ഉണ്ട്, എനിക്കും മുന്നേ ഇവിടെ
ഇതുപോലെ എത്ര തലമുറകള്‍ ഇരുന്നിട്ടുണ്ടാകും, ഇനിയുമെത്ര തലമുറകള്‍ ഇവിടെ
വരാനിരിക്കുന്നു. പലപ്പോഴും ഞാന്‍ അവിടെ ഇരുന്നു മുത്തശ്ശി അരയാലിനോട് പലതും
ചോദിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ ചില്ലകള്‍ ഇളക്കി എന്നോട് മറുപടി പറയാറുണ്ട്
മുത്തശ്ശി.
അങ്ങനെ മുത്തശ്ശിയോട് കിന്നരം പറഞ്ഞിരിക്കുമ്പോള്‍ വിദുരതയില്‍ നിന്നും മഞ്ഞു
ഒഴുകി വരുന്നത് പോലെ ഒരു രൂപം എന്റെ അരികിലേക്ക് വന്നു. അതെന്റെ അടുതെതിയപ്പോള്‍
ആണ് മനസ്സിലായത് അതൊരു പെണ്‍കുട്ടി ആണെന്ന കാര്യം. കയ്യിലൊരു പാല്‍ പത്രവുമായി
അവള്‍ എന്നെയും കടന്നു വീണ്ടും വിദുരതയില്‍ ലയിച്ചു. അവള്‍ പോയി കഴിഞ്ഞിട്ടും
അവളുടെ നിമിഷ സാമിപ്യം എന്റെ മനസ്സില്‍ ഒരു മഞ്ഞു കോരിയിട്ട
പ്രെതിതി ഉളവാക്കി. അവളെ വീണ്ടും വീണ്ടും കാണണം എന്ന ചിന്ത ഉടലെടുത്തു. പിന്നിട്
എല്ലാ ദിവസവും അതിരാവിലെ ഞാന്‍ അവളെയും കാത്ത് ഇരിക്കുമായിരുന്നു അല്‍മരചോട്ടില്‍.
കുറെ നാളുകള്‍ക്ക് ശേഷം അതുവഴി കടന്നു പോകുന്ന അവള്‍ എനിക്കൊരു പുഞ്ചിരി
സമ്മാനിച്ചു തുടങ്ങി.
ഒരു പക്ഷെ എന്നെ നേരിട്ടരിയവുന്നവര്‍ക്കറിയാം എന്റെ പട്ടാളത്തില്‍
പോകനുണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ച്, ആ ആഗ്ഗ്രഹം ഉടലെടുത്തത് ഇവിടെ നിന്നാണ്.
രാവിലെ അവളെ കാണാന്‍ പോകാന്‍ ഒരു കാരണം വേണം. അതിനുള്ള കുറുക്കുവഴി ആയിരുന്നു ഈ
പട്ടാള സ്നേഹവും വെളുപ്പാന്‍ കാലത്തെ ഓട്ടവും. :-)
കഥ അധികം നീട്ടി നിങ്ങളുടെ ക്ഷമ പരിക്ഷിക്കുന്നില്ല, ക്ലൈമാക്സ് ഇപ്പോള്‍ തന്നെ
പറയാം....എന്നോടൊപ്പം വേറെ ഒരാളും അവളെ സ്നേഹിക്കുന്നുണ്ടായിരുന്നു അത് വേറെ ആരും
അല്ല എന്റെ സ്വന്തം ചേട്ടന്‍ തന്നെ ആയിരുന്നു... :-(
പുള്ളി എന്നേക്കാള്‍ കുറച്ചു കൂടി അഡ്വാന്‍സ് ആയിരുന്നു എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ അറിഞ്ഞു കാരണം എനിക്കും മുന്‍പേ കക്ഷി അവള്‍ക്കു ലവ് ലെറ്റര്‍ കൊടുത്തിരുന്നു.. :-)
ഇതൊന്നും അറിയാതെ ഞാന്‍ എല്ലാ ദിവസവും രാവിലെ അവളെ നോക്കി ചിരിക്കും, ഒരു അനുജനോടുള്ള സ്നേഹത്തോടെ അവള്‍ എന്നെ നോക്കിയും..
എന്തായാലും അവള്‍ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ്.. ചേട്ടന്റെ പ്രണയം തകര്‍ന്നു ചേട്ടനും ഇന്ന് വേറെ കല്യാണം കഴിച്ചു ജീവിക്കുന്നു, ... ഈ കാര്യങ്ങള്‍ എനിക്കരിയമെന്നു ചേട്ടനും അറിയില്ല ആര്‍ക്കും അറിയില്ല.. എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ചിന്തകള്‍ പ്രവാസ ജീവിതത്തിലെന്നോ ഞാന്‍ തന്നെ കുഴിച്ചു മൂടിയതാണ്..
കഥ അധികം നീട്ടി നിങ്ങളുടെ ക്ഷമ പരിക്ഷിക്കുന്നില്ല, ക്ലൈമാക്സ്
പുള്ളി എന്നേക്കാള്‍ കുറച്ചു കൂടി അഡ്വാന്‍സ് ആയിരുന്നു എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ അറിഞ്ഞു കാരണം എനിക്കും മുന്‍പേ കക്ഷി അവള്‍ക്കു ലവ് ലെറ്റര്‍ കൊടുത്തിരുന്നു.. :-)
ഇതൊന്നും അറിയാതെ ഞാന്‍ എല്ലാ ദിവസവും രാവിലെ അവളെ നോക്കി ചിരിക്കും, ഒരു അനുജനോടുള്ള സ്നേഹത്തോടെ അവള്‍ എന്നെ നോക്കിയും..
എന്തായാലും അവള്‍ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ്.. ചേട്ടന്റെ പ്രണയം തകര്‍ന്നു ചേട്ടനും ഇന്ന് വേറെ കല്യാണം കഴിച്ചു ജീവിക്കുന്നു, ... ഈ കാര്യങ്ങള്‍ എനിക്കരിയമെന്നു ചേട്ടനും അറിയില്ല ആര്‍ക്കും അറിയില്ല.. എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ചിന്തകള്‍ പ്രവാസ ജീവിതത്തിലെന്നോ ഞാന്‍ തന്നെ കുഴിച്ചു മൂടിയതാണ്..
ഇന്ന് രാവിലെ നാട്ടിലുള്ള ഒരു സുഹൃത്തിന്റെ ഫോണ്‍ വന്നതാണ് എന്നെ
വീണ്ടും ഇത് ചിന്തിപ്പിച്ചത് " റോഡ് വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നമ്മുടെ
മുത്തശ്ശി ആല്‍മരത്തിനെ മുറിച്ചു മാറ്റാന്‍ പോകുവാണെന്ന്....
കഴിഞ്ഞ പ്രാവശ്യം അവധിക്കു പോയപ്പോഴും ഞാന്‍ കുറെ നേരം ആ ആല്‍ത്തറയില്‍
പോയിരുന്നായിരുന്നു....പോകാന്‍ നേരം അരയാല്‍ മുത്തശ്ശി ചില്ലകളിലാക്കി എന്നോട്
യാത്ര പറഞ്ഞിരുന്നു..ഇനി അതുണ്ടാകില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍
എവിടെയൊക്കയോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധമുള്ള നൊമ്പരത്തിന്റെ പൂക്കള്‍
മൊട്ടിടുന്നു..
Saturday, October 29, 2011
ആത്മാംശം... .
നിങ്ങള്‍ വായിച്ചു മറന്ന ഒരു പത്ര വാര്‍ത്തയില്‍ നിന്ന് തന്നെ തുടങ്ങാം, "മുടിവെട്ടു കടക്കാരന്റെ അടുത്ത് തന്റെ നാലര വയസ്സുള്ള മകളെ ഏല്‍പ്പിച്ചിട്ട് ചില്ലറ മാറാന്‍ പോയ അച്ഛന്‍ തിരികെ വന്നപ്പോഴേക്കും ആ കടക്കാരന്‍ ആ പിഞ്ചു കുഞ്ഞിനെ അതി ക്രുരമായി പീഡിപ്പിച്ചു കൊന്നു, അതും പ്രകൃതി വിരുദ്ധ ലൈംഗികബന്ധം നടത്തി".
പ്രതി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലാത്തത് കൊണ്ടും, ഉന്നത സാമ്പത്തിക ശേഷിയോ, സമുഹത്തില്‍ വലിയ സ്ഥാനം വഹിക്കുന്ന ആളോ അല്ലാത്തത് കൊണ്ടും, ആകെ ഉള്ള ഒരു അണ്ണാ ഹസാരെ അങ്ങ് മുംബയില്‍ ആയതു കൊണ്ടും നമ്മുടെ കച്ചവട വാര്‍ത്ത മാധ്യമങ്ങളുടെ അവസാന പേജില്‍ ഈ വാര്‍ത്ത ആരും കാണാതെ കടന്നു പോയി...
ഇനി നമുക്കൊന്ന് തിരിഞ്ഞു നോക്കാം എവിടെയാണ് നമ്മള്‍ മലയാളികള്‍ക്ക് പിഴച്ചതെന്നു?, അതിന്നുമൊരു പ്രഹേളിക ആയി ഒരു പാട് ചര്‍ച്ചകളില്‍ സജീവമാകുന്ന ഒരു ചോദ്യമാണ്.
കച്ചവട വല്ക്കരിക്കപെട്ട കോര്‍പ്പറേറ്റ് മുതലാളി മാരുടെ താല്പര്യങ്ങള്‍ക്ക് പിന്നാലെ ഓടുന്നതല്ലാതെ ശരിക്കും നമ്മള്‍ ആരെയെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടോ ജീവിതത്തില്‍?, ആരോടെങ്കിലും സഹാനുഭുതി ഉണ്ടോ നമുക്കു?, ഒരു പക്ഷെ ജന്മം നല്‍കി എന്നതിന്റെ പേരില്‍ മാതാപിതാക്കളോടും, പുതു തലമുറയ്ക്ക് ജന്മം നല്‍കാനുള്ള 'കര്‍മ്മ' പരിപാടികളില്‍ പങ്കെടുക്കുന്നത് കൊണ്ട് ഭാര്യയെയും അല്ലാതെ..????.
സത്യത്തില്‍ എനിക്കിന്നും ഓര്‍മ ഇല്ല ഞാന്‍ എപ്പോഴെങ്കിലും എന്റെ ഭാര്യയെ സ്നേഹിച്ചിട്ടുണ്ടോ എന്ന്,. വിവാഹ ദല്ലാള്‍ അച്ഛനോട് പറഞ്ഞു നല്ല കുടുമ്പത്തിലെ കുട്ടി ആണെന്ന്, അത് കഴിഞ്ഞു അമ്മയോട് പറഞ്ഞു ഇഷ്ടം പോലെ പണം ഉള്ള വീട്ടിലെ കുട്ടി ആണെന്ന്. "അതും കഴിഞ്ഞു എന്നെ രഹസ്യമായി വിളിച്ചു മാറ്റി നിര്‍ത്തി കാതില്‍ പറഞ്ഞു 'വലിയ മുലയും ചന്തിയും ഒക്കെ ഉള്ള പെണ്ണ് ആടോ' എന്ന്!!!. നീ രാവിലെ റെഡി ആയിട്ട് നിന്നോ പെണ്ണ് കാണാന്‍ പോണം, നമുക്കിത് തന്നെ നടത്താം. സത്യത്തില്‍ ആ രാത്രി എനിക്കിന്നും ഓര്‍മ്മ ഉണ്ട് ഉറക്കം വരാത്തെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒടുവില്‍ ഞാന്‍ ഒരു തിരുമാനത്തില്‍ എത്തി അവളെ തന്നെ കെട്ടാം എന്ന്.
അങ്ങനെ രാവിലെ ഞങ്ങള്‍ അവളുടെ വീട്ടില്‍ എത്തി, 'തലേന്നാള്‍ വിവാഹ ബ്രോക്കെര്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും കൂടെ കണ്ടു ഇഷ്ടപ്പെട്ടു' കല്യാണവും കഴിഞ്ഞു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഒക്കെ ഞങ്ങള്‍ പരസ്പരം പറയാതെ ഉള്ള ഒരു മത്സരത്തില്‍ ആയിരുന്നു ആരാണ് കൂടുതല്‍ കരുത്തര്‍ എന്ന് തെളിയിക്കാന്‍ പിന്നീടു കാലം ചെന്നപ്പോള്‍ ആ ആവേശമൊക്കെ എന്നോ എവിടെയോ നഷ്ടമായി. സത്യത്തില്‍ വിവാഹം കഴിഞ്ഞുള്ള ഈ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഞാന്‍ എന്നെങ്കിലും അവളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. മതവും, സമുദായവും, സമുഹവും ഒക്കെ കല്‍പ്പിച്ചു കൂട്ടി തന്ന ഒരു ഉഭയകക്ഷി ഉടമ്പടിയിലെ പരസ്പരം ബന്ധിച്ച രണ്ട് അഭിനേതാക്കള്‍ ആയിരുന്നു ഞങ്ങള്‍. കരാറുകളുടെ അടിസ്ഥാനത്തില്‍ മാത്രം പരസ്പരം ജീവിച്ചവര്‍.
ഒരു കണക്കിന് ഇത് എന്റെ മാത്രം കാര്യമല്ല, തൊണ്ണൂറ്റി ഒന്‍പതു ശതമാനം മലയാളികളും ഇങ്ങനെ ആണ് ജീവിക്കുന്നത്. അപ്പോള്‍ പിന്നെ സ്വാഭാവികം ആയും ഒരു ചോദ്യം ഉയരാം കേരളത്തിന് പുറതുള്ളവരോ എന്ന്?. ഇക്കാര്യത്തില്‍ ഞാന്‍ അല്‍പ്പം സ്വാര്‍ത്ഥന്‍ ആണ് എനിക്ക് എന്റെ കാര്യം മാത്രം ചിന്തിച്ചാല്‍ മതി, "നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ നര കയറിയ പുരികതിനുള്ളിലെ കാഴ്ച നഷ്ടമായി കൊണ്ടിരിക്കുന്ന കണ്ണുകള്‍ക്ക് അന്യ നാടുകളിലെ ആള്‍ക്കാരെ കൊല്ലാന്‍ വേണ്ടി "എന്ടോ സല്ഫാന്‍" കയറ്റി അയക്കമെങ്കില്‍ എനിക്കും അല്പം സ്വാര്‍ത്ഥന്‍ ആകാം. അപ്പോള്‍ തല്ക്കാലം മലയാളികള്‍ മാത്രം!!!. വിഷയത്തില്‍ നിന്നും വ്യെതിചലിച്ചു അല്ലെ, മനപ്പുര്‍വ്വം പോയതാണ് കാരണം ഇന്ന് ഞാന്‍ എഴുതുന്നതെല്ലാം നമ്മുടെ നാട്ടുകാര്‍ ആര്‍ത്തിയോടെ വായിക്കും കാരണം എനിക്കിന്ന് നമ്മുടെ സമുഹത്തില്‍ അത്രയ്ക്ക് പ്രാധാന്യമാണ്.
ഇനി എന്റെ കലാലയ ജീവിതത്തിലേക്ക്, പഠനത്തില്‍ അത്രക്കൊനും മെച്ചം അല്ലാതിരുന്ന ഞാന്‍ കലാലയ ജീവിതം വളരെ യാന്ത്രികംആയിട്ടാണ് തീര്‍ത്തത്. അതിനിടയില്‍ തല്ലും വഴക്കും പ്രണയവും ഒക്കെ ഉണ്ടായിരുന്നു. ഒത്തിരി പേരെ സ്നേഹിക്കാന്‍ ഞാന്‍ ശ്രെമിച്ചു. "പക്ഷെ അവരെല്ലാം അച്ഛനും അമ്മയും പറയുന്ന ആളെ മാത്രമേ വിവാഹം കഴിക്കു എന്ന് പറഞ്ഞു പിന്മാറി.
സത്യത്തില്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയരാകേണ്ട കാലം എന്നെ അതിക്രെമിചിരിക്കുന്നു. കച്ചവടവല്‍ക്കരിക്കാന്‍ വേണ്ടി അവര്‍ സ്വയം നിന്ന് കൊടുക്കുന്നു, അതിനി സിനിമയിലായാലും ജീവിതത്തിലായാലും നില നില്‍പ്പിനു വേണ്ടി 'സ്ക്രിനിനു മുന്നിലും പിന്നിലും തുണി ഉരിയേണ്ട' ഗതികേടിലാണ് നമ്മുടെ നായികമാര്‍.
പെണ്ണ് എന്ന് പറഞ്ഞാല്‍ സ്നേഹിക്കാന്‍ വേണ്ടി ഉള്ളതല്ല 'ഭോഗിക്കാന്‍' വേണ്ടി മാത്രം ഉള്ളതാണെന്ന ഒരു ചിന്ത കൌമാരം മുതലേ എല്ലാവരിലും ഊട്ടി ഉറപ്പിക്കുന്നു. നല്ലത് പോലെ പഠിച്ചു ജോലി നേടിയലെ നല്ല പെണ്ണിനെ കിട്ടു എന്ന് അച്ഛനമ്മമാര്‍ മക്കളോട് പറയുന്നു. "സത്യത്തില്‍ ഈ നല്ലത് എന്നത് കൊണ്ട് മാതാപിതാക്കളുടെയും മക്കളുടെയും ചിന്തകളില്‍ വെവ്വേറെ കാര്യങ്ങള്‍ ആണ് നിറം പകരുന്നത് എന്ന് ആരും മനസ്സിലാക്കാന്‍ ശ്രേമിക്കുന്നില്ല.
ഈ മുകളില്‍ പറഞ്ഞ കാര്യങ്ങളിലൊക്കെ മനപ്പുര്‍വ്വം വിട്ടു പോയ രണ്ട് കാര്യങ്ങള്‍ ഉണ്ട് സ്നേഹവും, മനസ്സും. പക്ഷെ അതിനു മാത്രമാണല്ലോ നമ്മുടെ നാട്ടില്‍ അനുവാദവും അവകാശവും ഇല്ലാത്തതും. ഇവിടെയാണ് നമ്മള്‍ മലയാളികള്‍ക്ക് തെറ്റ് പറ്റിയത്, സ്നേഹിക്കാന്‍ ഉള്ള അവകാശം നിഷേധിച്ചവര്‍. സത്യത്തില്‍ നമ്മള്‍ ഒരു കണക്കെടുത്താല്‍ നമ്മള്‍ സ്നേഹിക്കുന്നവരെക്കള്‍ കൂടുതല്‍ ആള്‍ക്കാരെ നമ്മള്‍ വെറുക്കുന്നുണ്ട് .
ഗീതയും, ബൈബിളും, ഖുരനുമൊക്കെ എടുത്തു പരസ്പരം കലഹിക്കുന്ന മതമേലാളന്മാര്‍.. ഞങ്ങളിലേക്ക് വരൂ ഇതാണ് യെധാര്‍ത്ത വഴികാട്ടി, മറ്റുള്ളവരുടെ മത ഗ്രെന്ധങ്ങള്‍ എല്ലാം തെറ്റുകളാണ് എന്ന് പറയുന്നവര്‍. സ്വാഭാവികമായും ഇത് കേള്‍ക്കുന്ന ഓരോ മതസ്ഥരും അന്യ മതത്തെയോ അല്ലെങ്കില്‍ ഗ്രെന്ധങ്ങളെയോ വെറുക്കും.
