Saturday, October 29, 2011

ആത്മാംശം... .


നിങ്ങള്‍ വായിച്ചു മറന്ന ഒരു പത്ര വാര്‍ത്തയില്‍ നിന്ന് തന്നെ തുടങ്ങാം, "മുടിവെട്ടു കടക്കാരന്റെ അടുത്ത് തന്റെ നാലര വയസ്സുള്ള മകളെ ഏല്‍പ്പിച്ചിട്ട് ചില്ലറ മാറാന്‍ പോയ അച്ഛന്‍ തിരികെ വന്നപ്പോഴേക്കും ആ കടക്കാരന്‍ ആ പിഞ്ചു കുഞ്ഞിനെ അതി ക്രുരമായി പീഡിപ്പിച്ചു കൊന്നു, അതും പ്രകൃതി വിരുദ്ധ ലൈംഗികബന്ധം നടത്തി".

പ്രതി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍  അല്ലാത്തത് കൊണ്ടും, ഉന്നത സാമ്പത്തിക ശേഷിയോ, സമുഹത്തില്‍ വലിയ സ്ഥാനം വഹിക്കുന്ന ആളോ അല്ലാത്തത് കൊണ്ടും, ആകെ ഉള്ള ഒരു അണ്ണാ ഹസാരെ അങ്ങ് മുംബയില്‍ ആയതു കൊണ്ടും നമ്മുടെ കച്ചവട വാര്‍ത്ത‍ മാധ്യമങ്ങളുടെ അവസാന പേജില്‍ ഈ വാര്‍ത്ത‍ ആരും കാണാതെ കടന്നു പോയി...

ഇനി നമുക്കൊന്ന് തിരിഞ്ഞു നോക്കാം എവിടെയാണ് നമ്മള്‍ മലയാളികള്‍ക്ക് പിഴച്ചതെന്നു?, അതിന്നുമൊരു പ്രഹേളിക ആയി ഒരു പാട് ചര്‍ച്ചകളില്‍ സജീവമാകുന്ന ഒരു ചോദ്യമാണ്.
കച്ചവട വല്ക്കരിക്കപെട്ട കോര്‍പ്പറേറ്റ് മുതലാളി മാരുടെ താല്പര്യങ്ങള്‍ക്ക് പിന്നാലെ ഓടുന്നതല്ലാതെ ശരിക്കും നമ്മള്‍ ആരെയെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടോ ജീവിതത്തില്‍?, ആരോടെങ്കിലും സഹാനുഭുതി ഉണ്ടോ നമുക്കു?, ഒരു പക്ഷെ ജന്മം നല്‍കി എന്നതിന്റെ പേരില്‍ മാതാപിതാക്കളോടും, പുതു തലമുറയ്ക്ക് ജന്മം നല്‍കാനുള്ള 'കര്‍മ്മ'  പരിപാടികളില്‍ പങ്കെടുക്കുന്നത് കൊണ്ട് ഭാര്യയെയും അല്ലാതെ..????.

സത്യത്തില്‍ എനിക്കിന്നും ഓര്‍മ ഇല്ല ഞാന്‍ എപ്പോഴെങ്കിലും എന്റെ ഭാര്യയെ സ്നേഹിച്ചിട്ടുണ്ടോ എന്ന്,. വിവാഹ ദല്ലാള്‍ അച്ഛനോട് പറഞ്ഞു നല്ല കുടുമ്പത്തിലെ കുട്ടി ആണെന്ന്, അത് കഴിഞ്ഞു അമ്മയോട് പറഞ്ഞു ഇഷ്ടം പോലെ പണം ഉള്ള വീട്ടിലെ കുട്ടി ആണെന്ന്. "അതും കഴിഞ്ഞു എന്നെ രഹസ്യമായി വിളിച്ചു മാറ്റി നിര്‍ത്തി കാതില്‍ പറഞ്ഞു 'വലിയ മുലയും ചന്തിയും ഒക്കെ ഉള്ള പെണ്ണ് ആടോ' എന്ന്!!!. നീ രാവിലെ റെഡി ആയിട്ട് നിന്നോ പെണ്ണ് കാണാന്‍ പോണം, നമുക്കിത് തന്നെ നടത്താം. സത്യത്തില്‍ ആ രാത്രി എനിക്കിന്നും ഓര്‍മ്മ ഉണ്ട് ഉറക്കം വരാത്തെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒടുവില്‍ ഞാന്‍ ഒരു തിരുമാനത്തില്‍ എത്തി അവളെ തന്നെ കെട്ടാം എന്ന്.

