Tuesday, July 26, 2011

മാടുകള്‍..

അറവുകാരന്റെ മനസ്സില്‍ കൈനിറയെ കിട്ടാന്‍ പോകുന്ന നോട്ടുകെട്ടുകളുടെ എണ്ണമായിരുന്നു  
ഉച്ചക്ക് ഉണ്ണുവാന്‍ വരുമെന്ന് പറഞ്ഞ ബന്ധു മുഖങ്ങള്‍ എന്റെ മനസ്സിലും..
മരണം കണ്‍ മുന്നില്‍ കണ്ട ആ മിണ്ടാപ്രാണി കിട്ടാത്ത ദയക്ക് വേണ്ടി യാചിച്ചു
പിറന്ന നാള്‍ മുതല്‍ മരണം പോലെ കഴുത്തില്‍ വീണ കുരുക്കിനെ പൊട്ടിക്കാന്‍ ഒരിക്കല്‍ കൂടി പാഴ്ശ്രമം നടത്തി..
കത്തിയുടെ മൂര്‍ച്ച ശ്വാസത്തെ മുറിക്കുമ്പോള്‍ അവരോര്തില്ല ജീവന് വേണ്ടിയുള്ള ആ മിണ്ടാപ്രാണിയുടെ തേങ്ങലുകള്‍...
ഉച്ച ഭക്ഷണം ബഹുകേമമെന്നു പല്ലിട കുത്തിക്കൊണ്ട്  പറഞ്ഞ ബന്ധുക്കള്‍‍
പ്രത്യേകിച്ചു ആ പൊരിച്ച ഇറച്ചി...
അടുത്ത വിരുന്നുകാരന്‍ വരുന്നതും കാത്തു അറവുകാരന്‍ കത്തി രാകി
തന്റെ ഊഴവും കാത്തു കണ്ണുനീര്‍ പൊഴിച്ചു ശേഷിച്ച മാടുകള്‍..

No comments:

Post a Comment