ഇനി വേറെ ഒന്ന്, ജീവിതം ക്ഷണികമാണ് അത് ആസ്വതിക്കാന്‍ ഉള്ളതാണെന്ന കച്ചവട വല്‍ക്കരിച്ച ചിന്തകള്‍ ഒടുവില്‍ നമ്മെ കൊണ്ട് ചെന്നു എത്തിക്കുന്നത് എങ്ങനെ ആസ്വദിക്കാം എന്നുള്ള ഒരു സംശയത്തിലാണ്?. അന്യ നാടുകളിലോ പുറം രാജ്യങ്ങളിലോ പോയി സ്ഥലങ്ങള്‍ കാണണമെങ്കില്‍ ഒത്തിരി പണ ചിലവുള്ള കാര്യമാണ്, പിന്നെ എങ്ങനെ ആസ്വദിക്കാം?, എന്തായാലും ജീവിതം ഒന്നേ ഉള്ളു അത് ആസ്വദിക്കണം എന്ന മനസ്സിന്റെ ആകുലതകള്‍ അവനെ കൊണ്ട് എത്തിക്കുന്നത് ഇന്ന് സമുഹത്തില്‍ വളരെ വില കുറച്ചു കിട്ടുന്ന രണ്ട് കാര്യങ്ങളിലേക്ക് ആണ്. ഒന്ന് മദ്യം, രണ്ട് പെണ്ണ്.
സ്വാഭാവികം ആയും അവന്‍ അതില്‍ ആനന്തം ഉണ്ടെന്നു വരുത്തി തിര്‍ത്തു അത് ആസ്വദിക്കുന്നു. ഈ ആസ്വാദനം മറ്റു പലര്‍ക്കും അസ്വസ്ഥതയും, ജീവിത തകര്‍ച്ചയും ഉണ്ടാക്കുന്നു.
ഒരു മനുഷ്യന് ആഹാരം പോലെ തന്നെ അത്യന്തപെക്ഷിതമാണ് 'ലൈന്ഗികതയും'. കച്ചവട വല്‍ക്കരിച്ച ദ്രിശ്യങ്ങള്‍ക്ക് പിന്നാലെ പോകുന്ന നമ്മുടെ ചിന്തകള്‍ക്ക് അതിനെ ശമിപിക്കാന്‍ ഉപാധികള്‍ ഇല്ല. ഇനി കഷ്ടകാലത്തിനു ഒരു ആണും പെണ്ണും ഒരിടത് ഒരുമിച്ചു കണ്ടാല്‍ പിന്നെ പത്രക്കരായ്, ചാനലുകരായ്, വാര്‍ത്തകള്‍, വിമര്‍ശനങ്ങള്‍.. കടലക്കും, കപ്പലണ്ടിക്കും ഒപ്പം സയന്തനങ്ങളിലെ നമ്മുടെ ചര്‍ച്ചകള്‍ക്ക് നിറഭേതം കൂട്ടാന്‍ വേട്ട നായ്ക്കളുടെ മനസ്സോടെ പായുന്ന ചാനലുകാര്‍... എവിടെയൊക്കയോ ചതഞ്ഞരയുന്ന കുറെ ജീവനുകള്‍.
ഈ മുകളില്‍ കൊടുതിരിക്കുനത് എന്റെ ജീവിതവും, ഞാന്‍ കടന്നു വന്ന വഴികളില്‍ കണ്ടതുമായ കാര്യങ്ങളാണ്. ഇതിലെങ്ങും സ്നേഹം എന്ന ഒരു വാക്കിനു മാത്രം സ്ഥാനം പിടിക്കാന്‍ ഒരു ഇടം കിട്ടിയില്ല. അത് പിന്നീടു ജീവിതത്തിലും പ്രേതിഭലിച്ചു.
ഞാനും ആസ്വദിക്കുകയാണ് ക്ഷണികമായ എന്റെ ജീവിതം. ആ ആസ്വാദനത്തിന്റെ ഒടുവിലത്തെ ഇര ആയിരുന്നു തുടക്കത്തില്‍ നിങ്ങള്‍ വായിച്ച ആ കൊച്ചു പെണ്‍കുട്ടി.. അതെ അവളെ ഞാനാണ് ക്രുരമായി പീഡിപ്പിച്ചു കൊന്നതു. എന്തിനങ്ങനെ ചെയ്തു എന്നതിന് എനിക്ക് ഉത്തരം ഇല്ല, ഒരു പക്ഷെ മുകളിലെ സംഭവങ്ങളിളുടെ നിങ്ങള്‍ക്കും അത് ബോധ്യം വന്നിരിക്കാം.
കഴിഞ്ഞ കുറെ നാളുകളായി ഞാനീ ജയിലിനു ഉള്ളിലാണ്,...എന്റെ കേസിന്റെ വിധിയും കാത്ത്. കയ്യില്‍ കാശും കൂടെ രാഷ്ട്രീയക്കാരും ഇല്ലാത്തതു കൊണ്ട് നീതിപീടത്തെ സ്വധിനിക്കാന്‍ കഴിഞ്ഞില്ല.. അതുകൊണ്ട് മാത്രം ഞാന്‍ പ്രതി ആണിന്നു.
നരകയറിയ ശരിരത്തിലെ മങ്ങാത്ത മനസ്സില്‍ ഇന്നും ആ കൊച്ചു കുട്ടിയുടെ കരച്ചില്‍, തനിക്കു എന്താണ് സംഭവിക്കുന്നത് എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത വേദനയോടെ ഉള്ള പിടച്ചില്‍.. ആ കുരുന്നിനോട് മാത്രം മാപ്പ്.....
അന്ധ വിസ്വസങ്ങളുടെയും, ആചാര നൂലമാലകളുടെയും ചങ്ങലകളില്‍ ബന്ധിതരായ്, കച്ചവട വല്‍ക്കരിച്ച താല്‍പ്പര്യങ്ങള്‍ക്കു ബാലിയാടാകുന്ന, സ്നേഹിക്കാന്‍ മനപ്പുര്‍വ്വം മറക്കുന്ന ഒരു മലയാളിയും എന്നെ കല്ലെറിയാന്‍ വരണ്ട. കാരണം നിങ്ങളും തെറ്റുകാരാന്, ഒളിഞ്ഞും തെളിഞ്ഞും ശരിരം കൊണ്ടും മനസ്സ് കൊണ്ടും അന്യ പെണ്ണിനെയോ പുരുഷനെയോ ഭോഗിക്കാത്ത ഒരാളും ഇല്ല ഇവിടെ. ഒരു പക്ഷെ നിങ്ങള്‍ക്ക് ആളും അവസരവും കിട്ടിയില്ല അല്ലെങ്കില്‍ കിട്ടിയിട്ടും പിടിക്കപെട്ടില്ല എന്ന് മാത്രം. ഇനി അഥവാ അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ വരട്ടെ എന്നെ കല്ലെറിയാന്‍........ അവര്‍ മാത്രം.
Wednesday, October 26, 2011
യാദ്രിശ്ചികം
ഉറക്കത്തിലാരോ എന്നെ തൊട്ട് ഉണര്ത്തിയപോലെ തോന്നി, കണ്ണ്
തുറന്നു നോക്കിയപ്പോള്‍ ആരെയും കാണാനില്ല മുറിയില്‍. എന്താണ് സംഭവിച്ചതെന്ന് ഞാന്‍
ഓര്‍ത്തു നോക്കാന്‍ ഒരു ശ്രെമം നടത്തി..
ഒരു രൂപം മനസ്സിലേക്ക് തെളിഞ്ഞു വരുന്നു, അവള്‍ എന്നോടെന്തോ പറയാന്‍
ശ്രെമിച്ചത് പോലെ ഒരു തോന്നല്‍. എത്ര ആലോചിച്ചിട്ടും അത് ആരുടെ
രൂപമാണെന്നു ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. സമയം രാത്രി രണ്ട് മണിയോട്
അടുത്തിരിക്കുന്നു.
തിരിഞ്ഞും മറിഞ്ഞു കിടന്നു രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നു അറിയില്ല. രാവിലെ
അലറത്തിന്റെ കരകര ശബ്ദം വല്ലാതെ കാതിനെ ആലോസരപെടുത്തുമ്പോള്‍ കര്‍മ നിരത്താന്‍
ആകേണ്ടത്തിന്റെ ആവശ്യകത ഓര്‍മ വരും.
ഓഫീസില്‍ അന്ന് പതിവിലും നല്ല തിരക്ക് അനുഭവപെട്ടു എല്ലാവര്ക്കും ഇന്ന്
ഒറ്റദിവസം കൊണ്ട് എല്ലാ കാര്യങ്ങളും നടത്തണം അല്ലേലും ഞങ്ങള്‍ സര്‍ക്കാര്‍
ഉദ്യോഗസ്ഥാര്‍ എത്ര തന്നെ പണി എടുത്താലും അത് കാണാതെ പണി എടുക്കില്ലെന്ന് പറഞ്ഞു നടക്കാന്‍ മാത്രമേ നമ്മുടെ നാട്ടുകാര്‍ ശ്രെമിക്കുക ഉള്ളു !!
വൈകുന്നേരം ഓഫീസ് വിട്ടു വീട്ടിലേക്കുള്ള പതിവ് നടത്തത്തിനിടയില്‍ ഒരു പഴയ കാല
സുഹൃത്തിന്റെ ഫോണ്‍ വന്നു, പതിവ് കുശ്വലാന്വേഷനങ്ങള്‍ക്കിടയില്‍ അവന്‍ പറഞ്ഞാണ്
അറിഞ്ഞത് പണ്ട് നമ്മുടെ കൂടെ പ്ലസ്‌ടു ക്ലാസ്സില് പഠിച്ചിരുന്ന ഒരു മായ ആത്മഹത്യാ
ചെയ്ത കാര്യം. എനിക്ക് ആ വാര്‍ത്ത ഒരു ഞെട്ടലും ഉളവാക്കിയില്ല സത്യത്തില്‍ മായയെ
തന്നെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
രാത്രി ഉറക്കം വരാതെ മച്ചിലെ ഫാനിന്റെ സംഗീതം കേട്ട് കിടക്കുമ്പോള്‍
യാദ്രിശ്ചികമായ് തലേന്ന്നു രാത്രി കണ്ട പെണ്‍കുട്ടിയുടെ ചിത്രം മനസ്സിലേക്ക്
തെളിഞ്ഞു വന്നു, പെട്ടെന്നാണ് സുഹൃത്ത് പറഞ്ഞ വാര്‍ത്ത ഓര്‍മ വന്നത് ഇനി ഇതു
അവളെങ്ങാനും ആയിരിക്കുമോ?, മനസ്സിന്റെ വെള്ളിത്തിരയിലേക്ക് കുട്ടിക്കാലം പെട്ടെന്ന്
കടന്നു വന്നു..
പ്ലസ്‌ടു വിനു ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചത് കാണാനൊന്നും അത്ര
ഭംഗി ഇല്ലാത്ത അവള്‍ ആരോടും അത്ര അടുത്ത് ഇടപെടുന്ന തരക്കാരി ആയിരുന്നില്ല,
പോരാത്തതിനു പൊക്കം നന്നേ കുറവും അതുകൊണ്ടായിരിക്കണം അവള്‍ക്കു ഉണ്ട എന്ന വട്ട പേര്
ഞാന്‍ ഇട്ടതും അതിനു സ്കൂള്‍ മുഴുവന്‍ നല്ല പബ്ലിസിറ്റി നല്കിയതും. അന്ന് അവള്‍
കുറെ ചീത്ത വിളിച്ചതായി ഓര്‍ക്കുന്നുണ്ട്. പിന്നെന്നോ ഒരിക്കല്‍ ഒരു കൂട്ടുകാരന്‍
അവളുടെ പേരും എന്റെ പേരും ചേര്‍ത്ത് കളിയാക്കി പറഞ്ഞതിന് ക്ലാസ്സില്‍ ഇരുന്നു
കരഞ്ഞതായും ഓര്‍മ്മ വരുന്നു.
പ്ലസ്‌ടു കഴിഞ്ഞു ഡിഗ്രിയും അത് കഴിഞ്ഞു പിജിയും ചെയ്തു അത് കഴിഞ്ഞാണ് ജോലി
കിട്ടിയത് ഈ കാലയളവിനുള്ളില്‍ ഒരു പാട് അപ്സര സുന്ദരിമാര്‍ എന്റെ ജീവിതത്തില്‍
വന്നുപോയി. അവരില്‍ പലരെയും ഉറക്കമില്ലാത്ത രാവുകളില്‍ ഞാന്‍ തന്നെ നിറങ്ങള്‍
നല്‍കി എന്റെ ഒപ്പം കിടത്തി ഉറക്കിയിട്ടുണ്ട് അക്കലങ്ങള്ളില്‍ ഒരിക്കലും ഇവള്‍
എന്റെ ചിന്തയിലേക്ക് കടന്നു വന്നിട്ടില്ല. എന്നോ എങ്ങോ കണ്ടു മറന്ന ഒരുപാട്
മുഖങ്ങള്‍ക്കിടയില്‍ ഒന്നായി ഇവളും മാഞ്ഞുപോയി.
പെട്ടെന്ന് ഞാന്‍ ഫോണെടുത്തു സുനിലിനെ വിളിച്ചിട്ട് അവള്‍ എപ്പോഴാണ്
മരിച്ചതെന്ന് ചോദിച്ചു, സത്യത്തില്‍ അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി
"ഇന്നലെ രാത്രി രണ്ട് മണിയോടടുത്ത സമയത്ത് ആണത്രേ!!!
സത്യത്തില്‍ എനിക്ക് ഇപ്പോഴും അറിയില്ല അവള്‍ മരിച്ചതിനു ശേഷമാണോ അതോ
ആത്മഹത്യക്ക് ശ്രേമിക്കുന്നതിനിടയിലോ എന്റെ സ്വപ്നത്തിലേക്ക് വന്നത്, അതെ ഇനി
ശരിക്കും സ്വപ്നത്തില്‍ അല്ലാതെ തന്നെ വന്നു എന്നെ കുലുക്കി വിളിച്ചത്
അവളാണോ...
സത്യത്തില്‍ അവള്‍ എന്തായിരിക്കും എന്നോട് പറയാന്‍ ശ്രെമിച്ചത് ഇത്രയും
വര്‍ഷങ്ങള്‍ക്കു ശേഷവും....
Sunday, October 16, 2011
ഒരു നിമിഷം1
അവന്റെ വരവിനേയും കാത്ത് മിടിക്കുന്ന ഹൃദയത്തോടെ അവള്‍ മണിയറയില്‍ കാത്തിരുന്നു. ബന്ധുക്കളെയും, സുഹൃത്തുക്കളെയും യാത്ര ആക്കാനുള്ള തിരക്കിലായിരുന്നു അവന്‍. ഒടുവില്‍ എല്ലാം തന്ത്രപ്പാടില്‍ കഴിച്ചു അവന്‍ അവളുടെ അടുത്തേക്ക് ഓടി. ഓര്‍മ വെച്ച നാള്‍ മുതല്‍ കാണുന്നതാണ് ഈ രാത്രിയെ. ഒരു പാട് നിറഭേദങ്ങള്‍ അവന്‍ അതിനു നല്‍കിയിട്ടുണ്ട്.
അവന്‍ മണിയറയില്‍ പ്രവേശിച്ചതും അവള്‍ അവനോടു പറഞ്ഞു ചേട്ടാ ഒരു പ്രധാന കാര്യം പറയാനുണ്ട് എനിക്ക്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മറ്റൊരാളുമായി പ്രണയത്തിലാണ് ഞാന്‍. എന്റെ വീട്ടുകാരുടെ ഭിഷണിയെ തുടര്‍ന്നാണ് ഞാന്‍ ഈ വിവാഹത്തിന് സമ്മതിച്ചത്. ഞാന്‍ എതിര്‍ നിന്നാല്‍ അമ്മ ആത്മതത്യ ചെയ്യുമെന്ന് പറഞ്ഞു ഗത്യന്തരം ഇല്ലാതെ സമ്മതിക്കുകയായിരുന്നു. എന്നെയും കാത്ത് എന്റെ കാമുകന്‍ പുറത്തു വണ്ടിയുമായി നില്‍പ്പുണ്ട് ചേട്ടന്‍ എന്നെ പോകാന്‍ അനുവദിക്കണം....
ഒരു നിമിഷം ആലോചിച്ചിട്ട് അവന്‍ പറഞ്ഞു പ്രശ്നം ഇല്ല നിനക്ക് പോകാം, പക്ഷെ നാളെ രാവിലെ മാത്രമേ പോകാന്‍ പറ്റു. ഇന്ന് നീ ഇവിടെ കഴിയുക ഞാന്‍ മുറിയുടെ പുറത്തു ഉണ്ടാകും. അവള്‍ക്കു സമാധാനം ആയ്. ഇത്രക്കും നല്ല മനുഷ്യര്‍ ഉണ്ടോ, മുറിയുടെ പുറത്തേക്കു പോകുന്നതിനു മുന്‍പ് അവന്‍ ഒരു കാര്യം കൂടി പറഞ്ഞു ഇനി ഒരു പക്ഷെ നാളെ രാവിലെ നീ ചെല്ലുമ്പോള്‍ അവന്‍ അവിടെ ഇല്ലെങ്കില്‍ തിരികെ വരിക, ഞാന്‍ നിന്നെ സ്നേഹിക്കാന്‍ തുടങ്ങുന്നതെ ഉള്ളു.....
അത് ഒരിക്കലും നടക്കില്ലന്നു അവള്‍ക്കു അറിയാമായിരുന്നു. തനിക്കു വേണ്ടി ഒരു ജന്മം മുഴുവന്‍ കാത്തിരിക്കുമെന്ന് തന്റെ കാമുകന്‍ ഒരായിരം ആവര്‍ത്തി തന്റെ കാതില്‍ പറഞ്ഞതാണ്.
ആ രാത്രി അവന്‍ മുറിയുടെ പുറത്തു സുഖമായുറങ്ങി, അവള്‍ റൂമില്‍ നേരം പുലരുന്നതിനായ് കാത്തിരുന്നു.
നേരം പുലര്ന്നതും അവള്‍ വീട് വിട്ടു കാമുകന്‍ കാത്ത് നില്‍ക്കാമെന്ന് പറഞ്ഞിടത്തേക്ക് ചെന്നു, ഒരു ജന്മം മുഴുവന്‍ കാത്ത് നില്‍ക്കാം എന്ന് പറഞ്ഞവനെ അവിടെ എങ്ങും കണ്ടില്ല.
തിരികെ ഭര്‍ത്താവിന്റെ വീടിന്റെ മുന്നില്‍ എത്തിയപ്പോള്‍ സുസ്മേര വദനനായി അദ്ദേഹം. എനിക്കറിയാമായിരുന്നു തന്‍ തിരികെ വരും എന്ന്, അവളുടെ തോളില്‍ കയ്യിട്ടു അവന്‍ പതിയെ അവളുടെ കാതില്‍ പറഞ്ഞു..