അങ്ങനെ രാവിലെ ഞങ്ങള്‍ അവളുടെ വീട്ടില്‍ എത്തി, 'തലേന്നാള്‍ വിവാഹ ബ്രോക്കെര്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും കൂടെ കണ്ടു ഇഷ്ടപ്പെട്ടു' കല്യാണവും കഴിഞ്ഞു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഒക്കെ ഞങ്ങള്‍ പരസ്പരം പറയാതെ ഉള്ള ഒരു മത്സരത്തില്‍ ആയിരുന്നു ആരാണ് കൂടുതല്‍ കരുത്തര്‍ എന്ന് തെളിയിക്കാന്‍ പിന്നീടു കാലം ചെന്നപ്പോള്‍ ആ ആവേശമൊക്കെ എന്നോ എവിടെയോ നഷ്ടമായി. സത്യത്തില്‍ വിവാഹം കഴിഞ്ഞുള്ള ഈ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഞാന്‍ എന്നെങ്കിലും അവളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. മതവും, സമുദായവും, സമുഹവും ഒക്കെ കല്‍പ്പിച്ചു കൂട്ടി തന്ന ഒരു ഉഭയകക്ഷി ഉടമ്പടിയിലെ പരസ്പരം ബന്ധിച്ച രണ്ട് അഭിനേതാക്കള്‍ ആയിരുന്നു ഞങ്ങള്‍. കരാറുകളുടെ അടിസ്ഥാനത്തില്‍ മാത്രം പരസ്പരം ജീവിച്ചവര്‍.

ഒരു കണക്കിന് ഇത് എന്റെ മാത്രം കാര്യമല്ല, തൊണ്ണൂറ്റി ഒന്‍പതു ശതമാനം മലയാളികളും ഇങ്ങനെ ആണ് ജീവിക്കുന്നത്. അപ്പോള്‍ പിന്നെ സ്വാഭാവികം ആയും ഒരു ചോദ്യം ഉയരാം കേരളത്തിന്‌ പുറതുള്ളവരോ എന്ന്?. ഇക്കാര്യത്തില്‍ ഞാന്‍ അല്‍പ്പം സ്വാര്‍ത്ഥന്‍ ആണ് എനിക്ക് എന്റെ കാര്യം മാത്രം ചിന്തിച്ചാല്‍ മതി, "നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ നര കയറിയ പുരികതിനുള്ളിലെ കാഴ്ച നഷ്ടമായി കൊണ്ടിരിക്കുന്ന കണ്ണുകള്‍ക്ക്‌ അന്യ നാടുകളിലെ ആള്‍ക്കാരെ കൊല്ലാന്‍ വേണ്ടി "എന്ടോ സല്ഫാന്‍" കയറ്റി അയക്കമെങ്കില്‍ എനിക്കും അല്പം സ്വാര്‍ത്ഥന്‍ ആകാം. അപ്പോള്‍ തല്ക്കാലം മലയാളികള്‍ മാത്രം!!!. വിഷയത്തില്‍ നിന്നും വ്യെതിചലിച്ചു അല്ലെ, മനപ്പുര്‍വ്വം പോയതാണ് കാരണം ഇന്ന് ഞാന്‍ എഴുതുന്നതെല്ലാം നമ്മുടെ നാട്ടുകാര്‍ ആര്‍ത്തിയോടെ വായിക്കും കാരണം എനിക്കിന്ന് നമ്മുടെ സമുഹത്തില്‍ അത്രയ്ക്ക് പ്രാധാന്യമാണ്.