"ടോ ലോകത്ത് ഒരു ആണും കാത്ത് നില്‍ക്കില്ല മറ്റൊരുത്തന്റെ കൂടെ ഒരു രാത്രി കഴിഞ്ഞ പെണ്ണിന് വേണ്ടി"...അതിന്നി എത്ര തന്നെ സ്നേഹം ആയാലും
അവന്‍ മണിയറയില്‍ പ്രവേശിച്ചതും അവള്‍ അവനോടു പറഞ്ഞു ചേട്ടാ ഒരു പ്രധാന കാര്യം പറയാനുണ്ട് എനിക്ക്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മറ്റൊരാളുമായി പ്രണയത്തിലാണ് ഞാന്‍. എന്റെ വീട്ടുകാരുടെ ഭിഷണിയെ തുടര്‍ന്നാണ് ഞാന്‍ ഈ വിവാഹത്തിന് സമ്മതിച്ചത്. ഞാന്‍ എതിര്‍ നിന്നാല്‍ അമ്മ ആത്മതത്യ ചെയ്യുമെന്ന് പറഞ്ഞു ഗത്യന്തരം ഇല്ലാതെ സമ്മതിക്കുകയായിരുന്നു. എന്നെയും കാത്ത് എന്റെ കാമുകന്‍ പുറത്തു വണ്ടിയുമായി നില്‍പ്പുണ്ട് ചേട്ടന്‍ എന്നെ പോകാന്‍ അനുവദിക്കണം....
ഒരു നിമിഷം ആലോചിച്ചിട്ട് അവന്‍ പറഞ്ഞു പ്രശ്നം ഇല്ല നിനക്ക് പോകാം, പക്ഷെ നാളെ രാവിലെ മാത്രമേ പോകാന്‍ പറ്റു. ഇന്ന് നീ ഇവിടെ കഴിയുക ഞാന്‍ മുറിയുടെ പുറത്തു ഉണ്ടാകും. അവള്‍ക്കു സമാധാനം ആയ്. ഇത്രക്കും നല്ല മനുഷ്യര്‍ ഉണ്ടോ, മുറിയുടെ പുറത്തേക്കു പോകുന്നതിനു മുന്‍പ് അവന്‍ ഒരു കാര്യം കൂടി പറഞ്ഞു ഇനി ഒരു പക്ഷെ നാളെ രാവിലെ നീ ചെല്ലുമ്പോള്‍ അവന്‍ അവിടെ ഇല്ലെങ്കില്‍ തിരികെ വരിക, ഞാന്‍ നിന്നെ സ്നേഹിക്കാന്‍ തുടങ്ങുന്നതെ ഉള്ളു.....
അത് ഒരിക്കലും നടക്കില്ലന്നു അവള്‍ക്കു അറിയാമായിരുന്നു. തനിക്കു വേണ്ടി ഒരു ജന്മം മുഴുവന്‍ കാത്തിരിക്കുമെന്ന് തന്റെ കാമുകന്‍ ഒരായിരം ആവര്‍ത്തി തന്റെ കാതില്‍ പറഞ്ഞതാണ്.
ആ രാത്രി അവന്‍ മുറിയുടെ പുറത്തു സുഖമായുറങ്ങി, അവള്‍ റൂമില്‍ നേരം പുലരുന്നതിനായ് കാത്തിരുന്നു.
നേരം പുലര്ന്നതും അവള്‍ വീട് വിട്ടു കാമുകന്‍ കാത്ത് നില്‍ക്കാമെന്ന് പറഞ്ഞിടത്തേക്ക് ചെന്നു, ഒരു ജന്മം മുഴുവന്‍ കാത്ത് നില്‍ക്കാം എന്ന് പറഞ്ഞവനെ അവിടെ എങ്ങും കണ്ടില്ല.
തിരികെ ഭര്‍ത്താവിന്റെ വീടിന്റെ മുന്നില്‍ എത്തിയപ്പോള്‍ സുസ്മേര വദനനായി അദ്ദേഹം. എനിക്കറിയാമായിരുന്നു തന്‍ തിരികെ വരും എന്ന്, അവളുടെ തോളില്‍ കയ്യിട്ടു അവന്‍ പതിയെ അവളുടെ കാതില്‍ പറഞ്ഞു..
"ടോ ലോകത്ത് ഒരു ആണും കാത്ത് നില്‍ക്കില്ല മറ്റൊരുത്തന്റെ കൂടെ ഒരു രാത്രി കഴിഞ്ഞ പെണ്ണിന് വേണ്ടി"...അതിന്നി എത്ര തന്നെ സ്നേഹം ആയാലും
"ഫേസ് ബുക്ക് യക്ഷി"
രാത്രിയുടെ അവസാന യാമങ്ങളില്‍ ഒന്നില്‍ അവളാ പാലമരത്തിന്റെ മുകളില്‍ നിന്നും പാലപ്പൂ മണത്തോടൊപ്പം ഭുമിയിലേക്ക് ഒഴുകി ഇറങ്ങി. മനുഷ്യനെപോലെ തന്നെ നമ്മുടെ നായകള്‍ക്ക് ഇന്ന് വീടും പത്തു മണിക്ക് തന്നെ യജമാനനോടൊപ്പം കെട്ടി പിടിച്ചു കിടന്നു ഉറങ്ങാനുള്ള സൌകര്യവും ഉള്ളത് കൊണ്ട് അവളുടെ വരവിനെ ഭിതിപ്പെടുതുന്ന രീതിയില്‍ ഓരിയിട്ടു അറിയിക്കുവാന്‍ നായകള്‍ക്കും ആയില്ല.
സത്യത്തില്‍ നമ്മുടെ കഥാനായിക ചോരകുടിക്കുന്ന യക്ഷി അല്ല (ചോര ഒഴികെ എന്തും കുടിക്കും), പാലമരത്തില്‍ അല്ല താമസ്സവും. നായികയെ കുറിച്ച് ഒരു തിവ്രമായ ഭയം ഉടലെടുക്കുവാന്‍ വേണ്ടി ആണ് അവളെ ഞാന്‍ ഈ പാതിരാത്രിയില്‍ തന്നെ നിര്‍ബന്ധിച്ചു പാലമരത്തില്‍ തന്നെ കയറ്റിയത്. പനയില്‍ കയറ്റി ഒന്നും കൂടെ ഭികരത വരുത്തിയാലോ എന്ന് ചിന്തിച്ചതാണ് പക്ഷെ അവളുടെ കൂടെ ഞാനും കയറേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. മാത്രമല്ല പാല മരത്തിലെത് പോലെ വലിഞ്ഞു കയറാന്‍ ചില്ലകള്‍ ഒന്നും ഇല്ലാലോ പനയ്ക്ക്.
ആ രാത്രിയില്‍ അവള്‍ തെരുവ് മുഴുവന്‍ അലഞ്ഞു ഒരാളെ തേടി, പക്ഷെ നിഴലുകള്‍ മാത്രം ശേഷിച്ച തെരുവില്‍ ജീവന്റെ ഒരു തുടിപ്പ് അവള്‍ക്കു എങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല. വളരെ താമസിയാതെ തന്നെ തന്റെ ഒരു സുഹൃത്തില്‍ നിന്നും അവള്‍ക്കറിയാന്‍ കഴിഞ്ഞു സുക്കര്‍ ബെര്‍ഗിനെ കുറിച്ചും ഫേസ് ബുക്ക് എന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യത്തെ കുറിച്ചും. തെരുവോരങ്ങളില്‍ എങ്ങും ആരെയും കാണാനില്ല എല്ലാവരും ഇരുണ്ട മുറികളില്‍ ഇരുന്നു ആ ലോകത്തോട് സല്ലപിക്കുകയാണ്. മറ്റൊരു പുതിയ ലോകത്തെ എല്ലാവരും സ്വപ്നം കാണുന്നു....
അങ്ങനെ അവളും ഫേസ് ബുക്കിലേക്ക് ഒഴുകിയെത്തി, രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നൂറില്‍ കുറയാതെ മെസ്സേജ്കളും അവളെ തേടി എത്തി. ഒടുവില്‍ ഒരുനാള്‍ അവള്‍ തന്റെ ഇരയെ കണ്ടെത്തി..
'മനു' എല്ലാ പൈങ്കിളി കഥയിലെയും നായകനെ പോലെ നമ്മുടെ നായകനും പാവമാണ് താന്‍ എന്ന് മനപ്പുര്‍വ്വം അഭിനയിക്കുന്ന ആള്‍ ആണ്. അതുകൊണ്ടാകാം ഒരു പക്ഷെ ഒരു ജില്ലയിലെ മുഴുവന്‍ ജന സന്ഘ്യയെ തോല്‍പ്പിക്കുന്ന കണക്കിലുള്ള അത്രയും ഫ്രണ്ട് ലിസ്റ്റും.
വ്യക്തമായ ലാഭേച്ചയോടു കൂടി പരസ്പരം പറയാതെ ഉള്ള അവരുടെ സൌഹൃദം വളരെ പെട്ടെന്ന് പൂത്തു തളിര്‍ത്തു. അവന്‍ അവളുടെ ശരിരത്തെയും അവള്‍ അവന്റെ പൈസയും മാത്രം സ്വപ്നം കണ്ടത് കൊണ്ട് രണ്ട് പേര്‍ക്കും പിരിയാന്‍ കഴിയാത്ത ഒരു ആത്മബന്ധം ഉടലെടുത്തു.
ഒടുവില്‍ ഒരുനാള്‍ തന്റെ ആത്മ സുഹൃത്ത് 'ബിജു'വില്‍ നിന്നും അവനറിയാന്‍ കഴിഞ്ഞു സൌഹൃദം നടിച്ചു ഒരു പെണ്ണ് അവനെ ചതിച്ച കഥ (അവനു അത് തന്നെ വേണം), കയ്യില്‍ ഉണ്ടായിരുന്ന പൈസയും കടം മേടിച്ചതും ചേര്‍ത്ത് അവളുടെ പേരില്‍ അയച്ചു കൊടുത്തു. അവള്‍ പറഞ്ഞ കദന കഥകള്‍ക്കെല്ലാം അത്രക്കുമേല്‍ ജീവനുണ്ടായിരുന്നു. ഫേസ് ബുക്കില്‍ അവനോടൊപ്പം അവളുടെ ഐടിക്ക് വേണ്ടി പരതുമ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം അവനും തിരിച്ചറിഞ്ഞു.. താന്‍ എന്നും സ്വപ്നം കാണുന്ന അതെ മുഖം..എനിക്ക് നഷ്ടമായ തുകയുടെ കണക്കു നോക്കിയാല്‍ അവന്റെത് വളരെ തുച്ഛം മാതം.
എങ്കിലും ഇതെങ്ങനെ സംഭവിച്ചു ഇത്രയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഞങ്ങള്‍ ഒരിക്കലും ഇങ്ങനെ ഒരു കാര്യം പരസ്പരം പറഞ്ഞിരുന്നില്ല.
ഒരു പക്ഷെ അവനവന്റെ വിധിയും എനിക്കെന്റെ അഹങ്കാരവും കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്........എനിക്ക് പറ്റിയ ചതി അവനോടു തുറന്നു പറയാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു.
അന്ന് രാത്രിയിലും അവളാ പാലമരത്തിന്റെ മുകളില്‍ നിന്നും ഭുമിയിലേക്ക് ഒഴുകിയിറങ്ങി പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ മറ്റൊരു മനുവിനെയും ബിജുവിനെയും തേടി........
<പണ്ഡിറ്റ്20111016>
സത്യത്തില്‍ നമ്മുടെ കഥാനായിക ചോരകുടിക്കുന്ന യക്ഷി അല്ല (ചോര ഒഴികെ എന്തും കുടിക്കും), പാലമരത്തില്‍ അല്ല താമസ്സവും. നായികയെ കുറിച്ച് ഒരു തിവ്രമായ ഭയം ഉടലെടുക്കുവാന്‍ വേണ്ടി ആണ് അവളെ ഞാന്‍ ഈ പാതിരാത്രിയില്‍ തന്നെ നിര്‍ബന്ധിച്ചു പാലമരത്തില്‍ തന്നെ കയറ്റിയത്. പനയില്‍ കയറ്റി ഒന്നും കൂടെ ഭികരത വരുത്തിയാലോ എന്ന് ചിന്തിച്ചതാണ് പക്ഷെ അവളുടെ കൂടെ ഞാനും കയറേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. മാത്രമല്ല പാല മരത്തിലെത് പോലെ വലിഞ്ഞു കയറാന്‍ ചില്ലകള്‍ ഒന്നും ഇല്ലാലോ പനയ്ക്ക്.
ആ രാത്രിയില്‍ അവള്‍ തെരുവ് മുഴുവന്‍ അലഞ്ഞു ഒരാളെ തേടി, പക്ഷെ നിഴലുകള്‍ മാത്രം ശേഷിച്ച തെരുവില്‍ ജീവന്റെ ഒരു തുടിപ്പ് അവള്‍ക്കു എങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല. വളരെ താമസിയാതെ തന്നെ തന്റെ ഒരു സുഹൃത്തില്‍ നിന്നും അവള്‍ക്കറിയാന്‍ കഴിഞ്ഞു സുക്കര്‍ ബെര്‍ഗിനെ കുറിച്ചും ഫേസ് ബുക്ക് എന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യത്തെ കുറിച്ചും. തെരുവോരങ്ങളില്‍ എങ്ങും ആരെയും കാണാനില്ല എല്ലാവരും ഇരുണ്ട മുറികളില്‍ ഇരുന്നു ആ ലോകത്തോട് സല്ലപിക്കുകയാണ്. മറ്റൊരു പുതിയ ലോകത്തെ എല്ലാവരും സ്വപ്നം കാണുന്നു....
അങ്ങനെ അവളും ഫേസ് ബുക്കിലേക്ക് ഒഴുകിയെത്തി, രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നൂറില്‍ കുറയാതെ മെസ്സേജ്കളും അവളെ തേടി എത്തി. ഒടുവില്‍ ഒരുനാള്‍ അവള്‍ തന്റെ ഇരയെ കണ്ടെത്തി..
'മനു' എല്ലാ പൈങ്കിളി കഥയിലെയും നായകനെ പോലെ നമ്മുടെ നായകനും പാവമാണ് താന്‍ എന്ന് മനപ്പുര്‍വ്വം അഭിനയിക്കുന്ന ആള്‍ ആണ്. അതുകൊണ്ടാകാം ഒരു പക്ഷെ ഒരു ജില്ലയിലെ മുഴുവന്‍ ജന സന്ഘ്യയെ തോല്‍പ്പിക്കുന്ന കണക്കിലുള്ള അത്രയും ഫ്രണ്ട് ലിസ്റ്റും.
വ്യക്തമായ ലാഭേച്ചയോടു കൂടി പരസ്പരം പറയാതെ ഉള്ള അവരുടെ സൌഹൃദം വളരെ പെട്ടെന്ന് പൂത്തു തളിര്‍ത്തു. അവന്‍ അവളുടെ ശരിരത്തെയും അവള്‍ അവന്റെ പൈസയും മാത്രം സ്വപ്നം കണ്ടത് കൊണ്ട് രണ്ട് പേര്‍ക്കും പിരിയാന്‍ കഴിയാത്ത ഒരു ആത്മബന്ധം ഉടലെടുത്തു.
ഒടുവില്‍ ഒരുനാള്‍ തന്റെ ആത്മ സുഹൃത്ത് 'ബിജു'വില്‍ നിന്നും അവനറിയാന്‍ കഴിഞ്ഞു സൌഹൃദം നടിച്ചു ഒരു പെണ്ണ് അവനെ ചതിച്ച കഥ (അവനു അത് തന്നെ വേണം), കയ്യില്‍ ഉണ്ടായിരുന്ന പൈസയും കടം മേടിച്ചതും ചേര്‍ത്ത് അവളുടെ പേരില്‍ അയച്ചു കൊടുത്തു. അവള്‍ പറഞ്ഞ കദന കഥകള്‍ക്കെല്ലാം അത്രക്കുമേല്‍ ജീവനുണ്ടായിരുന്നു. ഫേസ് ബുക്കില്‍ അവനോടൊപ്പം അവളുടെ ഐടിക്ക് വേണ്ടി പരതുമ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം അവനും തിരിച്ചറിഞ്ഞു.. താന്‍ എന്നും സ്വപ്നം കാണുന്ന അതെ മുഖം..എനിക്ക് നഷ്ടമായ തുകയുടെ കണക്കു നോക്കിയാല്‍ അവന്റെത് വളരെ തുച്ഛം മാതം.
എങ്കിലും ഇതെങ്ങനെ സംഭവിച്ചു ഇത്രയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഞങ്ങള്‍ ഒരിക്കലും ഇങ്ങനെ ഒരു കാര്യം പരസ്പരം പറഞ്ഞിരുന്നില്ല.
ഒരു പക്ഷെ അവനവന്റെ വിധിയും എനിക്കെന്റെ അഹങ്കാരവും കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്........എനിക്ക് പറ്റിയ ചതി അവനോടു തുറന്നു പറയാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു.
അന്ന് രാത്രിയിലും അവളാ പാലമരത്തിന്റെ മുകളില്‍ നിന്നും ഭുമിയിലേക്ക് ഒഴുകിയിറങ്ങി പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ മറ്റൊരു മനുവിനെയും ബിജുവിനെയും തേടി........
<പണ്ഡിറ്റ്20111016>
Tuesday, October 11, 2011
അമ്മ
അമ്മയ്ക്ക് അസുഖം കൂടിയിട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു എന്നും പറഞ്ഞു രാവിലെ തന്നെ അളിയന്റെ ഫോണ്‍ വന്നു. അല്പം സീരിയസ് ആണ് ഉടന്‍ തന്നെ നാട്ടിലേക്കു ചെല്ലണം.
ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചു ടിക്കെടിന്റെ വിലതിരക്കിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് ഇത് സീസണ്‍ ടൈം ആണ് സാധാരണ ഉള്ളതിലും മൂന്നിരട്ടി ചാര്‍ജ് ആകുമെന്ന്. കണക്കു കൂട്ടിയപ്പോള്‍ ഇന്ന് തന്നെ പോകണമെന്നുന്ടെങ്കില്‍ എഴുപത്തി അയ്യായിരം രൂപയോളം ആകും ഒരു വശത്തേക്ക് മാത്രം ഉള്ള ചാര്‍ജ്. യാത്ര നാളേക്ക് മാറ്റിയാല്‍ ഒരു ഇരുപത്തി അയ്യായിരത്തില്‍ ഒതുങ്ങും. എണ്ണായിരം രൂപയില്‍ താഴെ മാത്രം ചാര്‍ജ് വരുന്ന ടിക്കെടിനാണ് ഈ പറഞ്ഞ പൈസ കൊടുക്കേണ്ടത്. അല്ലേലും വിമാന കമ്പനിക്കാര്‍ക്കും സര്‍ക്കാരിനും അറിയേണ്ട കാര്യം ഇല്ലാലോ അമ്മയെ കാണാന്‍ പോകുന്ന ഒരു മകന്റെ വേദന. സത്യത്തില്‍ ഇന്നും എന്റെ മനസ്സില്‍ ഒരു പ്രഹേളിക ആയിട്ട് തുടരുകയാണ് ആ ചോദ്യം "ജീവിതത്തില്‍ പണതിനാണോ അതോ സ്നേഹത്തിനാണോ കൂടുതല്‍ പ്രാധാന്യം ഉള്ളത്"???......
ഒന്ന് കൂടെ ആശുപത്രിയിലേക്ക് വിളിച്ചു ചോതിച്ചു, ഒന്നും പറയാറായിട്ടില്ല നല്ല ചികിത്സ കൊടുത്താല്‍ ചിലപ്പോള്‍ രക്ഷ പെട്ടെക്കും. പക്ഷെ ആ സൗകര്യം ഈ ആശുപത്രിയില്‍ ഇല്ല എന്ന മറുപടിയും. പിന്നെ ഒന്നും ആലോചിച്ചില്ല കയ്യില്‍ ഉണ്ടായിരുന്ന പൈസയും, കടം മേടിച്ചതും കൂടെ ചേര്‍ത്ത് നാട്ടിലേയ്ക്ക് അയച്ചു. അമ്മയെ എത്രയും വേഗം കൊണ്ട് ചെന്ന് എത്തിക്കാന്‍ കഴിയുന്ന ഇടത്തില്‍ ഉള്ള നല്ല ആശുപത്രിയിലേക്ക് മാറ്റുക. എനിക്ക് വരാന്‍ കഴിയില്ല ജോലി തിരക്ക് ഉള്ളത് കൊണ്ട് ലീവ് കിട്ടില്ല എന്ന പ്രവാസിയുടെ സ്ഥിരം കള്ളവും.
റൂമിലുള്ള റഹിമിന് റംസാന്‍ കാലത്ത് കുറച്ചു പൈസ കടം കൊടുക്കാന്‍ കഴിഞ്ഞത് ഇന്നൊരു ആശ്വാസമായി. ഒരു ഇസ്ലാമിക് ബാങ്കിലെ (പലിശ രഹിത) നിക്ഷേപം പോലെ അത് അവിടെ കിടന്നു ആകെ ഉള്ള സമ്പാദ്യം ഇന്നതാണ്. റംസാന്‍ കാലത്ത് ഒത്തിരി പേരുടെ കയ്യില്‍ നിന്നും പണം കടം വാങ്ങി നാട്ടിലേക്കു അയക്കുന്ന അവനെ ഞാന്‍ ഒന്ന് ഉപദേശിച്ചതാണ്, പക്ഷെ ഉപദേശം കൊണ്ട് പഴം, പച്ചക്കറി, ഇറച്ചി, ഈന്തപഴം മുതലായ ഒന്നും കിട്ടില്ലലോ എന്ന് എനിക്കും നല്ലത് പോലെ അറിയാം. സാധാരണ മാസത്തേക്കാള്‍ മൂന്നിരട്ടി പണ ചിലവുന്ടത്രേ. എങ്കില്‍ പിന്നെ സാധാരണ പോലെ ജീവിച്ചിട്ട് ബാക്കി വരുന്ന രണ്ടിരട്ടി തുക പാവങ്ങള്‍ക്ക് കൊടുത്തു കൂടെ, പട്ടിണിയും കിടക്കേണ്ടി വരില്ലലോ? എന്ന എന്റെ ചോദ്യത്തില്‍ അവനു ഒത്തിരി നീരസം ഉണ്ടെന്നു പിന്നീടു ഒരിക്കല്‍ നാട്ടിലുള്ള അവന്റെ ജാതിക്കാരനായ എന്റെ ഒരു ചങ്ങാതി, റൂമില്‍ വന്നപ്പോള്‍ അവന്‍ അറിയാതെ എന്നോട് പറഞ്ഞു." ഞാന്‍ ആര്‍. എസ് . എസ് കാരനാണോ എന്ന് അവന്‍ ചോദിച്ചത്രേ !!!.
എന്തായാലും പതിനാലു ദിവസത്തെ ആശുപത്രി ജീവിതത്തിനു ഒടുവില്‍ ഒരുനാള്‍ അമ്മ ഈ ലോകത്തോട് വിട പറഞ്ഞു ശാശ്വതമായ ആ സത്യത്തെ തേടി പോയി...
അവസാന നിമിഷത്തിലും അമ്മ പറഞ്ഞത്രേ അവനെന്നോട് ഒരു സ്നേഹവും ഇല്ല, എന്നാലും അവന്‍ ഒന്ന് വന്നില്ലാലോ എന്നെ കാണാന്‍.
പ്രവാസികളുടെ എഴുതപെടാതെ പോകുന്ന അനേകം നൊമ്പരങ്ങളില്‍ ഒന്ന്.
20111011
ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചു ടിക്കെടിന്റെ വിലതിരക്കിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് ഇത് സീസണ്‍ ടൈം ആണ് സാധാരണ ഉള്ളതിലും മൂന്നിരട്ടി ചാര്‍ജ് ആകുമെന്ന്. കണക്കു കൂട്ടിയപ്പോള്‍ ഇന്ന് തന്നെ പോകണമെന്നുന്ടെങ്കില്‍ എഴുപത്തി അയ്യായിരം രൂപയോളം ആകും ഒരു വശത്തേക്ക് മാത്രം ഉള്ള ചാര്‍ജ്. യാത്ര നാളേക്ക് മാറ്റിയാല്‍ ഒരു ഇരുപത്തി അയ്യായിരത്തില്‍ ഒതുങ്ങും. എണ്ണായിരം രൂപയില്‍ താഴെ മാത്രം ചാര്‍ജ് വരുന്ന ടിക്കെടിനാണ് ഈ പറഞ്ഞ പൈസ കൊടുക്കേണ്ടത്. അല്ലേലും വിമാന കമ്പനിക്കാര്‍ക്കും സര്‍ക്കാരിനും അറിയേണ്ട കാര്യം ഇല്ലാലോ അമ്മയെ കാണാന്‍ പോകുന്ന ഒരു മകന്റെ വേദന. സത്യത്തില്‍ ഇന്നും എന്റെ മനസ്സില്‍ ഒരു പ്രഹേളിക ആയിട്ട് തുടരുകയാണ് ആ ചോദ്യം "ജീവിതത്തില്‍ പണതിനാണോ അതോ സ്നേഹത്തിനാണോ കൂടുതല്‍ പ്രാധാന്യം ഉള്ളത്"???......
ഒന്ന് കൂടെ ആശുപത്രിയിലേക്ക് വിളിച്ചു ചോതിച്ചു, ഒന്നും പറയാറായിട്ടില്ല നല്ല ചികിത്സ കൊടുത്താല്‍ ചിലപ്പോള്‍ രക്ഷ പെട്ടെക്കും. പക്ഷെ ആ സൗകര്യം ഈ ആശുപത്രിയില്‍ ഇല്ല എന്ന മറുപടിയും. പിന്നെ ഒന്നും ആലോചിച്ചില്ല കയ്യില്‍ ഉണ്ടായിരുന്ന പൈസയും, കടം മേടിച്ചതും കൂടെ ചേര്‍ത്ത് നാട്ടിലേയ്ക്ക് അയച്ചു. അമ്മയെ എത്രയും വേഗം കൊണ്ട് ചെന്ന് എത്തിക്കാന്‍ കഴിയുന്ന ഇടത്തില്‍ ഉള്ള നല്ല ആശുപത്രിയിലേക്ക് മാറ്റുക. എനിക്ക് വരാന്‍ കഴിയില്ല ജോലി തിരക്ക് ഉള്ളത് കൊണ്ട് ലീവ് കിട്ടില്ല എന്ന പ്രവാസിയുടെ സ്ഥിരം കള്ളവും.
റൂമിലുള്ള റഹിമിന് റംസാന്‍ കാലത്ത് കുറച്ചു പൈസ കടം കൊടുക്കാന്‍ കഴിഞ്ഞത് ഇന്നൊരു ആശ്വാസമായി. ഒരു ഇസ്ലാമിക് ബാങ്കിലെ (പലിശ രഹിത) നിക്ഷേപം പോലെ അത് അവിടെ കിടന്നു ആകെ ഉള്ള സമ്പാദ്യം ഇന്നതാണ്. റംസാന്‍ കാലത്ത് ഒത്തിരി പേരുടെ കയ്യില്‍ നിന്നും പണം കടം വാങ്ങി നാട്ടിലേക്കു അയക്കുന്ന അവനെ ഞാന്‍ ഒന്ന് ഉപദേശിച്ചതാണ്, പക്ഷെ ഉപദേശം കൊണ്ട് പഴം, പച്ചക്കറി, ഇറച്ചി, ഈന്തപഴം മുതലായ ഒന്നും കിട്ടില്ലലോ എന്ന് എനിക്കും നല്ലത് പോലെ അറിയാം. സാധാരണ മാസത്തേക്കാള്‍ മൂന്നിരട്ടി പണ ചിലവുന്ടത്രേ. എങ്കില്‍ പിന്നെ സാധാരണ പോലെ ജീവിച്ചിട്ട് ബാക്കി വരുന്ന രണ്ടിരട്ടി തുക പാവങ്ങള്‍ക്ക് കൊടുത്തു കൂടെ, പട്ടിണിയും കിടക്കേണ്ടി വരില്ലലോ? എന്ന എന്റെ ചോദ്യത്തില്‍ അവനു ഒത്തിരി നീരസം ഉണ്ടെന്നു പിന്നീടു ഒരിക്കല്‍ നാട്ടിലുള്ള അവന്റെ ജാതിക്കാരനായ എന്റെ ഒരു ചങ്ങാതി, റൂമില്‍ വന്നപ്പോള്‍ അവന്‍ അറിയാതെ എന്നോട് പറഞ്ഞു." ഞാന്‍ ആര്‍. എസ് . എസ് കാരനാണോ എന്ന് അവന്‍ ചോദിച്ചത്രേ !!!.
എന്തായാലും പതിനാലു ദിവസത്തെ ആശുപത്രി ജീവിതത്തിനു ഒടുവില്‍ ഒരുനാള്‍ അമ്മ ഈ ലോകത്തോട് വിട പറഞ്ഞു ശാശ്വതമായ ആ സത്യത്തെ തേടി പോയി...
അവസാന നിമിഷത്തിലും അമ്മ പറഞ്ഞത്രേ അവനെന്നോട് ഒരു സ്നേഹവും ഇല്ല, എന്നാലും അവന്‍ ഒന്ന് വന്നില്ലാലോ എന്നെ കാണാന്‍.
പ്രവാസികളുടെ എഴുതപെടാതെ പോകുന്ന അനേകം നൊമ്പരങ്ങളില്‍ ഒന്ന്.
20111011
Sunday, July 31, 2011
ദൈവത്തിന്‍ സ്വത്ത്
ഇല്ലാത്ത അവകാശത്തിന്‍ ഊതിവിര്‍പ്പിച്ചോര കഥയുമായ്
ദൈവത്തിന്‍ സ്വത്തു മോഹിച്ചവരോത്തു കൂടി
കൂട്ടത്തില്‍ മൂപ്പന്‍ ഉറക്കെ ചൊല്ലി കാലങ്ങളായി
ഞങ്ങളിവിടെ കാക്കുന്നു ദൈവത്തെ
ഇതിലൊരു തരിമ്പും വിട്ടുതരില്ല
വാദ പ്രതിവാദങ്ങള്‍ നീളുന്നു നിത്യം
ആര്‍ക്കു മാര്‍ക്കു മൊരുത്തരമില്ല
ദൈവമൊട്ടു ഉണരുന്നുമില്ല
പട്ടിണിക്കൊട്ടു കുറവുമില്ല.
Wednesday, July 27, 2011
അഭിനവ ഭാരതo
ഒരു നേരം അന്നം ഒരു നല്ല കൂട്
മുത്തങ്ങ തന്‍ മക്കള്‍ കേഴുന്നു ഇന്നും
വിഷം പുരട്ടിയോരാ അന്നം കണ്മുന്നില്‍ കണ്ട്
കണ്ണിരോടെ അതൂട്ടുന്നു കാസര്‍ഗോട്ടെ അമ്മമാര്‍
ചന്ദ്രയാന്‍ രണ്ടും യാത്ര തുടരുന്നു...
അഭിനവ ഭാരത സീമയും ഭേദിച്ച്.
മുത്തങ്ങ തന്‍ മക്കള്‍ കേഴുന്നു ഇന്നും
വിഷം പുരട്ടിയോരാ അന്നം കണ്മുന്നില്‍ കണ്ട്
കണ്ണിരോടെ അതൂട്ടുന്നു കാസര്‍ഗോട്ടെ അമ്മമാര്‍
ചന്ദ്രയാന്‍ രണ്ടും യാത്ര തുടരുന്നു...
അഭിനവ ഭാരത സീമയും ഭേദിച്ച്.
പുതിയ നിയമം..
എനിക്ക് അവളെയും അവള്‍ക്കു എന്നെയും ഇഷ്ടമാണ്...
പക്ഷെ ഞങ്ങളുടെ വീട്ടുകാര്‍ക്ക് ചതുര്‍ധി ആണ്....
ഞങ്ങള്‍ ഒളിചോടുമെന്നു കരുതിയാകം സര്‍ക്കാരും
പറയുന്നു രജിസ്റ്റര്‍ മാര്യേജ് പുതിയ നിയമം..
വിഷമം തിരക്കാന്‍ രണ്ടെണ്ണം വിടാമെന്ന് വെച്ചപ്പോള്‍
അവിടെയും ഇരുപത്തൊന്നു വേണമത്രേ!!!
Tuesday, July 26, 2011
ആത്മാവ്
ചാരം മൂടിയ ചിതയില്‍ അവസാന കനലിനെയും
തല്ലിക്കെടുത്തി അവരാ ശവ പറമ്പിനോട് യാത്ര ചൊല്ലി..
കാവല്‍ക്കാരന്‍ പോകാന്‍ കാത്തു നിന്ന നായ്ക്കൂട്ടം
നിശയുടെ നിശബ്ദതയില്‍ അവന്റെ എല്ലിന്‍ കഷണങ്ങള്‍ക്ക് കൂട്ടായി.
പകയൊടുങ്ങാത്ത മനസ്സില്‍ കനലുകള്‍ ബാക്കിയാക്കി
തല്ലിക്കെടുത്തി അവരാ ശവ പറമ്പിനോട് യാത്ര ചൊല്ലി..
കാവല്‍ക്കാരന്‍ പോകാന്‍ കാത്തു നിന്ന നായ്ക്കൂട്ടം
നിശയുടെ നിശബ്ദതയില്‍ അവന്റെ എല്ലിന്‍ കഷണങ്ങള്‍ക്ക് കൂട്ടായി.
പകയൊടുങ്ങാത്ത മനസ്സില്‍ കനലുകള്‍ ബാക്കിയാക്കി
ആ ആത്മാവ് അടുത്ത ശരീരം തേടി യാത്രായ്
മാടുകള്‍..
അറവുകാരന്റെ മനസ്സില്‍ കൈനിറയെ കിട്ടാന്‍ പോകുന്ന നോട്ടുകെട്ടുകളുടെ എണ്ണമായിരുന്നു
ഉച്ചക്ക് ഉണ്ണുവാന്‍ വരുമെന്ന് പറഞ്ഞ ബന്ധു മുഖങ്ങള്‍ എന്റെ മനസ്സിലും..
മരണം കണ്‍ മുന്നില്‍ കണ്ട ആ മിണ്ടാപ്രാണി കിട്ടാത്ത ദയക്ക് വേണ്ടി യാചിച്ചു
പിറന്ന നാള്‍ മുതല്‍ മരണം പോലെ കഴുത്തില്‍ വീണ കുരുക്കിനെ പൊട്ടിക്കാന്‍ ഒരിക്കല്‍ കൂടി പാഴ്ശ്രമം നടത്തി..
കത്തിയുടെ മൂര്‍ച്ച ശ്വാസത്തെ മുറിക്കുമ്പോള്‍ അവരോര്തില്ല ജീവന് വേണ്ടിയുള്ള ആ മിണ്ടാപ്രാണിയുടെ തേങ്ങലുകള്‍...
ഉച്ച ഭക്ഷണം ബഹുകേമമെന്നു പല്ലിട കുത്തിക്കൊണ്ട് പറഞ്ഞ ബന്ധുക്കള്‍
പ്രത്യേകിച്ചു ആ പൊരിച്ച ഇറച്ചി...
അടുത്ത വിരുന്നുകാരന്‍ വരുന്നതും കാത്തു അറവുകാരന്‍ കത്തി രാകി
തന്റെ ഊഴവും കാത്തു കണ്ണുനീര്‍ പൊഴിച്ചു ശേഷിച്ച മാടുകള്‍..
Sunday, July 24, 2011
ജീവിതം ഉരുള്‍പൊട്ടുമ്പോള്‍...
തോരാതെ പെയ്ത മഴയുള്ളരാ കര്‍ക്കിടക വാവിന്‍
കറുത്ത രാവിലായിരുന്നെന്റെ പിറവി
പിറവിയുടെ നോവ് മാറും മുന്നേ ജന്മം നല്കിയവളെ കൊന്നു
ഞാനെന്‍ വരവറിയിച്ചു ഈ ലോകത്തിനു.
ആശുപത്രി കിടക്കയില്‍ ചോരവാര്‍ന്നെന്‍ അമ്മ മരണത്തോട് മല്ലിടുമ്പോള്‍
ദൂരെയെന്‍ കുടിലില്‍ പാതിചത്തൊര ദേഹവുമായി വിധിയുടെ ദയക്കായി യാചിച്ച
അച്ഛനേയും കൊണ്ട് ആ മലവെള്ള പാച്ചില്‍ കടന്നു പോയി.
കറുത്ത രാവിലായിരുന്നെന്റെ പിറവി
പിറവിയുടെ നോവ് മാറും മുന്നേ ജന്മം നല്കിയവളെ കൊന്നു
ഞാനെന്‍ വരവറിയിച്ചു ഈ ലോകത്തിനു.
ആശുപത്രി കിടക്കയില്‍ ചോരവാര്‍ന്നെന്‍ അമ്മ മരണത്തോട് മല്ലിടുമ്പോള്‍
ദൂരെയെന്‍ കുടിലില്‍ പാതിചത്തൊര ദേഹവുമായി വിധിയുടെ ദയക്കായി യാചിച്ച
അച്ഛനേയും കൊണ്ട് ആ മലവെള്ള പാച്ചില്‍ കടന്നു പോയി.
കൊടിയ അനാഥത്വത്തിന്‍ കടുത്ത ദാരിദ്ര്യം പേറി
ഒരുപാട് അലഞ്ഞു ഞാന്‍ അതിന്നുമോര്‍മയുണ്ട്
ഒരു ദുശകുനമായിരുന്നെന്‍ ഗ്രാമ വാസികള്‍ക്ക് ഞാന്‍
എന്റെ വരവത്രേ ഗ്രാമത്തിനന്നാ ദുരന്തം വിധിച്ചത്
ചിറകു മുളക്കും മുന്നേ അതെന്നെ ഒരുപാട് ദൂരങ്ങളിലേക്ക്
പരന്നുപോകാന്‍ പ്രേരിപ്പിച്ചു.
ഉയരത്തില്‍ പറക്കാന്‍ കൊതിച്ചപ്പോഴെല്ലാം വിധിയെന്നെ
പിന്നെയും പിന്നിലാക്കി മുന്നിലായോടി
പിഴച്ചതെവിടെയെന്നു ഇന്നുമറിയില്ല
പണ്ടാരോ പറഞ്ഞത് ഓര്‍മയിലുണ്ട്
എന്റെ പിറവി തന്നെ അമ്മയ്ക്ക് പറ്റിയൊരു
പിഴവിന്‍ ബാക്കിയത്രേ.