ഇനി എന്റെ കലാലയ ജീവിതത്തിലേക്ക്, പഠനത്തില്‍ അത്രക്കൊനും മെച്ചം അല്ലാതിരുന്ന ഞാന്‍ കലാലയ ജീവിതം വളരെ യാന്ത്രികംആയിട്ടാണ് തീര്‍ത്തത്. അതിനിടയില്‍ തല്ലും വഴക്കും പ്രണയവും ഒക്കെ ഉണ്ടായിരുന്നു. ഒത്തിരി പേരെ സ്നേഹിക്കാന്‍ ഞാന്‍ ശ്രെമിച്ചു. "പക്ഷെ അവരെല്ലാം അച്ഛനും അമ്മയും പറയുന്ന ആളെ മാത്രമേ വിവാഹം കഴിക്കു എന്ന് പറഞ്ഞു പിന്മാറി.
സത്യത്തില്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയരാകേണ്ട കാലം എന്നെ അതിക്രെമിചിരിക്കുന്നു. കച്ചവടവല്‍ക്കരിക്കാന്‍ വേണ്ടി അവര്‍ സ്വയം നിന്ന് കൊടുക്കുന്നു, അതിനി സിനിമയിലായാലും ജീവിതത്തിലായാലും നില നില്‍പ്പിനു വേണ്ടി 'സ്ക്രിനിനു മുന്നിലും പിന്നിലും തുണി ഉരിയേണ്ട' ഗതികേടിലാണ് നമ്മുടെ നായികമാര്‍.
പെണ്ണ് എന്ന് പറഞ്ഞാല്‍ സ്നേഹിക്കാന്‍ വേണ്ടി ഉള്ളതല്ല 'ഭോഗിക്കാന്‍' വേണ്ടി മാത്രം ഉള്ളതാണെന്ന ഒരു ചിന്ത കൌമാരം മുതലേ എല്ലാവരിലും ഊട്ടി ഉറപ്പിക്കുന്നു. നല്ലത് പോലെ പഠിച്ചു ജോലി നേടിയലെ നല്ല പെണ്ണിനെ കിട്ടു എന്ന് അച്ഛനമ്മമാര്‍ മക്കളോട് പറയുന്നു. "സത്യത്തില്‍ ഈ നല്ലത് എന്നത് കൊണ്ട് മാതാപിതാക്കളുടെയും മക്കളുടെയും ചിന്തകളില്‍ വെവ്വേറെ കാര്യങ്ങള്‍ ആണ് നിറം പകരുന്നത് എന്ന് ആരും മനസ്സിലാക്കാന്‍ ശ്രേമിക്കുന്നില്ല.

ഈ മുകളില്‍ പറഞ്ഞ കാര്യങ്ങളിലൊക്കെ മനപ്പുര്‍വ്വം വിട്ടു പോയ രണ്ട് കാര്യങ്ങള്‍ ഉണ്ട് സ്നേഹവും, മനസ്സും. പക്ഷെ അതിനു മാത്രമാണല്ലോ നമ്മുടെ നാട്ടില്‍ അനുവാദവും അവകാശവും ഇല്ലാത്തതും. ഇവിടെയാണ്‌ നമ്മള്‍ മലയാളികള്‍ക്ക് തെറ്റ് പറ്റിയത്, സ്നേഹിക്കാന്‍ ഉള്ള അവകാശം നിഷേധിച്ചവര്‍. സത്യത്തില്‍ നമ്മള്‍ ഒരു കണക്കെടുത്താല്‍ നമ്മള്‍ സ്നേഹിക്കുന്നവരെക്കള്‍ കൂടുതല്‍ ആള്‍ക്കാരെ നമ്മള്‍ വെറുക്കുന്നുണ്ട് .
ഗീതയും, ബൈബിളും, ഖുരനുമൊക്കെ എടുത്തു പരസ്പരം കലഹിക്കുന്ന മതമേലാളന്മാര്‍.. ഞങ്ങളിലേക്ക് വരൂ ഇതാണ് യെധാര്‍ത്ത വഴികാട്ടി, മറ്റുള്ളവരുടെ മത ഗ്രെന്ധങ്ങള്‍ എല്ലാം തെറ്റുകളാണ് എന്ന് പറയുന്നവര്‍. സ്വാഭാവികമായും ഇത് കേള്‍ക്കുന്ന ഓരോ മതസ്ഥരും അന്യ മതത്തെയോ അല്ലെങ്കില്‍ ഗ്രെന്ധങ്ങളെയോ വെറുക്കും.

ഇനി വേറെ ഒന്ന്, ജീവിതം ക്ഷണികമാണ് അത് ആസ്വതിക്കാന്‍ ഉള്ളതാണെന്ന കച്ചവട വല്‍ക്കരിച്ച ചിന്തകള്‍ ഒടുവില്‍ നമ്മെ കൊണ്ട് ചെന്നു എത്തിക്കുന്നത് എങ്ങനെ ആസ്വദിക്കാം എന്നുള്ള ഒരു സംശയത്തിലാണ്?. അന്യ നാടുകളിലോ പുറം രാജ്യങ്ങളിലോ പോയി സ്ഥലങ്ങള്‍ കാണണമെങ്കില്‍ ഒത്തിരി പണ ചിലവുള്ള കാര്യമാണ്, പിന്നെ എങ്ങനെ ആസ്വദിക്കാം?, എന്തായാലും ജീവിതം ഒന്നേ ഉള്ളു അത് ആസ്വദിക്കണം എന്ന മനസ്സിന്റെ ആകുലതകള്‍ അവനെ കൊണ്ട് എത്തിക്കുന്നത് ഇന്ന് സമുഹത്തില്‍ വളരെ വില കുറച്ചു കിട്ടുന്ന രണ്ട് കാര്യങ്ങളിലേക്ക് ആണ്. ഒന്ന് മദ്യം, രണ്ട് പെണ്ണ്.
സ്വാഭാവികം ആയും അവന്‍ അതില്‍ ആനന്തം ഉണ്ടെന്നു വരുത്തി തിര്‍ത്തു അത് ആസ്വദിക്കുന്നു. ഈ ആസ്വാദനം മറ്റു പലര്‍ക്കും അസ്വസ്ഥതയും, ജീവിത തകര്‍ച്ചയും ഉണ്ടാക്കുന്നു.