കാലമേറെ ഇഴഞ്ഞുപോയെന്‍ മുന്നിലായ്
വിധി തന്ന രോഗവും പേറി ഒടുവിലി
ആശുപത്രി ശയ്യയില്‍ മരണത്തോട് മല്ലിടുമ്പോള്‍
അറിയാതെ ആശിച്ചു പോകുന്നു ആ കര്‍ക്കിടക വാവും
കറുത്ത രാത്രിയും ഒരുവേള വന്നെങ്കില്‍ ഒന്നുകൂടി.
വിധി തന്ന രോഗവും പേറി ഒടുവിലി
ആശുപത്രി ശയ്യയില്‍ മരണത്തോട് മല്ലിടുമ്പോള്‍
അറിയാതെ ആശിച്ചു പോകുന്നു ആ കര്‍ക്കിടക വാവും
കറുത്ത രാത്രിയും ഒരുവേള വന്നെങ്കില്‍ ഒന്നുകൂടി.
വികസനത്തിന്റെ പാതയോരത്ത്.
മഞ്ഞു പെയ്യുന്ന ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. മരങ്ങള്‍ക്ക് മീതെ ശെഇത്യതിന്ടെ മൂട് പടവും പേറി അനുശ്രിതം അവിരാമം പൊഴിഞ്ഞു കൊണ്ടിരുന്നു. കമ്പിളി പുതപ്പിനടിയില്‍ അവളെ ഇറുകി പുണര്‍ന്നു കിടക്കുമ്പോള്‍ സ്നേഹത്തില്‍ പൊതിഞ്ഞ ശാസനയോടെ അവള്‍ പറഞ്ഞു, ഒന്ന് മതിയക്കുന്നെ, ജോലിക്ക് പോകനുള്ളതല്ലേ. പ്രാഥമിക കാര്യങ്ങള്‍ എല്ലാം വഴിപാടക്കി ചോറ് പൊതിയുമായി ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ വഴി അരികിലെ സമരപന്തലില്‍ റോഡ് വികസനതിനെതിരെ നിരാഹാര സമരം ചെയ്യുന്നവരുടെ കണ്ണുകള്‍ എന്റെ ചോറ് പൊതിയിലേക്ക് കൊതിയോടെ നോക്കുന്നുണ്ടായിരുന്നു. ഇനി എത്രനാള്‍ കൂടി ഈ ജോലി തുടരാന്‍ ആകുമെന്നറിയില്ല, റോഡ് വികസനം വന്നാല്‍ ഉള്ള കിടപ്പാടം പോകും, സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ ഭുമി ഇരുപതു കിലോമീറ്റെര്‍ അകലെ മൊട്ടക്കുന്നിന്‍ പുറത്തു
ആണ്. അവരോടൊപ്പം സമരത്തില്‍ പങ്കു ചേര്‍ന്നാലോ എന്ന് പലവട്ടം ആലോചിച്ചതാണ്, പക്ഷെ ഒരു ദിവസം പണിക്കു പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. "മാത്രമല്ല ഞാന്‍ ഇപ്പോള്‍ എന്നേക്കാള്‍ സ്നേഹിക്കുന്നത് അവളേം പിറക്കാന്‍ പോകുന്ന ഞങ്ങടെ
കുഞ്ഞിനെയുമാണ്. വഴിയരികില്‍ എല്ലാം സമരക്കാര്‍ നാട്ടിയ കൊടിയില്‍ അനുഭാവ പൂര്‍വ്വം തഴുകി ഞാന്‍ ജോലിസ്ഥലത്തേക്ക് നടന്നു.
സ്ഥലം ഒഴിഞ്ഞു കൊടുക്കാന്‍ ഭരണാധികാരികള്‍ പറഞ്ഞിരിക്കുന്ന അവസാന ദിവസം നാളെയാണ്. ഇവിടെ നിന്നും ഒഴിഞ്ഞു ഇനി എവിടേക്ക് പോകാനാ, ഗവണ്മെന്റ് തരാമെന്ന് പറഞ്ഞ ആ മൊട്ട കുന്നില്‍ പോയി പട്ടിണി കിടക്കുന്നതിലും നല്ലത് ഇവിടെ കിടന്നു ചാകുന്നത. ജോലിസ്ഥലത്തേക്ക് പോകുന്നവഴി അന്നും എന്റെ കണ്ണ് ആ കൊടിയിലും അതിനു പിന്നില്‍ സമരം ചെയ്യുന്നവരിലും അനുഭാവ പൂര്‍വ്വം ചെന്ന് പതിച്ചു. പഴയ വിപ്ലവ വീര്യത്തിന്റെ ഗതകാല സ്മരണയില്‍ ഒരു നല്ല നാളെ വരുമെന്ന പ്രതീക്ഷയില്‍ പട്ടിണി കിടക്കുന്നവര്‍. അവര്‍ എന്നെ അങ്ങോട്ടേക്ക് മാടി വിളിക്കുന്നതുപോലെ കാലുകള്‍ അറിയാതെ അവിടേക്ക് നീങ്ങി. സമര പന്തലില്‍ വിപ്ലവ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ നര കയറിയ തലയുമായി ദാമുവേട്ടന്‍. വെറുതെ ഞാനും ഉണ്ടെന്നു കാണിക്കുന്നതിനായി ഒരു കുശലാന്വേഷണം നടത്താന്‍ വേണ്ടി ദാമുവേട്ടനോട് തിരക്കി നമ്മള്‍ ജയിക്കില്ലേ .. ഈ മണ്ണ് വിട്ടു പോകേണ്ടി വരുമോ?. നീ ഒന്ന് കൊണ്ടും പേടിക്കേണ്ട നാളെ കൊണ്ട് സമരം ഒത്തുതീര്‍പ്പാകും അവര്‍ക്കിനി അധികം സമയം പിടിച്ചു നില്ക്കാന്‍ ആകില്ല. ഇപ്പോള്‍ തന്നെ കുമിളയുടെ ആയുസുള്ള മന്ത്രി സഭയാ അത് ആകെ ഉലഞ്ഞ മട്ടാ നമ്മള്‍ ജയിക്കും. വര്‍ധിച്ചു വന്ന ആവേശത്തില്‍ അവര്‍ വിളിച്ച മുദ്രവാക്യം അവരെക്കാള്‍ ഉച്ചത്തില്‍ ഞാനും ഏറ്റു വിളിച്ചു. സമരപന്തലില്‍ എന്നെ പുതുതായി കണ്ട ചില നാട്ടുകാര്‍ നീയും വികസന വിരോധി ആയോ എന്ന മട്ടില്‍ വല്ലാതെ ചിരിച്ചുകൊണ്ട് ആ വഴി നടന്നു പോയി. സമയം ഏകദേശം ഉച്ച കഴിഞ്ഞിരിക്കുന്നു, വയറ്റില്‍ ഒരു ചെറിയ മേളത്തിന് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇവിടെ ദിവസങ്ങളായി പട്ടിണി കിടകുന്നവര്‍ ഉള്ളപ്പോഴ എന്റെ ഈ ഒരു നേരത്തെ വിശപ്പ്. എങ്കിലും കണ്ണുകള്‍ അറിയാതെ അടയുന്നു.
വൈകുന്നേരത്തോടെ ആ വാര്‍ത്ത പുറത്തു വന്നു സര്‍ക്കാര്‍ ഭുമി ഏറ്റെടുക്കല്‍ നിര്‍ത്തിയെന്ന വാര്‍ത്ത. എല്ലാവര്ക്കും സ്വര്‍ഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. കവലയായ കവല മുഴുവന്‍ കൊടി തോരണങ്ങള്‍, സ്വികരണം അങ്ങിനെ എന്തെല്ലാം ഒരു രാജാവിനെ പോലെ ദാമുവേട്ടന്‍ തൊട്ടു ചേര്‍ന്ന് ഞാനും. ആരൊക്കയോ മാലയിട്ടു സ്വികരിക്കുന്നു ...
പെട്ടെന്ന് ഒരു കൂട്ട നിലവിളി ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് അതെന്താണെന്ന് തിരിച്ചറിയും മുന്‍പേ എന്തോ ഒന്ന് എന്റെ നേരെ പാഞ്ഞടുത്തു ... ഓര്‍മ തെളിയുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ ആണ് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല വലതുകാല്‍ ഇരുന്നിടത്ത് ഒരു ശുന്യത പോലെ. ദേഹമാസകലം നീറ്റല്‍. ഒരു കാല്‍ നഷ്ടമായി എന്ന തിരിച്ചറിവുണ്ടാകാന്‍ അധിക നേരം വേണ്ടി വന്നില്ല. കരഞ്ഞു തളര്‍ന്ന കണ്ണുകളുമായി അരികില്‍ ഭാര്യ. ദാമുവേട്ടന്‍ തൊട്ടടുത്ത് തന്നെ ഉണ്ട്. എന്താ സംഭവിച്ചതെന്ന് തിരക്കും മുന്‍പേ ഉത്തരം വന്നു സമര പന്തലിലേക്ക് നിയന്ത്രണം വിട്ട ഒരു ലോറി പാഞ്ഞു കയറി അത്രേ. പതിനേഴു പേരാണ് മരിച്ചത്. നിന്നെയും കൂട്ടി ഒന്‍പതു പേര്‍ ജീവന്‍ നിലനിര്‍ത്തി. ആ സമയത്ത് ഒരു ഫോണ്‍ വന്നു പുറത്തു പോയതുകൊണ്ട് ഞാന്‍ മാത്രം ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു. ആ കരാര്‍ പണിക്കാരന്റെ ഗുണ്ടകള്‍ ആണിത് ചെയ്തതെന്നും പറയുന്നുണ്ട്. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി എന്ത് അന്വേഷണം എല്ലാം പോയില്ലേ. ഞാനും ഈ നാട് വിടുകയാ ദാമുവേട്ടന്റെ കണ്ണുകള്‍ നിറഞ്ഞതുപോലെ . "എങ്കിലും സമരത്തില്‍ നമ്മള്‍ ജയിച്ചില്ലേ ദാമുവേട്ട ആ വേദനക്കിടയിലും എന്റെ സ്വാര്‍ഥത പുറത്തുവന്നു . നിനക്ക് എന്താ വട്ടായോ ദാമുവേട്ടന്റെ വിഷമത്തില്‍ കലര്‍ന്ന ഉറച്ച സ്വരം എന്റെ കാതില്‍ വന്നലച്ചു. അപ്പോള്‍ ഞാന്‍ കണ്ടതെല്ലാം സ്വപ്നം ആയിരുന്നോ, കണ്ണുകളില്‍ വീണ്ടും ഇരുട്ട് പടര്‍ന്നു.
ഈ വികസനത്തിന്റെ പാതയോരത്ത് കെട്ടിയ ടെന്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇതേ കിടപ്പിലാണ്. വലതുകാല്‍ നിശേഷം നഷ്ടമായി, ഇടതുകാലിലെ മുറിവ് ഇനിയും ഭേതമാകാന്‍ ബാക്കി ഉണ്ട്. സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ ഭുമി ഇനിയും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പാതി വഴിയില്‍ വേച്ചു വീണു. ഇനി പുതിയ തിരഞ്ഞെടുപ്പ് വരണം അത് കഴിഞ്ഞു പുതിയ ഭരണവും എങ്കിലേ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകുമോ എന്ന് അറിയാന്‍ കഴിയുകയുള്ളൂ. ഒന്നുമൊന്നും എങ്ങും എത്താത്ത അവസ്ഥ. തൊട്ടരികില്‍ കിടക്കുന്ന മകളുടെ ഒട്ടിയ വയര്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. നേരം പുലരാന്‍ ഇനിയും ഏറെ സമയം ഉണ്ടെന്നു തോന്നുന്നു. വാടിയ മുല്ലപ്പുവും അഴിഞ്ഞുലഞ്ഞ മുടിയുമായി അവള്‍ വരാന്‍ സമയം ആയിരിക്കുന്നു. അതുകൊണ്ട് മാത്രം കുഞ്ഞിന്റെ പട്ടിണി മാറ്റാന്‍ സാധിക്കുന്നു.
ഈ രാവ് ഒരിക്കലും പുലരാതിരുന്നെങ്കില്‍ എന്ന് അറിയാതെ ആശിച്ചു പോകുന്നു. എന്റെ ആഗ്രഹങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ കുന്നിന്‍ ചെരുവില്‍ സുര്യന്‍ പതിയെ തല ഉയര്‍ത്തി. വികസനത്തിന്റെ ആ പുതിയ പാതയിലുടെ ഒരിക്കലും അടങ്ങാത്ത ദുരാഗ്രഹത്തിന്റെ മനസ്സുമായി എല്ലാം ഒറ്റയ്ക്ക് നേടാന്‍ വേണ്ടി ആരൊക്കയോ ദൂരേക്ക് നടന്നു നീങ്ങി.
ശുഭം.
ആണ്. അവരോടൊപ്പം സമരത്തില്‍ പങ്കു ചേര്‍ന്നാലോ എന്ന് പലവട്ടം ആലോചിച്ചതാണ്, പക്ഷെ ഒരു ദിവസം പണിക്കു പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. "മാത്രമല്ല ഞാന്‍ ഇപ്പോള്‍ എന്നേക്കാള്‍ സ്നേഹിക്കുന്നത് അവളേം പിറക്കാന്‍ പോകുന്ന ഞങ്ങടെ
കുഞ്ഞിനെയുമാണ്. വഴിയരികില്‍ എല്ലാം സമരക്കാര്‍ നാട്ടിയ കൊടിയില്‍ അനുഭാവ പൂര്‍വ്വം തഴുകി ഞാന്‍ ജോലിസ്ഥലത്തേക്ക് നടന്നു.
സ്ഥലം ഒഴിഞ്ഞു കൊടുക്കാന്‍ ഭരണാധികാരികള്‍ പറഞ്ഞിരിക്കുന്ന അവസാന ദിവസം നാളെയാണ്. ഇവിടെ നിന്നും ഒഴിഞ്ഞു ഇനി എവിടേക്ക് പോകാനാ, ഗവണ്മെന്റ് തരാമെന്ന് പറഞ്ഞ ആ മൊട്ട കുന്നില്‍ പോയി പട്ടിണി കിടക്കുന്നതിലും നല്ലത് ഇവിടെ കിടന്നു ചാകുന്നത. ജോലിസ്ഥലത്തേക്ക് പോകുന്നവഴി അന്നും എന്റെ കണ്ണ് ആ കൊടിയിലും അതിനു പിന്നില്‍ സമരം ചെയ്യുന്നവരിലും അനുഭാവ പൂര്‍വ്വം ചെന്ന് പതിച്ചു. പഴയ വിപ്ലവ വീര്യത്തിന്റെ ഗതകാല സ്മരണയില്‍ ഒരു നല്ല നാളെ വരുമെന്ന പ്രതീക്ഷയില്‍ പട്ടിണി കിടക്കുന്നവര്‍. അവര്‍ എന്നെ അങ്ങോട്ടേക്ക് മാടി വിളിക്കുന്നതുപോലെ കാലുകള്‍ അറിയാതെ അവിടേക്ക് നീങ്ങി. സമര പന്തലില്‍ വിപ്ലവ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ നര കയറിയ തലയുമായി ദാമുവേട്ടന്‍. വെറുതെ ഞാനും ഉണ്ടെന്നു കാണിക്കുന്നതിനായി ഒരു കുശലാന്വേഷണം നടത്താന്‍ വേണ്ടി ദാമുവേട്ടനോട് തിരക്കി നമ്മള്‍ ജയിക്കില്ലേ .. ഈ മണ്ണ് വിട്ടു പോകേണ്ടി വരുമോ?. നീ ഒന്ന് കൊണ്ടും പേടിക്കേണ്ട നാളെ കൊണ്ട് സമരം ഒത്തുതീര്‍പ്പാകും അവര്‍ക്കിനി അധികം സമയം പിടിച്ചു നില്ക്കാന്‍ ആകില്ല. ഇപ്പോള്‍ തന്നെ കുമിളയുടെ ആയുസുള്ള മന്ത്രി സഭയാ അത് ആകെ ഉലഞ്ഞ മട്ടാ നമ്മള്‍ ജയിക്കും. വര്‍ധിച്ചു വന്ന ആവേശത്തില്‍ അവര്‍ വിളിച്ച മുദ്രവാക്യം അവരെക്കാള്‍ ഉച്ചത്തില്‍ ഞാനും ഏറ്റു വിളിച്ചു. സമരപന്തലില്‍ എന്നെ പുതുതായി കണ്ട ചില നാട്ടുകാര്‍ നീയും വികസന വിരോധി ആയോ എന്ന മട്ടില്‍ വല്ലാതെ ചിരിച്ചുകൊണ്ട് ആ വഴി നടന്നു പോയി. സമയം ഏകദേശം ഉച്ച കഴിഞ്ഞിരിക്കുന്നു, വയറ്റില്‍ ഒരു ചെറിയ മേളത്തിന് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇവിടെ ദിവസങ്ങളായി പട്ടിണി കിടകുന്നവര്‍ ഉള്ളപ്പോഴ എന്റെ ഈ ഒരു നേരത്തെ വിശപ്പ്. എങ്കിലും കണ്ണുകള്‍ അറിയാതെ അടയുന്നു.
വൈകുന്നേരത്തോടെ ആ വാര്‍ത്ത പുറത്തു വന്നു സര്‍ക്കാര്‍ ഭുമി ഏറ്റെടുക്കല്‍ നിര്‍ത്തിയെന്ന വാര്‍ത്ത. എല്ലാവര്ക്കും സ്വര്‍ഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. കവലയായ കവല മുഴുവന്‍ കൊടി തോരണങ്ങള്‍, സ്വികരണം അങ്ങിനെ എന്തെല്ലാം ഒരു രാജാവിനെ പോലെ ദാമുവേട്ടന്‍ തൊട്ടു ചേര്‍ന്ന് ഞാനും. ആരൊക്കയോ മാലയിട്ടു സ്വികരിക്കുന്നു ...
പെട്ടെന്ന് ഒരു കൂട്ട നിലവിളി ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് അതെന്താണെന്ന് തിരിച്ചറിയും മുന്‍പേ എന്തോ ഒന്ന് എന്റെ നേരെ പാഞ്ഞടുത്തു ... ഓര്‍മ തെളിയുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ ആണ് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല വലതുകാല്‍ ഇരുന്നിടത്ത് ഒരു ശുന്യത പോലെ. ദേഹമാസകലം നീറ്റല്‍. ഒരു കാല്‍ നഷ്ടമായി എന്ന തിരിച്ചറിവുണ്ടാകാന്‍ അധിക നേരം വേണ്ടി വന്നില്ല. കരഞ്ഞു തളര്‍ന്ന കണ്ണുകളുമായി അരികില്‍ ഭാര്യ. ദാമുവേട്ടന്‍ തൊട്ടടുത്ത് തന്നെ ഉണ്ട്. എന്താ സംഭവിച്ചതെന്ന് തിരക്കും മുന്‍പേ ഉത്തരം വന്നു സമര പന്തലിലേക്ക് നിയന്ത്രണം വിട്ട ഒരു ലോറി പാഞ്ഞു കയറി അത്രേ. പതിനേഴു പേരാണ് മരിച്ചത്. നിന്നെയും കൂട്ടി ഒന്‍പതു പേര്‍ ജീവന്‍ നിലനിര്‍ത്തി. ആ സമയത്ത് ഒരു ഫോണ്‍ വന്നു പുറത്തു പോയതുകൊണ്ട് ഞാന്‍ മാത്രം ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു. ആ കരാര്‍ പണിക്കാരന്റെ ഗുണ്ടകള്‍ ആണിത് ചെയ്തതെന്നും പറയുന്നുണ്ട്. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി എന്ത് അന്വേഷണം എല്ലാം പോയില്ലേ. ഞാനും ഈ നാട് വിടുകയാ ദാമുവേട്ടന്റെ കണ്ണുകള്‍ നിറഞ്ഞതുപോലെ . "എങ്കിലും സമരത്തില്‍ നമ്മള്‍ ജയിച്ചില്ലേ ദാമുവേട്ട ആ വേദനക്കിടയിലും എന്റെ സ്വാര്‍ഥത പുറത്തുവന്നു . നിനക്ക് എന്താ വട്ടായോ ദാമുവേട്ടന്റെ വിഷമത്തില്‍ കലര്‍ന്ന ഉറച്ച സ്വരം എന്റെ കാതില്‍ വന്നലച്ചു. അപ്പോള്‍ ഞാന്‍ കണ്ടതെല്ലാം സ്വപ്നം ആയിരുന്നോ, കണ്ണുകളില്‍ വീണ്ടും ഇരുട്ട് പടര്‍ന്നു.
ഈ വികസനത്തിന്റെ പാതയോരത്ത് കെട്ടിയ ടെന്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇതേ കിടപ്പിലാണ്. വലതുകാല്‍ നിശേഷം നഷ്ടമായി, ഇടതുകാലിലെ മുറിവ് ഇനിയും ഭേതമാകാന്‍ ബാക്കി ഉണ്ട്. സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ ഭുമി ഇനിയും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പാതി വഴിയില്‍ വേച്ചു വീണു. ഇനി പുതിയ തിരഞ്ഞെടുപ്പ് വരണം അത് കഴിഞ്ഞു പുതിയ ഭരണവും എങ്കിലേ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകുമോ എന്ന് അറിയാന്‍ കഴിയുകയുള്ളൂ. ഒന്നുമൊന്നും എങ്ങും എത്താത്ത അവസ്ഥ. തൊട്ടരികില്‍ കിടക്കുന്ന മകളുടെ ഒട്ടിയ വയര്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. നേരം പുലരാന്‍ ഇനിയും ഏറെ സമയം ഉണ്ടെന്നു തോന്നുന്നു. വാടിയ മുല്ലപ്പുവും അഴിഞ്ഞുലഞ്ഞ മുടിയുമായി അവള്‍ വരാന്‍ സമയം ആയിരിക്കുന്നു. അതുകൊണ്ട് മാത്രം കുഞ്ഞിന്റെ പട്ടിണി മാറ്റാന്‍ സാധിക്കുന്നു.
ഈ രാവ് ഒരിക്കലും പുലരാതിരുന്നെങ്കില്‍ എന്ന് അറിയാതെ ആശിച്ചു പോകുന്നു. എന്റെ ആഗ്രഹങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ കുന്നിന്‍ ചെരുവില്‍ സുര്യന്‍ പതിയെ തല ഉയര്‍ത്തി. വികസനത്തിന്റെ ആ പുതിയ പാതയിലുടെ ഒരിക്കലും അടങ്ങാത്ത ദുരാഗ്രഹത്തിന്റെ മനസ്സുമായി എല്ലാം ഒറ്റയ്ക്ക് നേടാന്‍ വേണ്ടി ആരൊക്കയോ ദൂരേക്ക് നടന്നു നീങ്ങി.
ശുഭം.
യാത്ര
1) ചുളം വിളിച്ചുകൊണ്ടു ആ ട്രെയിന് സ്റ്റേഷന് കടന്നു രാത്രിയുടെ വിരിമാറിളുടെ വിധുരതയില് അലിഞ്ഞില്ലാതായി.
ട്രെയിന് മറയാന് വേണ്ടി കാത്തിരുന്ന ആ മൃഗം ഇരയെ കയ്യില് കിട്ടിയ വ്യഗ്രതയോടെ അതിനെയും കടിച്ചു വലിച് കുറ്റിക്കാട്ടിലേക്ക് പോയി
കാഴ്ച ബംഗ്ലാവിലെ മൃഗത്തിന് മുന്നില് മാന് കുട്ടിയെ വലിച്ചെറിഞ്ഞിട്ട് അത് കണ്ടു ആസ്വതിക്കുന്ന മനസ്സുമായ് ആ ട്രെയിനിലെ യാത്രക്കാരും ഇരുട്ടില് മറഞ്ഞു.
ആ അമ്മയുടെ കണ്ണ് നീരും അവളുടെ സ്വപ്നങ്ങളും എന്നെ പോലെ എല്ലാവരും പറഞ്ഞു നടന്നു രണ്ടു ദിവസം...
ഇന്ന് അതൊരു നിറം മങ്ങി പുതുമ നഷ്ടപ്പെട്ട വാര്ത്തയാണ്. ഏറെ സ്വാര്ത്ഥ മനസ്സുമായ് പുതിയ വാര്ത്തകള്ക്കായി ടീവിക്ക് മുന്നിലിരുന്നു കടല കൊറിക്കുന്ന മലയാളിക്ക് ഉള്ളിന്റെ ഉള്ളില് ആശ്വസിക്കാം സൌമ്യ എന്റെ മകളോ, ഭാരിയയോ, സഹോദരിയോ അല്ലെന്നു കരുതി. "അതൊരിക്കലും അങ്ങിനെ അല്ലാതാകട്ടെ ". അതുവരേക്കും ഈ നിസ്സംഗ ഭാവവുമായി നമുക്ക് യാത്ര തുടരാം. "കണ്ടിട്ടും ഒന്നും കണ്ടില്ലെന്നു നടിച്ചു
2) പ്രീയപ്പെട്ട വേലു ചാമിക്ക് ഇന്ന് നീ സമുഹത്തില് വേരുക്കപ്പെട്ടവനാണ് അടുത്ത ജന്മത്തിലെങ്കിലും ഒരു രാഷ്ട്രീയ കാരനായി ജനിക്കുക. എന്നോടൊപ്പം പതിനായിരങ്ങള് ഉണ്ടാകും നിനക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാനും ഹര്ത്താലുകള് നടത്താനും. നിന്നെ ചുമലിലേറ്റി ഈ ലോകത്തോട് ഞങ്ങള് വിളിച്ചു പറയും ഏതാ ഒരു പച്ച മനുസേന്...
3) സൌമ്യക്ക്,
ഇല്ലാത്ത സ്വര്ഗത്തിലെ ഇനിയം ജനിച്ചിട്ടില്ലാത്ത ദൈവങ്ങള് നിന്റെ ശരീരത്തിന് കിട്ടാത്ത ശാന്തി ആത്മവിനെങ്കിലും നല്കട്ടെ.
ഒന്ന് കുടി നീ അറിയുക, നിന്റെ മരണം അനിവാര്യമായ ഒരു സത്യമായിരുന്നു. എന്തെന്നാല് വേലു ചാമി ഒരു കള്ളനായിരുന്നു, രാഷ്ട്രെയക്കരനല്ല .
അയാള്ക്ക് വേണ്ടി ഫ്ലാറ്റിന്റെ ഒഫരുമായ് ആരും വരില്ല. മറ്റുള്ളവരുടെ കാര്യത്തില് മാത്രം സദാചാരവും സത്യ സന്ധതയും പാലിക്കുന്ന ഒരു മലയാളിയും നിനക്കൊരു ജീവിതവുമായി വരില്ല.
"അശ്രു പുഷ്പന്ജ്ജലികള്‍".
ട്രെയിന് മറയാന് വേണ്ടി കാത്തിരുന്ന ആ മൃഗം ഇരയെ കയ്യില് കിട്ടിയ വ്യഗ്രതയോടെ അതിനെയും കടിച്ചു വലിച് കുറ്റിക്കാട്ടിലേക്ക് പോയി
കാഴ്ച ബംഗ്ലാവിലെ മൃഗത്തിന് മുന്നില് മാന് കുട്ടിയെ വലിച്ചെറിഞ്ഞിട്ട് അത് കണ്ടു ആസ്വതിക്കുന്ന മനസ്സുമായ് ആ ട്രെയിനിലെ യാത്രക്കാരും ഇരുട്ടില് മറഞ്ഞു.
ആ അമ്മയുടെ കണ്ണ് നീരും അവളുടെ സ്വപ്നങ്ങളും എന്നെ പോലെ എല്ലാവരും പറഞ്ഞു നടന്നു രണ്ടു ദിവസം...
ഇന്ന് അതൊരു നിറം മങ്ങി പുതുമ നഷ്ടപ്പെട്ട വാര്ത്തയാണ്. ഏറെ സ്വാര്ത്ഥ മനസ്സുമായ് പുതിയ വാര്ത്തകള്ക്കായി ടീവിക്ക് മുന്നിലിരുന്നു കടല കൊറിക്കുന്ന മലയാളിക്ക് ഉള്ളിന്റെ ഉള്ളില് ആശ്വസിക്കാം സൌമ്യ എന്റെ മകളോ, ഭാരിയയോ, സഹോദരിയോ അല്ലെന്നു കരുതി. "അതൊരിക്കലും അങ്ങിനെ അല്ലാതാകട്ടെ ". അതുവരേക്കും ഈ നിസ്സംഗ ഭാവവുമായി നമുക്ക് യാത്ര തുടരാം. "കണ്ടിട്ടും ഒന്നും കണ്ടില്ലെന്നു നടിച്ചു
2) പ്രീയപ്പെട്ട വേലു ചാമിക്ക് ഇന്ന് നീ സമുഹത്തില് വേരുക്കപ്പെട്ടവനാണ് അടുത്ത ജന്മത്തിലെങ്കിലും ഒരു രാഷ്ട്രീയ കാരനായി ജനിക്കുക. എന്നോടൊപ്പം പതിനായിരങ്ങള് ഉണ്ടാകും നിനക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാനും ഹര്ത്താലുകള് നടത്താനും. നിന്നെ ചുമലിലേറ്റി ഈ ലോകത്തോട് ഞങ്ങള് വിളിച്ചു പറയും ഏതാ ഒരു പച്ച മനുസേന്...
3) സൌമ്യക്ക്,
ഇല്ലാത്ത സ്വര്ഗത്തിലെ ഇനിയം ജനിച്ചിട്ടില്ലാത്ത ദൈവങ്ങള് നിന്റെ ശരീരത്തിന് കിട്ടാത്ത ശാന്തി ആത്മവിനെങ്കിലും നല്കട്ടെ.
ഒന്ന് കുടി നീ അറിയുക, നിന്റെ മരണം അനിവാര്യമായ ഒരു സത്യമായിരുന്നു. എന്തെന്നാല് വേലു ചാമി ഒരു കള്ളനായിരുന്നു, രാഷ്ട്രെയക്കരനല്ല .
അയാള്ക്ക് വേണ്ടി ഫ്ലാറ്റിന്റെ ഒഫരുമായ് ആരും വരില്ല. മറ്റുള്ളവരുടെ കാര്യത്തില് മാത്രം സദാചാരവും സത്യ സന്ധതയും പാലിക്കുന്ന ഒരു മലയാളിയും നിനക്കൊരു ജീവിതവുമായി വരില്ല.
"അശ്രു പുഷ്പന്ജ്ജലികള്‍".
ബസ് സ്റ്റോപ്പ്
എതിര്‍ വശത്തുള്ള ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന അവളെനോക്കി അവന്‍ പുഞ്ചിരിച്ചു...
അവനെ നോക്കി അവളും ഒന്ന് മന്തഹസിച്ചു...
കണ്ണുകള്‍ കഥ പറഞ്ഞു, ഹൃദയങ്ങള്‍ സംസാരിച്ചു...
അപ്പോഴേക്കും അവര്‍ക്ക് പോകാനുള്ള ബസുകള്‍ വന്നിരുന്നു..
ഇന്ന് ഒരുത്തിയെ കൂടി വളച്ചുയെന്ന വിശ്വാസത്തില്‍ അവനും, ഇന്ന് ഒരുത്തനെ കൂടി പറ്റിക്കാന്‍ കഴിഞ്ഞല്ലോ ഏന്ന സന്തോഷത്തില്‍ അവളും വിപരീത ദിശയിലേക്കു യാത്രയായി....
അവനെ നോക്കി അവളും ഒന്ന് മന്തഹസിച്ചു...
കണ്ണുകള്‍ കഥ പറഞ്ഞു, ഹൃദയങ്ങള്‍ സംസാരിച്ചു...
അപ്പോഴേക്കും അവര്‍ക്ക് പോകാനുള്ള ബസുകള്‍ വന്നിരുന്നു..
ഇന്ന് ഒരുത്തിയെ കൂടി വളച്ചുയെന്ന വിശ്വാസത്തില്‍ അവനും, ഇന്ന് ഒരുത്തനെ കൂടി പറ്റിക്കാന്‍ കഴിഞ്ഞല്ലോ ഏന്ന സന്തോഷത്തില്‍ അവളും വിപരീത ദിശയിലേക്കു യാത്രയായി....
ദാമ്പത്യം
നാട്ടിലുല്ലവര്‍ക്കെല്ലാം അവര്‍ മാതൃക ദാമ്പതിമാരന്. ആവിശ്വസം കുറച്ചൊക്കെ അവര്‍ക്കും ഉണ്ട്, പലരും അസൂയയോടെ അവരെ നോക്കി പറയാറുണ്ട് ഭാര്യ ഭര്‍ത്താക്കന്മാര്‍ ഇങ്ങിനെ വേണം "എന്തൊരു സ്നേഹം വിശ്വാസം.
രാത്രയില്‍ അവള്‍ ഉറങ്ങിയെന്നു പൂര്‍ണ്ണമായും ബോധ്യം വന്നപ്പോള്‍ അയാള്‍ പതിയെ എഴുന്നേറ്റു അയല്‍പക്കത്തെ വീടിന്റെ മതില്‍ ചാടി.
ഭര്‍ത്താവു മതില്‍ കടന്നു എന്ന് ബോധ്യം വരുത്തിയിട്ട് അവളും പിറകു വശത്തെ വാതില്‍ തുറന്നു തന്റെ കാമുകനെ അകത്തേക്ക് ക്ഷണിച്ചു....
എന്നത്തേയും പോലെ രാവ് അന്നും നിലാവില്‍ കുളിച്ചു സുഗന്ധം പരത്തി.
രാത്രയില്‍ അവള്‍ ഉറങ്ങിയെന്നു പൂര്‍ണ്ണമായും ബോധ്യം വന്നപ്പോള്‍ അയാള്‍ പതിയെ എഴുന്നേറ്റു അയല്‍പക്കത്തെ വീടിന്റെ മതില്‍ ചാടി.
ഭര്‍ത്താവു മതില്‍ കടന്നു എന്ന് ബോധ്യം വരുത്തിയിട്ട് അവളും പിറകു വശത്തെ വാതില്‍ തുറന്നു തന്റെ കാമുകനെ അകത്തേക്ക് ക്ഷണിച്ചു....
എന്നത്തേയും പോലെ രാവ് അന്നും നിലാവില്‍ കുളിച്ചു സുഗന്ധം പരത്തി.
ഇന്നലെ പറയാതെ ബാക്കിവെച്ചത്.
ഓര്‍മ്മ വെച്ച കാലം മുതല്‍ക്കു എനിക്ക് അവളോട് വല്ലാത്ത ഒരു അഭിനിവേശമാണ്. ഇതിനെ പ്രണയമെന്നു പറഞ്ഞു വിലകുറച്ച് കാണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, കാരണം പ്രണയം ഒരു സാധാരണ വികാരമാണ്.
കുട്ടിക്കാലം മുതല്‍ ഞാന്‍ അവള്‍ അറിഞ്ഞും അറിയാതെയും പലപ്പോഴും അവളെ പിന്തുടര്‍ന്നിട്ടുണ്ട്. അവളുടെ ആ നടപ്പും, നടക്കുമ്പോള്‍ ചിരിക്കുന്ന പാദസരങ്ങളും ഒക്കെ കൂടി എന്നെ പിന്നെയും അവളിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്നു. പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളിലെ ചിന്തകള്‍ ഉറക്കത്തില്‍ എന്റ്റെ സ്വപ്‌നങ്ങള്‍ ആയിട്ടുണ്ട്.
"ആലോകത്തു ഞാനും അവളും മാത്രം"...
പലപ്പോഴും എന്റെ ഉള്ളിലെ പ്രണയം അവളോട് തുറന്നു പറയാനും അവളെ ഒന്ന് കെട്ടിപിടിക്കാനും വരെ ഞാന്‍ ശ്രമിച്ചതാണ് പക്ഷെ കഥയിലെ വില്ലന്‍ ഇവിടയും കൊമ്പന്‍ മീശയും വളര്‍ത്തി അവളുടെ കൂടെ ഉണ്ട്. "അത് അവളുടെ ആരായിരിക്കും" ??? സത്യത്തില്‍ എനിക്കയാളെ ഭയമാണ്.
പതിവുപോലെ അന്നും പ്രഭാതം അതിന്റെ എല്ലാ മനോഹരിതയുമായ് കുന്നിന്‍ ചെരുവിലൂടെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് എത്തിനോക്കി. അവളെ കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മയുമായി ഞാനും ഉറക്കമുണര്‍ന്നു പ്രാഥമിക കാര്യങ്ങള്‍ എല്ലാം വഴിപാടാക്കി അമ്പലത്തിലേക്ക് ഓടി. അവള്‍ എത്തുന്നതിനും മുന്‍പേ അമ്പലത്തില്‍ ഏത്തണം. മാത്രവുമല്ല ഇന്ന് ഉത്സവം തീരുന്ന ദിവസമാണ്. ഇനി ഒരുപക്ഷെ അവളെ കാണാന്‍ കഴിഞ്ഞെന്നു വരില്ല.
യാത്രാമധ്യേ സതീര്‍ധ്യന്‍ സിജു പറഞ്ഞു അവള്‍ ഈ നാട്ടില്‍ നിന്നും പോകുകയാണെന്ന്. "എന്റെ കൂടെ നടക്കുന്നുണ്ടെങ്കിലും അവനു പണ്ടേ എന്നെ കണ്ടൂടാ . ഞാന്‍ അറിയാതെ അവന്‍ അവളെയും ലൈന്‍ അടിക്കും.
ഇന്നവള്‍ പതിവിലും നേരുത്തേ അമ്പലത്തില്ലെത്തിയിരിക്കുന്നു. ഈ ആള്‍ക്കൂട്ടത്തിനിടയിലും അവള്‍ എന്നെ തിരിച്ചറിഞ്ഞെന് തോന്നുന്നു. അവള്‍ എന്നെ നോക്കി ഒന്ന് മന്തഹസിച്ചുവോ. ഇന്നെന്തായാലും കാര്യം സാധിക്കുകതന്നെ. ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ. അമ്പലത്തിനു വലത്ത് വൈക്കുന്നതിനിടയില്‍ പലവട്ടം ഞാന്‍ അതിനു ശ്രെമിച്ചു പക്ഷെ ആ കൊമ്പന്‍ മീശക്കാരന്‍ ഇടെക്കെന്നെ തുറിച്ചുനോക്കി.