ഒരു മനുഷ്യന് ആഹാരം പോലെ തന്നെ അത്യന്തപെക്ഷിതമാണ് 'ലൈന്ഗികതയും'. കച്ചവട വല്‍ക്കരിച്ച ദ്രിശ്യങ്ങള്‍ക്ക്  പിന്നാലെ പോകുന്ന നമ്മുടെ ചിന്തകള്‍ക്ക് അതിനെ ശമിപിക്കാന്‍ ഉപാധികള്‍ ഇല്ല. ഇനി കഷ്ടകാലത്തിനു ഒരു ആണും പെണ്ണും ഒരിടത് ഒരുമിച്ചു കണ്ടാല്‍ പിന്നെ പത്രക്കരായ്, ചാനലുകരായ്, വാര്‍ത്തകള്‍, വിമര്‍ശനങ്ങള്‍.. കടലക്കും, കപ്പലണ്ടിക്കും ഒപ്പം സയന്തനങ്ങളിലെ നമ്മുടെ ചര്‍ച്ചകള്‍ക്ക് നിറഭേതം കൂട്ടാന്‍ വേട്ട നായ്ക്കളുടെ മനസ്സോടെ പായുന്ന ചാനലുകാര്‍... എവിടെയൊക്കയോ ചതഞ്ഞരയുന്ന കുറെ ജീവനുകള്‍.

ഈ മുകളില്‍ കൊടുതിരിക്കുനത് എന്റെ ജീവിതവും, ഞാന്‍ കടന്നു വന്ന വഴികളില്‍ കണ്ടതുമായ കാര്യങ്ങളാണ്. ഇതിലെങ്ങും സ്നേഹം എന്ന ഒരു വാക്കിനു മാത്രം സ്ഥാനം പിടിക്കാന്‍ ഒരു ഇടം കിട്ടിയില്ല. അത് പിന്നീടു ജീവിതത്തിലും പ്രേതിഭലിച്ചു.
ഞാനും ആസ്വദിക്കുകയാണ് ക്ഷണികമായ എന്റെ ജീവിതം. ആ ആസ്വാദനത്തിന്റെ ഒടുവിലത്തെ ഇര ആയിരുന്നു തുടക്കത്തില്‍ നിങ്ങള്‍ വായിച്ച ആ കൊച്ചു പെണ്‍കുട്ടി.. അതെ അവളെ ഞാനാണ്‌ ക്രുരമായി പീഡിപ്പിച്ചു കൊന്നതു. എന്തിനങ്ങനെ ചെയ്തു എന്നതിന് എനിക്ക് ഉത്തരം ഇല്ല, ഒരു പക്ഷെ മുകളിലെ സംഭവങ്ങളിളുടെ നിങ്ങള്‍ക്കും അത് ബോധ്യം വന്നിരിക്കാം.
കഴിഞ്ഞ കുറെ നാളുകളായി ഞാനീ ജയിലിനു ഉള്ളിലാണ്,...എന്റെ കേസിന്റെ വിധിയും കാത്ത്. കയ്യില്‍ കാശും കൂടെ രാഷ്ട്രീയക്കാരും ഇല്ലാത്തതു കൊണ്ട് നീതിപീടത്തെ സ്വധിനിക്കാന്‍ കഴിഞ്ഞില്ല.. അതുകൊണ്ട് മാത്രം ഞാന്‍ പ്രതി ആണിന്നു.

നരകയറിയ ശരിരത്തിലെ മങ്ങാത്ത മനസ്സില്‍ ഇന്നും ആ കൊച്ചു കുട്ടിയുടെ കരച്ചില്‍, തനിക്കു എന്താണ് സംഭവിക്കുന്നത്‌ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത വേദനയോടെ ഉള്ള പിടച്ചില്‍.. ആ കുരുന്നിനോട് മാത്രം മാപ്പ്.....