ആഗ്രഹ പൂര്‍ത്തീകരണം സാധിക്കാനാകാതെ ഏറെ വിഷന്നനായ് ഞാന്‍ കുളക്കടവില്‍ പോയിരുന്നു.
പിന്നില്‍ ഒരു പാദസരത്തിന്റെ കിലുക്കം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് അവള്‍ അതാ എന്റെ അരികിലേക്ക് വരുന്നു. ഏറെ വിഷമത്താലോ അതിലേറെ സന്തോഷത്താലോ ഞാന്‍ അവളെ ഒന്ന് തൊടാന്‍ ശ്രെമിച്ചു..
"ടപ്പേന്ന്" ആനതോട്ടി കൊണ്ടൊരു അടി എന്റെ കയ്യില്‍ വീണു. "ഈ ചെക്കന്‍ കുറെ നാളായി ആനേടെ പിറകെ നടക്കുന്നു ഇന്നിവനെ ഞാന്‍ നോക്കിക്കോ…
അവള്‍ ഒന്നും പറയാതെ എനിക്ക് മുന്നിലൂടെ ആ കൊമ്പന്‍ മീശക്കാരന്റെ കൂടെ മന്ദം മന്ദം പാദസരവും ചിരിപ്പിച്ചു നടന്നു പോയി......
പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് സിജു പറഞ്ഞ കാര്യം ഓര്‍മ്മവന്നത് "ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം വന്നിരിക്കുന്നു".
അടികൊണ്ടു തിണര്‍ത്ത കയ്യും അതിലേറെ മുറിവേറ്റ ഹൃദയവുമായി അവള്‍ പോയ വഴിയെ അവള്‍ക്കു പിന്നാലെ ഞാന്‍ സ്കൂളിലേക്ക് ഓടീ...
15/02/2011
കുട്ടിക്കാലം മുതല്‍ ഞാന്‍ അവള്‍ അറിഞ്ഞും അറിയാതെയും പലപ്പോഴും അവളെ പിന്തുടര്‍ന്നിട്ടുണ്ട്. അവളുടെ ആ നടപ്പും, നടക്കുമ്പോള്‍ ചിരിക്കുന്ന പാദസരങ്ങളും ഒക്കെ കൂടി എന്നെ പിന്നെയും അവളിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്നു. പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളിലെ ചിന്തകള്‍ ഉറക്കത്തില്‍ എന്റ്റെ സ്വപ്‌നങ്ങള്‍ ആയിട്ടുണ്ട്.
"ആലോകത്തു ഞാനും അവളും മാത്രം"...
പലപ്പോഴും എന്റെ ഉള്ളിലെ പ്രണയം അവളോട് തുറന്നു പറയാനും അവളെ ഒന്ന് കെട്ടിപിടിക്കാനും വരെ ഞാന്‍ ശ്രമിച്ചതാണ് പക്ഷെ കഥയിലെ വില്ലന്‍ ഇവിടയും കൊമ്പന്‍ മീശയും വളര്‍ത്തി അവളുടെ കൂടെ ഉണ്ട്. "അത് അവളുടെ ആരായിരിക്കും" ??? സത്യത്തില്‍ എനിക്കയാളെ ഭയമാണ്.
പതിവുപോലെ അന്നും പ്രഭാതം അതിന്റെ എല്ലാ മനോഹരിതയുമായ് കുന്നിന്‍ ചെരുവിലൂടെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് എത്തിനോക്കി. അവളെ കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മയുമായി ഞാനും ഉറക്കമുണര്‍ന്നു പ്രാഥമിക കാര്യങ്ങള്‍ എല്ലാം വഴിപാടാക്കി അമ്പലത്തിലേക്ക് ഓടി. അവള്‍ എത്തുന്നതിനും മുന്‍പേ അമ്പലത്തില്‍ ഏത്തണം. മാത്രവുമല്ല ഇന്ന് ഉത്സവം തീരുന്ന ദിവസമാണ്. ഇനി ഒരുപക്ഷെ അവളെ കാണാന്‍ കഴിഞ്ഞെന്നു വരില്ല.
യാത്രാമധ്യേ സതീര്‍ധ്യന്‍ സിജു പറഞ്ഞു അവള്‍ ഈ നാട്ടില്‍ നിന്നും പോകുകയാണെന്ന്. "എന്റെ കൂടെ നടക്കുന്നുണ്ടെങ്കിലും അവനു പണ്ടേ എന്നെ കണ്ടൂടാ . ഞാന്‍ അറിയാതെ അവന്‍ അവളെയും ലൈന്‍ അടിക്കും.
ഇന്നവള്‍ പതിവിലും നേരുത്തേ അമ്പലത്തില്ലെത്തിയിരിക്കുന്നു. ഈ ആള്‍ക്കൂട്ടത്തിനിടയിലും അവള്‍ എന്നെ തിരിച്ചറിഞ്ഞെന് തോന്നുന്നു. അവള്‍ എന്നെ നോക്കി ഒന്ന് മന്തഹസിച്ചുവോ. ഇന്നെന്തായാലും കാര്യം സാധിക്കുകതന്നെ. ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ. അമ്പലത്തിനു വലത്ത് വൈക്കുന്നതിനിടയില്‍ പലവട്ടം ഞാന്‍ അതിനു ശ്രെമിച്ചു പക്ഷെ ആ കൊമ്പന്‍ മീശക്കാരന്‍ ഇടെക്കെന്നെ തുറിച്ചുനോക്കി.
ആഗ്രഹ പൂര്‍ത്തീകരണം സാധിക്കാനാകാതെ ഏറെ വിഷന്നനായ് ഞാന്‍ കുളക്കടവില്‍ പോയിരുന്നു.
പിന്നില്‍ ഒരു പാദസരത്തിന്റെ കിലുക്കം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് അവള്‍ അതാ എന്റെ അരികിലേക്ക് വരുന്നു. ഏറെ വിഷമത്താലോ അതിലേറെ സന്തോഷത്താലോ ഞാന്‍ അവളെ ഒന്ന് തൊടാന്‍ ശ്രെമിച്ചു..
"ടപ്പേന്ന്" ആനതോട്ടി കൊണ്ടൊരു അടി എന്റെ കയ്യില്‍ വീണു. "ഈ ചെക്കന്‍ കുറെ നാളായി ആനേടെ പിറകെ നടക്കുന്നു ഇന്നിവനെ ഞാന്‍ നോക്കിക്കോ…
അവള്‍ ഒന്നും പറയാതെ എനിക്ക് മുന്നിലൂടെ ആ കൊമ്പന്‍ മീശക്കാരന്റെ കൂടെ മന്ദം മന്ദം പാദസരവും ചിരിപ്പിച്ചു നടന്നു പോയി......
പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് സിജു പറഞ്ഞ കാര്യം ഓര്‍മ്മവന്നത് "ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം വന്നിരിക്കുന്നു".
അടികൊണ്ടു തിണര്‍ത്ത കയ്യും അതിലേറെ മുറിവേറ്റ ഹൃദയവുമായി അവള്‍ പോയ വഴിയെ അവള്‍ക്കു പിന്നാലെ ഞാന്‍ സ്കൂളിലേക്ക് ഓടീ...
15/02/2011
"കണ്ണ് തുറക്കാത്ത ദൈവങ്ങള്‍ക്കും പട്ടിണി മരണമുണ്ടെന്ന സത്യം"...
കുറച്ചു പേര്‍ ദൈവത്തിനു വേണ്ടി താടിയും മുടിയും നീട്ടി വളര്‍ത്തുന്നു, കുറച്ചു പേര്‍ ദൈവ പ്രീതിക്ക് വേണ്ടി തല മുണ്ഡനം ചെയ്യുന്നു, ശരിക്കും നമ്മുടെ ദൈവങ്ങള്‍ക്ക് ഇതിന്റെ ആവശ്യമുണ്ടോ..???
ലോകത്തിന്റെ ഒരു ഭാഗം എല്ലാ സുഖ സൌകര്യങ്ങളോടും കൂടി ജീവിക്കുന്നു, മറു ഭാഗം ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി പാട് പെടുന്നു. "ശരിക്കും ദൈവത്തിനെ ആരാണ് ഭിക്ഷ പത്രവുമായി (വഞ്ചി പെട്ടി) നമ്മുടെ മുന്നില്‍ ഇരിക്കാന്‍ പ്രേരിപ്പിച്ചത്..? , ഇന്നീ ദൈവങ്ങള്‍ എല്ലാം കോടി പതികള്‍ ആണ്.. അതിന്റെ ഒരു കണക്കെടുക്കുക ആണെങ്കില്‍ അമ്പാനിയുടെ പേര് ഒരു ലക്ഷത്തില്‍ പോലും ഇടം പിടിക്കില്ല...
സത്യത്തില്‍ ഈ കാര്യ സാധ്യത്തിനു വേണ്ടി കൈക്കൂലി കൊടുക്കാന്‍ നമ്മെ പഠിപ്പിച്ചത് ഈ ദൈവങ്ങള്‍ അല്ലെ..?, ദൈവം നന്നായില്ലെങ്കില്‍ പിന്നെ അവനെ അനുസരിക്കുന്ന മനുഷ്യര്‍ എങ്ങിനെ നന്നാവും...
ദൈവങ്ങള്‍ മനുഷ്യരില്‍ നിന്നും തട്ടിയെടുത്ത ഈ അളവില്ലാത്ത സ്വത്തുക്കള്‍ തിരിച്ചെടുത്തു പാവങ്ങള്‍ക്ക് കൊടുക്കാന്‍ ഒരു യുദ്ധം തന്നെ വേണ്ടിവരും..
നമ്മുടെ അടുത്ത യുദ്ധം ഈ ഫ്യുടല്‍ പ്രഭുക്കാന്‍ മാര്‍ക്കെതിരെയും അവരുടെ പേരില്‍ സ്വയം കൊഴുക്കുന്ന ധെല്ലളന്‍ മാര്‍ക്കെതിരെയും ആകട്ടെ.
NB:- 25/05/2011,..പട്ടിണി മൂലം ഒരു കുടുമ്പം കൂടി ആത്മഹത്യ ചെയ്തു,..
നമ്മുടെ ദൈവങ്ങള്‍ എല്ലാം കണ്ണ് തുറക്കാതെ തപസ്സിരിക്കുന്നവരോ, നമുക്ക് വേണ്ടി എന്ന പേരില്‍ സ്വയം ബന്ധിതരോ, അരൂപികള്ലോ ആയി പോയി ..
അവര്‍ക്ക് വേണ്ടി ആയിരം തവണ പ്രര്‍തിക്കുന്നവര്‍ ഒരു വട്ടമെങ്കിലും അവരുടെ കാതില്‍ പറയുക...
"കണ്ണ് തുറക്കാത്ത ദൈവങ്ങള്‍ക്കും പട്ടിണി മരണമുണ്ടെന്ന സത്യം"...
ലോകത്തിന്റെ ഒരു ഭാഗം എല്ലാ സുഖ സൌകര്യങ്ങളോടും കൂടി ജീവിക്കുന്നു, മറു ഭാഗം ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി പാട് പെടുന്നു. "ശരിക്കും ദൈവത്തിനെ ആരാണ് ഭിക്ഷ പത്രവുമായി (വഞ്ചി പെട്ടി) നമ്മുടെ മുന്നില്‍ ഇരിക്കാന്‍ പ്രേരിപ്പിച്ചത്..? , ഇന്നീ ദൈവങ്ങള്‍ എല്ലാം കോടി പതികള്‍ ആണ്.. അതിന്റെ ഒരു കണക്കെടുക്കുക ആണെങ്കില്‍ അമ്പാനിയുടെ പേര് ഒരു ലക്ഷത്തില്‍ പോലും ഇടം പിടിക്കില്ല...
സത്യത്തില്‍ ഈ കാര്യ സാധ്യത്തിനു വേണ്ടി കൈക്കൂലി കൊടുക്കാന്‍ നമ്മെ പഠിപ്പിച്ചത് ഈ ദൈവങ്ങള്‍ അല്ലെ..?, ദൈവം നന്നായില്ലെങ്കില്‍ പിന്നെ അവനെ അനുസരിക്കുന്ന മനുഷ്യര്‍ എങ്ങിനെ നന്നാവും...
ദൈവങ്ങള്‍ മനുഷ്യരില്‍ നിന്നും തട്ടിയെടുത്ത ഈ അളവില്ലാത്ത സ്വത്തുക്കള്‍ തിരിച്ചെടുത്തു പാവങ്ങള്‍ക്ക് കൊടുക്കാന്‍ ഒരു യുദ്ധം തന്നെ വേണ്ടിവരും..
നമ്മുടെ അടുത്ത യുദ്ധം ഈ ഫ്യുടല്‍ പ്രഭുക്കാന്‍ മാര്‍ക്കെതിരെയും അവരുടെ പേരില്‍ സ്വയം കൊഴുക്കുന്ന ധെല്ലളന്‍ മാര്‍ക്കെതിരെയും ആകട്ടെ.
NB:- 25/05/2011,..പട്ടിണി മൂലം ഒരു കുടുമ്പം കൂടി ആത്മഹത്യ ചെയ്തു,..
നമ്മുടെ ദൈവങ്ങള്‍ എല്ലാം കണ്ണ് തുറക്കാതെ തപസ്സിരിക്കുന്നവരോ, നമുക്ക് വേണ്ടി എന്ന പേരില്‍ സ്വയം ബന്ധിതരോ, അരൂപികള്ലോ ആയി പോയി ..
അവര്‍ക്ക് വേണ്ടി ആയിരം തവണ പ്രര്‍തിക്കുന്നവര്‍ ഒരു വട്ടമെങ്കിലും അവരുടെ കാതില്‍ പറയുക...
"കണ്ണ് തുറക്കാത്ത ദൈവങ്ങള്‍ക്കും പട്ടിണി മരണമുണ്ടെന്ന സത്യം"...
നീല കൊടുവേലി
ഞാന്‍ ഒരു യാത്രയിലാണ്.
നീല കൊടുവേലിയുടെ സത്യം തേടിയുള്ള യാത്രയില്‍.....
നീല കൊടുവേലി ഒരു ഔഷധ സസ്യമാണ്...
ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത എന്നാല്‍ മുത്തശി കഥകളില്‍ ഒരു പ്രഹേളികയായി ഇന്നും തുടരുന്ന ഒരു ഒരു സത്യം.
"ഞാന്‍ വായിച്ചറിഞ്ഞ പുസ്തകത്തില്‍ പറഞ്ഞിരിക്കുനത് ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഏതോ ഒരു മലം ചെരുവില്‍ രാത്രിയില്‍ പ്രകാശിക്കാന്‍ കഴിയുന്ന ഒരു അപൂര്‍വ സസ്യം.
"നീല കൊടുവേലി കൈവശം ഉള്ളവര്‍ക്ക് പിന്നെ ജനിമ്രിതികള്‍ ഇല്ല, നീല കൊടുവേലിക്ക് സുഖപെടുതാന്‍ കഴിയാത്തതായി ഒരു രോഗവും ഇല്ല. അമരത്വം ആണത് നല്‍കുന്നത്.
" ഞാന്‍ വായിച്ച പുസ്തകം അവസാനിക്കുന്നതിങ്ങനെയാണ്..
ഉപ്പന്‍ എന്നാ പക്ഷിക്ക് മാത്രമേ ഈ ലോകത്ത് നീലകൊടുവേലി തിരിച്ചറിയാനുള്ള കഴിവുള്ളു, അത് നേടാന്‍ വേണ്ടി ഉപ്പന്റെ കൂട് കണ്ടെത്തി അതിന്റെ മുട്ട എടുത്തു നല്ലതുപോലെ കുലിക്കി തിരിച്ചു കൂട്ടില്‍ തന്നെ വയ്ക്കുക, സമയം കഴിഞ്ഞിട്ടും മുട്ട വിരിയാത്തത് കൊണ്ട് ഉപ്പന്‍ അതിനുള്ള മരുന്നായ കൊടുവേലിതിരക്കി പോകും. അതുകൊണ്ട് വന്നു ഉപ്പന്‍ ആ മുട്ട വിരിയിചെടുക്കും. കിളികുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ ഉപ്പന്റെ കൂട് എടുത്തു ഒഴുക്ക് വെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ മുകളിലോട്ടു നീന്തി പോകുന്നത് കൊടുവേലി..
ശേഷം കാഴ്ചയില്‍ ..
നീല കൊടുവേലിയുടെ സത്യം തേടിയുള്ള യാത്രയില്‍.....
നീല കൊടുവേലി ഒരു ഔഷധ സസ്യമാണ്...
ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത എന്നാല്‍ മുത്തശി കഥകളില്‍ ഒരു പ്രഹേളികയായി ഇന്നും തുടരുന്ന ഒരു ഒരു സത്യം.
"ഞാന്‍ വായിച്ചറിഞ്ഞ പുസ്തകത്തില്‍ പറഞ്ഞിരിക്കുനത് ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഏതോ ഒരു മലം ചെരുവില്‍ രാത്രിയില്‍ പ്രകാശിക്കാന്‍ കഴിയുന്ന ഒരു അപൂര്‍വ സസ്യം.
"നീല കൊടുവേലി കൈവശം ഉള്ളവര്‍ക്ക് പിന്നെ ജനിമ്രിതികള്‍ ഇല്ല, നീല കൊടുവേലിക്ക് സുഖപെടുതാന്‍ കഴിയാത്തതായി ഒരു രോഗവും ഇല്ല. അമരത്വം ആണത് നല്‍കുന്നത്.
" ഞാന്‍ വായിച്ച പുസ്തകം അവസാനിക്കുന്നതിങ്ങനെയാണ്..
ഉപ്പന്‍ എന്നാ പക്ഷിക്ക് മാത്രമേ ഈ ലോകത്ത് നീലകൊടുവേലി തിരിച്ചറിയാനുള്ള കഴിവുള്ളു, അത് നേടാന്‍ വേണ്ടി ഉപ്പന്റെ കൂട് കണ്ടെത്തി അതിന്റെ മുട്ട എടുത്തു നല്ലതുപോലെ കുലിക്കി തിരിച്ചു കൂട്ടില്‍ തന്നെ വയ്ക്കുക, സമയം കഴിഞ്ഞിട്ടും മുട്ട വിരിയാത്തത് കൊണ്ട് ഉപ്പന്‍ അതിനുള്ള മരുന്നായ കൊടുവേലിതിരക്കി പോകും. അതുകൊണ്ട് വന്നു ഉപ്പന്‍ ആ മുട്ട വിരിയിചെടുക്കും. കിളികുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ ഉപ്പന്റെ കൂട് എടുത്തു ഒഴുക്ക് വെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ മുകളിലോട്ടു നീന്തി പോകുന്നത് കൊടുവേലി..
ശേഷം കാഴ്ചയില്‍ ..
ശുഭരാത്രി.
തന്റെ കാമുകന്റെ മാറില്‍ തല ചായ്ച്ചു അവള്‍ ഭര്‍ത്താവിനു ഫോണ്‍ ചെയ്തു "ചേട്ടാ ചേട്ടനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയ"
ഒരു രാത്രിക്ക് വേണ്ടി വിലക്ക് വാങ്ങിയ ചീനക്കാരി പെണ്ണിന്റെ മുടിയിഴകള തടവി അയാളും പറഞ്ഞു നിന്നെ പോലെ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയ ഞാനും ഭാഗ്യവാനാ.