അന്ധ വിസ്വസങ്ങളുടെയും, ആചാര നൂലമാലകളുടെയും ചങ്ങലകളില്‍ ബന്ധിതരായ്, കച്ചവട വല്‍ക്കരിച്ച താല്‍പ്പര്യങ്ങള്‍ക്കു ബാലിയാടാകുന്ന, സ്നേഹിക്കാന്‍ മനപ്പുര്‍വ്വം മറക്കുന്ന ഒരു മലയാളിയും എന്നെ കല്ലെറിയാന്‍ വരണ്ട. കാരണം നിങ്ങളും തെറ്റുകാരാന്, ഒളിഞ്ഞും തെളിഞ്ഞും ശരിരം കൊണ്ടും മനസ്സ് കൊണ്ടും അന്യ പെണ്ണിനെയോ പുരുഷനെയോ ഭോഗിക്കാത്ത ഒരാളും ഇല്ല ഇവിടെ. ഒരു പക്ഷെ നിങ്ങള്‍ക്ക്‌ ആളും അവസരവും കിട്ടിയില്ല അല്ലെങ്കില്‍ കിട്ടിയിട്ടും പിടിക്കപെട്ടില്ല എന്ന് മാത്രം. ഇനി അഥവാ അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ വരട്ടെ എന്നെ കല്ലെറിയാന്‍........ അവര്‍ മാത്രം.

Wednesday, October 26, 2011

യാദ്രിശ്ചികം



ഉറക്കത്തിലാരോ എന്നെ തൊട്ട് ഉണര്ത്തിയപോലെ തോന്നി, കണ്ണ് തുറന്നു നോക്കിയപ്പോള്‍ ആരെയും കാണാനില്ല മുറിയില്‍. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ഓര്‍ത്തു നോക്കാന്‍ ഒരു ശ്രെമം നടത്തി..
ഒരു രൂപം മനസ്സിലേക്ക് തെളിഞ്ഞു വരുന്നു, അവള്‍ എന്നോടെന്തോ പറയാന്‍ ശ്രെമിച്ചത് പോലെ ഒരു തോന്നല്‍. എത്ര ആലോചിച്ചിട്ടും അത് ആരുടെ രൂപമാണെന്നു ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. സമയം രാത്രി രണ്ട് മണിയോട് അടുത്തിരിക്കുന്നു. 
തിരിഞ്ഞും മറിഞ്ഞു കിടന്നു രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നു അറിയില്ല. രാവിലെ അലറത്തിന്റെ കരകര ശബ്ദം വല്ലാതെ കാതിനെ ആലോസരപെടുത്തുമ്പോള്‍  കര്‍മ നിരത്താന്‍ ആകേണ്ടത്തിന്റെ ആവശ്യകത ഓര്‍മ വരും.
ഓഫീസില്‍ അന്ന് പതിവിലും നല്ല തിരക്ക് അനുഭവപെട്ടു എല്ലാവര്ക്കും ഇന്ന് ഒറ്റദിവസം കൊണ്ട് എല്ലാ കാര്യങ്ങളും നടത്തണം അല്ലേലും ഞങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥാര്‍  എത്ര തന്നെ പണി എടുത്താലും അത് കാണാതെ പണി എടുക്കില്ലെന്ന് പറഞ്ഞു നടക്കാന്‍ മാത്രമേ നമ്മുടെ നാട്ടുകാര്‍ ശ്രെമിക്കുക ഉള്ളു !!

വൈകുന്നേരം ഓഫീസ് വിട്ടു വീട്ടിലേക്കുള്ള പതിവ് നടത്തത്തിനിടയില്‍ ഒരു പഴയ കാല സുഹൃത്തിന്റെ ഫോണ്‍ വന്നു, പതിവ് കുശ്വലാന്വേഷനങ്ങള്‍ക്കിടയില്‍ അവന്‍ പറഞ്ഞാണ് അറിഞ്ഞത് പണ്ട് നമ്മുടെ കൂടെ പ്ലസ്‌ടു ക്ലാസ്സില് പഠിച്ചിരുന്ന ഒരു മായ ആത്മഹത്യാ ചെയ്ത കാര്യം. എനിക്ക് ആ വാര്‍ത്ത ഒരു ഞെട്ടലും ഉളവാക്കിയില്ല സത്യത്തില്‍ മായയെ തന്നെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
രാത്രി ഉറക്കം വരാതെ മച്ചിലെ ഫാനിന്റെ സംഗീതം കേട്ട് കിടക്കുമ്പോള്‍ യാദ്രിശ്ചികമായ് തലേന്ന്നു രാത്രി കണ്ട പെണ്‍കുട്ടിയുടെ ചിത്രം മനസ്സിലേക്ക് തെളിഞ്ഞു വന്നു, പെട്ടെന്നാണ് സുഹൃത്ത്‌ പറഞ്ഞ വാര്‍ത്ത‍ ഓര്‍മ വന്നത് ഇനി ഇതു അവളെങ്ങാനും ആയിരിക്കുമോ?, മനസ്സിന്റെ വെള്ളിത്തിരയിലേക്ക് കുട്ടിക്കാലം പെട്ടെന്ന് കടന്നു വന്നു..
പ്ലസ്‌ടു വിനു ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചത് കാണാനൊന്നും അത്ര ഭംഗി ഇല്ലാത്ത അവള്‍ ആരോടും അത്ര അടുത്ത് ഇടപെടുന്ന തരക്കാരി ആയിരുന്നില്ല, പോരാത്തതിനു പൊക്കം നന്നേ കുറവും അതുകൊണ്ടായിരിക്കണം അവള്‍ക്കു ഉണ്ട എന്ന വട്ട പേര് ഞാന്‍ ഇട്ടതും അതിനു സ്കൂള്‍ മുഴുവന്‍ നല്ല പബ്ലിസിറ്റി നല്കിയതും. അന്ന് അവള്‍ കുറെ ചീത്ത വിളിച്ചതായി ഓര്‍ക്കുന്നുണ്ട്. പിന്നെന്നോ ഒരിക്കല്‍ ഒരു കൂട്ടുകാരന്‍ അവളുടെ പേരും എന്റെ പേരും ചേര്‍ത്ത് കളിയാക്കി പറഞ്ഞതിന് ക്ലാസ്സില്‍ ഇരുന്നു കരഞ്ഞതായും ഓര്‍മ്മ വരുന്നു‍.
പ്ലസ്‌ടു കഴിഞ്ഞു ഡിഗ്രിയും അത് കഴിഞ്ഞു പിജിയും ചെയ്തു അത് കഴിഞ്ഞാണ് ജോലി കിട്ടിയത് ഈ കാലയളവിനുള്ളില്‍ ഒരു പാട് അപ്സര സുന്ദരിമാര്‍ എന്റെ ജീവിതത്തില്‍ വന്നുപോയി. അവരില്‍ പലരെയും ഉറക്കമില്ലാത്ത രാവുകളില്‍ ഞാന്‍ തന്നെ നിറങ്ങള്‍ നല്‍കി എന്റെ ഒപ്പം കിടത്തി ഉറക്കിയിട്ടുണ്ട് അക്കലങ്ങള്ളില്‍ ഒരിക്കലും ഇവള്‍ എന്റെ ചിന്തയിലേക്ക് കടന്നു വന്നിട്ടില്ല. എന്നോ എങ്ങോ കണ്ടു മറന്ന ഒരുപാട് മുഖങ്ങള്‍ക്കിടയില്‍ ഒന്നായി ഇവളും മാഞ്ഞുപോയി.
പെട്ടെന്ന് ഞാന്‍ ഫോണെടുത്തു സുനിലിനെ വിളിച്ചിട്ട് അവള്‍ എപ്പോഴാണ് മരിച്ചതെന്ന് ചോദിച്ചു, സത്യത്തില്‍ അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി "ഇന്നലെ രാത്രി രണ്ട് മണിയോടടുത്ത സമയത്ത് ആണത്രേ!!!

സത്യത്തില്‍ എനിക്ക് ഇപ്പോഴും അറിയില്ല അവള്‍ മരിച്ചതിനു ശേഷമാണോ അതോ ആത്മഹത്യക്ക് ശ്രേമിക്കുന്നതിനിടയിലോ എന്റെ സ്വപ്നത്തിലേക്ക് വന്നത്, അതെ ഇനി ശരിക്കും സ്വപ്നത്തില്‍ അല്ലാതെ തന്നെ വന്നു എന്നെ കുലുക്കി വിളിച്ചത് അവളാണോ...
സത്യത്തില്‍ അവള്‍ എന്തായിരിക്കും എന്നോട് പറയാന്‍ ശ്രെമിച്ചത് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും....