രണ്ടു പേരും ഫോണിളുടെ പരസ്പരം എന്ന വ്യാജേന കൂടെ ഉള്ള ആളിന് ചുംബനം നല്‍കി............
ഒരു രാത്രിക്ക് വേണ്ടി വിലക്ക് വാങ്ങിയ ചീനക്കാരി പെണ്ണിന്റെ മുടിയിഴകള തടവി അയാളും പറഞ്ഞു നിന്നെ പോലെ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയ ഞാനും ഭാഗ്യവാനാ.
രണ്ടു പേരും ഫോണിളുടെ പരസ്പരം എന്ന വ്യാജേന കൂടെ ഉള്ള ആളിന് ചുംബനം നല്‍കി............
ലൈഫ് ടൈം
ജീവിതത്തില്‍ എനിക്ക് ഒരു പാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. അതാത് കാല ഖട്ടത്തില്‍ എന്റെ പ്രവര്‍ത്തന മണ്ഡലം മാറുന്നതിനു അനുസരിച്ച് ഞാന്‍ കണ്ടു മുട്ടുന്നവര്‍ എല്ലാം എനിക്ക് സുഹൃത്തുക്കളായി. പലരെയും ഇന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. അവര്‍ക്ക് എന്നെയും. ഓണ്‍ലൈന്‍ സൌഹൃതം തുടങ്ങിയപ്പോള്‍ പുതിയ സുഹൃത്തുക്കളെ ഞാന്‍ മൂന്നായി തരാം തിരിച്ചു. റീസണ്‍, സീസണ്‍, ലൈഫ് ടൈം. റീസണ്‍ എന്ന് വെച്ചാല്‍ എന്റെ നാട്ടില്‍ പിറന്നവര്‍ ഞാനും അവിടെ ജനിച്ചു എന്നത് കൊണ്ട് മാത്രം കിട്ടിയ സൌഹ്രിതങ്ങള്‍. സീസണ്‍ എന്ന് വെച്ചാല്‍ പഠന കാലത്തും, പിന്നീടു ജോലിസ്ഥലത്തും പിന്നീടു ഓണ്‍ ലൈനിലും ഒക്കെ ആയി കിട്ടിയവര്‍. "ഇതൊരു സീസണ്‍ ആണ് ആ സമയം കഴിയുമ്പോള്‍ അവര്‍ക്ക് എന്നെയോ എനിക്ക് അവരയോ വേണ്ടാതാകും. പുതിയ നിറക്കൂട്ടുകള്‍ തേടി അവരും ഞാനും യാത്ര ആകും.
ലൈഫ് ടൈം... കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ഞാന്‍ തേടുന്ന ഒന്നാണത്. ഏതു ആള്‍ക്കൂട്ടത്തിലും, ബസ്സിലും, സിനിമ ശാലയിലും, ഓണ്‍ ലൈനിലും ഒക്കെ ഞാന്‍ ഇന്ന് അത് മാത്രം ആണ് തേടുന്നത്. എനിക്കും വേണം ഒരു ലൈഫ് ടൈം ഫ്രെണ്ടിനെ. എന്റേത് മാത്രം എന്ന് പറഞ്ഞു നെഞ്ചോടു ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരു ലൈഫ് ടൈം ഫ്രെണ്ടിനെ.
ലൈഫ് ടൈം... കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ഞാന്‍ തേടുന്ന ഒന്നാണത്. ഏതു ആള്‍ക്കൂട്ടത്തിലും, ബസ്സിലും, സിനിമ ശാലയിലും, ഓണ്‍ ലൈനിലും ഒക്കെ ഞാന്‍ ഇന്ന് അത് മാത്രം ആണ് തേടുന്നത്. എനിക്കും വേണം ഒരു ലൈഫ് ടൈം ഫ്രെണ്ടിനെ. എന്റേത് മാത്രം എന്ന് പറഞ്ഞു നെഞ്ചോടു ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരു ലൈഫ് ടൈം ഫ്രെണ്ടിനെ.
കരയുന്ന കുഞ്ഞിനെ പാലുള്ളൂ!!!
ഇതെന്നെ ആദ്യം പടിപിച്ചത് എന്റെ അമ്മയാണ്.... ഞാന്‍ കരയുമ്പോള്‍ അമ്മുമ്മ പറയുമായിരുന്നത്രേ അവനു പാല് കൊടുക്കാന്‍.
ഇന്ന് ഞാന്‍ വളര്‍ന്നു വലുതായി എനിക്കിന്ന് പാല് വേണ്ട പക്ഷെ പലപ്പോഴും എനിക്ക് എന്റെ അവകാശങ്ങള്‍ക്ക് വേണ്ടു സമരം ചെയ്യേണ്ടി വരുന്നു. എനിക്ക് നേരിടേണ്ടി വരുന്നത് അമ്മയെ അല്ലാത്തത് കൊണ്ട് എന്റെ കരച്ചിലിനെ പലപ്പോഴും അവര്‍ കണ്ടില്ലെന്നു നടിച്ചു. അതെന്നെ ഒരു സായുധ വിപ്ലവത്തിനെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു പോരാളിയെ കുട്ടിക്കാലം മുതലേ വളര്‍ത്തി ഏടുക്കാന്‍ വേണ്ടി ആയിരുന്നു അമ്മ പണ്ട് അങ്ങനെ ചെയ്തതെന്ന് എനിക്ക് ഇപ്പോള്‍ ബോധ്യം ആയി.അമ്മൈക്ക് നന്ദി.. കാരണം അമ്മയ്ക്ക് അറിയാമായിരുന്നു ഈ ലോകത്ത് എന്റെ മകന് ജീവിക്കാന്‍ യുദ്ധം ചെയ്യേണ്ടി വരുമെന്ന്. ഞാന്‍ അറിയാതെ അമ്മ എന്നെ പഠിപ്പിക്കുക ആയിരുന്നു മകനെ കരുത്തന്‍ ആക്കാന്‍ വേണ്ടി.
മുന്നേറുക മുന്നില്‍ ഉണ്ടാകുന്ന എല്ലാ പ്രതി ബന്ധങ്ങളെയും തട്ടി മാറ്റി മുന്നേറുക. ദൈവങ്ങള്‍ പോലും പിന്തുണക്കുന്നത് കരുത്തനെ ആണ്.
യുദ്ധത്തില്‍ ശത്രുവിനെ കൊല്ലുന്നത് പാപം അല്ല കടമയാണ്....
മഴ
ബാല്യതിലെന്റെ നിഷ്കളങ്കതൈക്ക് കൂട്ടായ് മഴ ഉണ്ടായിരുന്നു...
കൌമാരതിലെന്റെ കുശ്രിതിക്ക് കൂട്ടായ് മഴ ഉണ്ടായിരുന്നു...യവനതിലെന്റെ പ്രണയത്തിനു കൂട്ടായ് മഴ ഉണ്ടായിരുന്നു...
വാര്ധക്യതിലെന്റെ രോഗത്തിന് കൂട്ടായ് മഴ ഉണ്ടായിരുന്നു...
ഒടുവിലൊരുനാള്‍ ഞാന്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍
അന്നുമുണ്ടാകും എനിക്ക് കൂട്ടായി, ഒന്നു മുരിയടാതെ...
നിശബ്ദ നൃത്തം ചവിട്ടി നിറമിഴിയോടെ.
ഒരു സത്യം..
രണ്ടു മാസത്തെ അവധിക്കു നാട്ടില്‍ വന്ന സുഹൃത്തിനെയും കൊണ്ട് രണ്ടു മൂന്നിടത്ത് പെണ്ണ് കാണാന്‍ പോയി ഞങ്ങള്‍.. കണ്ട കുട്ടികള്‍ ഒന്നും ഒരു സുമാറില്ല, endo sulphan ബാധിച്ച പോലെ ഇരിക്കുന്നു എല്ലാം!!!
അവസാനം രണ്ടാഴ്ച കഴിഞ്ഞ്നു ഒന്നിനെ കണ്ടു, കാണാന്‍ വലിയ തെറ്റില്ല, കൌമാര കാലത്ത് കണ്ട സങ്കല്പത്തിലെ പെണ്ണിന് കുട പിടിക്കാന്‍ യോഗ്യത ഇല്ല ഇവള്‍ക്ക്, എങ്കിലും ഇനി വേറെ പെണ്ണ് കാണാന്‍ സമയവും ഇല്ല, ഇവള്‍ പോയാല്‍ വരുന്നത് ഇതിലും മോശം ആയാലോ എന്ന പേടിയും കൊണ്ട് ആ പാവം അതിനു സമ്മതം മൂളി. അടുത്ത ആഴ്ച അവന്റെ കല്യാണം ആണ്!!!.
കഴിഞ്ഞ ദിവസം പെണ്ണിന്റെ അച്ഛനെ ഞാന്‍ ടൌണില്‍ വെച്ച് കണ്ടു, കുശല അന്വേഷണത്തിനിടയില്‍ എങ്ങിനെയോ ബ്രോക്കറും, അയാളുടെ ചാര്‍ജും ഒക്കെ സംസാരത്തില്‍ കടന്നു വന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അത്രേ ee പെണ്ണിന്റെ ആലോചന അയാളുടെ കയ്യില്‍ കൊടുത്തിട്ട്. എനിക്കെന്തോ ഒരു സംശയം പോലെ????.
ഞാന്‍ ആ ബ്രോക്കാരെ കണ്ടു കാര്യം തിരക്കി, സത്യം അവനിട്ട് രണ്ടു പൊട്ടിച്ചപ്പോള്‍ ഒരു ഞെട്ടിക്കുന്ന സത്യം പുറത്തു വന്നു..
"നാട്ടില്‍ പെണ്ണ് കാണാന്‍ വരുന്ന പയ്യന്‍ മാരെ എല്ലാം ആദ്യം രണ്ടു മൂന്നു കാണാന്‍ കൊള്ളാത്ത പെന്പില്ലരെ കാണിക്കും. പിന്നിട് കയ്യില്‍ ഉള്ള അല്പം ഭേദപ്പെട്ടതിനെ കാണിക്കും (നല്ലത് എന്ന് ഒന്നില്ല ഇപ്പോള്‍, നാം കണ്ടതും, എനിക്ക് കിട്ടിയതും രാജ കുമാരി എന്ന് വിചാരിക്കുക). അവര്‍ അതിനു സമ്മതം മൂളും. ആദ്യമേ ee പെണ്ണിനെ കാണിച്ചാല്‍ അവര്‍ക്ക് ഇഷ്ടപെടില്ലത്രേ. അവന്‍ അടുത്ത ബ്രോകരെ തിരക്കി പോകും.....
സത്യത്തില്‍ ഞാന്‍ ഞെട്ടി പോയി.. നാം അറിയാതെ എന്തൊക്കെ ചതികള്‍ ആണ് നടക്കുന്നത്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ.. ബ്രോക്കര്‍ കാണിക്കുന്ന പെണ്ണിനെ കെട്ടുന്നവര്‍ ഇങ്ങനെ ഒരു ചതി പറ്റാതെ നോക്കുക..
അതുപോലെ നമ്മുടെ പെണ്‍കുട്ടികളും അച്ഛന്‍ പറയുന്ന ആളെ മാത്രമേ കെട്ടൂ എന്നും പറഞ്ഞു ഇപ്പഴും ശടിക്കുന്നവര്‍.. ഇത് നേരെ തിരിച്ചും സംഭവിക്കുന്നുണ്ട്..
ഇതൊരു കഥയല്ല,.. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതാണ്..
NB:- പ്രണയ വിവാഹത്തെ പ്രോത്സാഹിപ്പിക്കുക...
അവസാനം രണ്ടാഴ്ച കഴിഞ്ഞ്നു ഒന്നിനെ കണ്ടു, കാണാന്‍ വലിയ തെറ്റില്ല, കൌമാര കാലത്ത് കണ്ട സങ്കല്പത്തിലെ പെണ്ണിന് കുട പിടിക്കാന്‍ യോഗ്യത ഇല്ല ഇവള്‍ക്ക്, എങ്കിലും ഇനി വേറെ പെണ്ണ് കാണാന്‍ സമയവും ഇല്ല, ഇവള്‍ പോയാല്‍ വരുന്നത് ഇതിലും മോശം ആയാലോ എന്ന പേടിയും കൊണ്ട് ആ പാവം അതിനു സമ്മതം മൂളി. അടുത്ത ആഴ്ച അവന്റെ കല്യാണം ആണ്!!!.
കഴിഞ്ഞ ദിവസം പെണ്ണിന്റെ അച്ഛനെ ഞാന്‍ ടൌണില്‍ വെച്ച് കണ്ടു, കുശല അന്വേഷണത്തിനിടയില്‍ എങ്ങിനെയോ ബ്രോക്കറും, അയാളുടെ ചാര്‍ജും ഒക്കെ സംസാരത്തില്‍ കടന്നു വന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അത്രേ ee പെണ്ണിന്റെ ആലോചന അയാളുടെ കയ്യില്‍ കൊടുത്തിട്ട്. എനിക്കെന്തോ ഒരു സംശയം പോലെ????.
ഞാന്‍ ആ ബ്രോക്കാരെ കണ്ടു കാര്യം തിരക്കി, സത്യം അവനിട്ട് രണ്ടു പൊട്ടിച്ചപ്പോള്‍ ഒരു ഞെട്ടിക്കുന്ന സത്യം പുറത്തു വന്നു..
"നാട്ടില്‍ പെണ്ണ് കാണാന്‍ വരുന്ന പയ്യന്‍ മാരെ എല്ലാം ആദ്യം രണ്ടു മൂന്നു കാണാന്‍ കൊള്ളാത്ത പെന്പില്ലരെ കാണിക്കും. പിന്നിട് കയ്യില്‍ ഉള്ള അല്പം ഭേദപ്പെട്ടതിനെ കാണിക്കും (നല്ലത് എന്ന് ഒന്നില്ല ഇപ്പോള്‍, നാം കണ്ടതും, എനിക്ക് കിട്ടിയതും രാജ കുമാരി എന്ന് വിചാരിക്കുക). അവര്‍ അതിനു സമ്മതം മൂളും. ആദ്യമേ ee പെണ്ണിനെ കാണിച്ചാല്‍ അവര്‍ക്ക് ഇഷ്ടപെടില്ലത്രേ. അവന്‍ അടുത്ത ബ്രോകരെ തിരക്കി പോകും.....
സത്യത്തില്‍ ഞാന്‍ ഞെട്ടി പോയി.. നാം അറിയാതെ എന്തൊക്കെ ചതികള്‍ ആണ് നടക്കുന്നത്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ.. ബ്രോക്കര്‍ കാണിക്കുന്ന പെണ്ണിനെ കെട്ടുന്നവര്‍ ഇങ്ങനെ ഒരു ചതി പറ്റാതെ നോക്കുക..
അതുപോലെ നമ്മുടെ പെണ്‍കുട്ടികളും അച്ഛന്‍ പറയുന്ന ആളെ മാത്രമേ കെട്ടൂ എന്നും പറഞ്ഞു ഇപ്പഴും ശടിക്കുന്നവര്‍.. ഇത് നേരെ തിരിച്ചും സംഭവിക്കുന്നുണ്ട്..
ഇതൊരു കഥയല്ല,.. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതാണ്..
NB:- പ്രണയ വിവാഹത്തെ പ്രോത്സാഹിപ്പിക്കുക...
വീണ്ടുവിചാരം
വികാരങ്ങള്‍ വിചാരങ്ങളെ കീഴടക്കിയ വേളയില്‍
മനസ്സിന്റെ സമനില നഷ്ടമായി ഞാനൊരു തെറ്റ് ചെയ്തു
ഒരു പെണ്ണിന്റെ മാനത്തിനു വേണ്ടിയുള്ള തേങ്ങലുകള്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു
...
അവളുടെ ചെറുത്തു നില്പുകള്‍ എനിക്ക് കൂടുതല്‍ ഹരം പകര്‍ന്നു
എന്നിലെ ആവേശം കടിഞ്ഞാന്‍ നഷ്ടമായ കുതിരയെ പോലെ
അവളിലേക്ക് കൂടുതല്‍ കൂടുതല്‍ ആഴ്ന്നിറങ്ങി
ഒടിവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ ഒരു കുറ്റബോധം
തെറ്റായിരുന്നു അല്ലെ ഞാന്‍ ചെയ്തത്.....
മാപ്പ് ചോദിക്കാനുള്ള വാക്കുകള്‍ക്കു വേണ്ടി ഞാന്‍ പരതവേ
ജീവന്റെ അവസാന തുടിപ്പിനായ് അവള്‍ കേഴുകയായിരുന്നു.
ഏറെ വ്യസനതോടോന്നു ഞാന്‍ ചൊല്ലട്ടെ
അവളുടെ മാനത്തിനൊപ്പം ഞാനാ ജീവനും കവര്‍ന്നു.....
സാരിത്തലപ്പാല്‍ അവളുടെ നഗ്നത മറച്ചു ഞാന്‍ യാത്ര തുടര്‍ന്നു ഒരു ദയയുടെ പര്യായം പോല്‍...
ക്ഷമിക്ക സോദരീ എന്നോട് നീ....നിയുമെന്റെ സോദരിയാണെന്ന് മറന്നു പോയി
അല്ലെങ്കില്‍ തന്നെ വികാരങ്ങള്‍ വിചാരങ്ങളെ കീഴടക്കിയാല്‍ പിന്നെ ഞാനെത് ചെയ്യാന്‍!!!
മനസ്സിന്റെ സമനില നഷ്ടമായി ഞാനൊരു തെറ്റ് ചെയ്തു
ഒരു പെണ്ണിന്റെ മാനത്തിനു വേണ്ടിയുള്ള തേങ്ങലുകള്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു
...
അവളുടെ ചെറുത്തു നില്പുകള്‍ എനിക്ക് കൂടുതല്‍ ഹരം പകര്‍ന്നു
എന്നിലെ ആവേശം കടിഞ്ഞാന്‍ നഷ്ടമായ കുതിരയെ പോലെ
അവളിലേക്ക് കൂടുതല്‍ കൂടുതല്‍ ആഴ്ന്നിറങ്ങി
ഒടിവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ ഒരു കുറ്റബോധം
തെറ്റായിരുന്നു അല്ലെ ഞാന്‍ ചെയ്തത്.....
മാപ്പ് ചോദിക്കാനുള്ള വാക്കുകള്‍ക്കു വേണ്ടി ഞാന്‍ പരതവേ
ജീവന്റെ അവസാന തുടിപ്പിനായ് അവള്‍ കേഴുകയായിരുന്നു.
ഏറെ വ്യസനതോടോന്നു ഞാന്‍ ചൊല്ലട്ടെ
അവളുടെ മാനത്തിനൊപ്പം ഞാനാ ജീവനും കവര്‍ന്നു.....
സാരിത്തലപ്പാല്‍ അവളുടെ നഗ്നത മറച്ചു ഞാന്‍ യാത്ര തുടര്‍ന്നു ഒരു ദയയുടെ പര്യായം പോല്‍...
ക്ഷമിക്ക സോദരീ എന്നോട് നീ....നിയുമെന്റെ സോദരിയാണെന്ന് മറന്നു പോയി
അല്ലെങ്കില്‍ തന്നെ വികാരങ്ങള്‍ വിചാരങ്ങളെ കീഴടക്കിയാല്‍ പിന്നെ ഞാനെത് ചെയ്യാന്‍!!!
Subscribe to:
Posts (Atom)