Sunday, October 16, 2011

ഒരു നിമിഷം1

അവന്റെ വരവിനേയും കാത്ത് മിടിക്കുന്ന ഹൃദയത്തോടെ അവള്‍ മണിയറയില്‍ കാത്തിരുന്നു. ബന്ധുക്കളെയും, സുഹൃത്തുക്കളെയും യാത്ര ആക്കാനുള്ള തിരക്കിലായിരുന്നു അവന്‍. ഒടുവില്‍ എല്ലാം തന്ത്രപ്പാടില്‍ കഴിച്ചു അവന്‍ അവളുടെ അടുത്തേക്ക് ഓടി. ഓര്‍മ വെച്ച നാള്‍ മുതല്‍ കാണുന്നതാണ് ഈ രാത്രിയെ. ഒരു പാട് നിറഭേദങ്ങള്‍ അവന്‍ അതിനു നല്‍കിയിട്ടുണ്ട്.
അവന്‍ മണിയറയില്‍ പ്രവേശിച്ചതും അവള്‍ അവനോടു പറഞ്ഞു ചേട്ടാ ഒരു പ്രധാന കാര്യം പറയാനുണ്ട്‌ എനിക്ക്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മറ്റൊരാളുമായി പ്രണയത്തിലാണ് ഞാന്‍. എന്റെ വീട്ടുകാരുടെ ഭിഷണിയെ തുടര്‍ന്നാണ് ഞാന്‍ ഈ വിവാഹത്തിന് സമ്മതിച്ചത്. ഞാന്‍ എതിര്‍ നിന്നാല്‍ അമ്മ ആത്മതത്യ ചെയ്യുമെന്ന് പറഞ്ഞു ഗത്യന്തരം ഇല്ലാതെ സമ്മതിക്കുകയായിരുന്നു. എന്നെയും കാത്ത് എന്റെ കാമുകന്‍ പുറത്തു വണ്ടിയുമായി നില്‍പ്പുണ്ട് ചേട്ടന്‍ എന്നെ പോകാന്‍ അനുവദിക്കണം....

ഒരു നിമിഷം ആലോചിച്ചിട്ട് അവന്‍ പറഞ്ഞു പ്രശ്നം ഇല്ല നിനക്ക് പോകാം, പക്ഷെ നാളെ രാവിലെ മാത്രമേ പോകാന്‍ പറ്റു. ഇന്ന് നീ ഇവിടെ കഴിയുക ഞാന്‍ മുറിയുടെ പുറത്തു ഉണ്ടാകും. അവള്‍ക്കു സമാധാനം ആയ്. ഇത്രക്കും നല്ല മനുഷ്യര്‍ ഉണ്ടോ, മുറിയുടെ പുറത്തേക്കു പോകുന്നതിനു മുന്‍പ് അവന്‍ ഒരു കാര്യം കൂടി പറഞ്ഞു ഇനി ഒരു പക്ഷെ നാളെ രാവിലെ നീ ചെല്ലുമ്പോള്‍ അവന്‍ അവിടെ ഇല്ലെങ്കില്‍ തിരികെ വരിക, ഞാന്‍ നിന്നെ സ്നേഹിക്കാന്‍ തുടങ്ങുന്നതെ ഉള്ളു.....
അത് ഒരിക്കലും നടക്കില്ലന്നു അവള്‍ക്കു അറിയാമായിരുന്നു. തനിക്കു വേണ്ടി ഒരു ജന്മം മുഴുവന്‍ കാത്തിരിക്കുമെന്ന് തന്റെ കാമുകന്‍ ഒരായിരം ആവര്‍ത്തി തന്റെ കാതില്‍ പറഞ്ഞതാണ്.
ആ രാത്രി അവന്‍ മുറിയുടെ പുറത്തു സുഖമായുറങ്ങി, അവള്‍ റൂമില്‍ നേരം പുലരുന്നതിനായ് കാത്തിരുന്നു.

നേരം പുലര്ന്നതും അവള്‍ വീട് വിട്ടു കാമുകന്‍ കാത്ത് നില്‍ക്കാമെന്ന് പറഞ്ഞിടത്തേക്ക് ചെന്നു, ഒരു ജന്മം മുഴുവന്‍ കാത്ത് നില്‍ക്കാം എന്ന് പറഞ്ഞവനെ അവിടെ എങ്ങും കണ്ടില്ല.
തിരികെ ഭര്‍ത്താവിന്റെ വീടിന്റെ മുന്നില്‍ എത്തിയപ്പോള്‍ സുസ്മേര വദനനായി അദ്ദേഹം. എനിക്കറിയാമായിരുന്നു തന്‍ തിരികെ വരും എന്ന്, അവളുടെ തോളില്‍ കയ്യിട്ടു അവന്‍ പതിയെ അവളുടെ കാതില്‍ പറഞ്ഞു..
 "ടോ ലോകത്ത് ഒരു ആണും കാത്ത് നില്‍ക്കില്ല മറ്റൊരുത്തന്റെ കൂടെ ഒരു രാത്രി കഴിഞ്ഞ പെണ്ണിന് വേണ്ടി"...അതിന്നി എത്ര തന്നെ സ്നേഹം ആയാലും

"ഫേസ് ബുക്ക്‌ യക്ഷി"

രാത്രിയുടെ അവസാന യാമങ്ങളില്‍ ഒന്നില്‍ അവളാ പാലമരത്തിന്റെ മുകളില്‍ നിന്നും പാലപ്പൂ മണത്തോടൊപ്പം ഭുമിയിലേക്ക് ഒഴുകി ഇറങ്ങി. മനുഷ്യനെപോലെ തന്നെ നമ്മുടെ നായകള്‍ക്ക് ഇന്ന് വീടും പത്തു മണിക്ക് തന്നെ യജമാനനോടൊപ്പം കെട്ടി പിടിച്ചു കിടന്നു ഉറങ്ങാനുള്ള സൌകര്യവും ഉള്ളത് കൊണ്ട് അവളുടെ വരവിനെ ഭിതിപ്പെടുതുന്ന രീതിയില്‍ ഓരിയിട്ടു അറിയിക്കുവാന്‍ നായകള്‍ക്കും ആയില്ല.

സത്യത്തില്‍ നമ്മുടെ കഥാനായിക ചോരകുടിക്കുന്ന യക്ഷി അല്ല (ചോര ഒഴികെ എന്തും കുടിക്കും), പാലമരത്തില്‍ അല്ല താമസ്സവും. നായികയെ കുറിച്ച് ഒരു തിവ്രമായ ഭയം ഉടലെടുക്കുവാന്‍ വേണ്ടി ആണ് അവളെ ഞാന്‍ ഈ പാതിരാത്രിയില്‍ തന്നെ നിര്‍ബന്ധിച്ചു പാലമരത്തില്‍ തന്നെ കയറ്റിയത്. പനയില്‍ കയറ്റി ഒന്നും കൂടെ ഭികരത വരുത്തിയാലോ എന്ന് ചിന്തിച്ചതാണ് പക്ഷെ അവളുടെ കൂടെ ഞാനും കയറേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. മാത്രമല്ല പാല മരത്തിലെത് പോലെ വലിഞ്ഞു കയറാന്‍ ചില്ലകള്‍ ഒന്നും ഇല്ലാലോ പനയ്ക്ക്.

ആ രാത്രിയില്‍ അവള്‍ തെരുവ് മുഴുവന്‍ അലഞ്ഞു ഒരാളെ തേടി, പക്ഷെ നിഴലുകള്‍ മാത്രം ശേഷിച്ച തെരുവില്‍ ജീവന്റെ ഒരു തുടിപ്പ് അവള്‍ക്കു എങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല. വളരെ താമസിയാതെ തന്നെ തന്റെ ഒരു സുഹൃത്തില്‍ നിന്നും അവള്‍ക്കറിയാന്‍ കഴിഞ്ഞു സുക്കര്‍ ബെര്‍ഗിനെ കുറിച്ചും ഫേസ് ബുക്ക്‌ എന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യത്തെ കുറിച്ചും. തെരുവോരങ്ങളില്‍ എങ്ങും ആരെയും കാണാനില്ല എല്ലാവരും ഇരുണ്ട മുറികളില്‍ ഇരുന്നു ആ ലോകത്തോട്‌ സല്ലപിക്കുകയാണ്. മറ്റൊരു പുതിയ ലോകത്തെ എല്ലാവരും സ്വപ്നം കാണുന്നു....

അങ്ങനെ അവളും ഫേസ് ബുക്കിലേക്ക് ഒഴുകിയെത്തി, രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നൂറില്‍ കുറയാതെ മെസ്സേജ്കളും അവളെ തേടി എത്തി. ഒടുവില്‍ ഒരുനാള്‍ അവള്‍ തന്റെ ഇരയെ കണ്ടെത്തി..
'മനു' എല്ലാ പൈങ്കിളി കഥയിലെയും നായകനെ പോലെ നമ്മുടെ നായകനും പാവമാണ് താന്‍ എന്ന് മനപ്പുര്‍വ്വം അഭിനയിക്കുന്ന ആള്‍ ആണ്. അതുകൊണ്ടാകാം ഒരു പക്ഷെ ഒരു ജില്ലയിലെ മുഴുവന്‍ ജന സന്ഘ്യയെ തോല്‍പ്പിക്കുന്ന കണക്കിലുള്ള അത്രയും ഫ്രണ്ട് ലിസ്റ്റും.

വ്യക്തമായ ലാഭേച്ചയോടു കൂടി പരസ്പരം പറയാതെ ഉള്ള അവരുടെ സൌഹൃദം വളരെ പെട്ടെന്ന് പൂത്തു തളിര്‍ത്തു. അവന്‍ അവളുടെ ശരിരത്തെയും അവള്‍ അവന്റെ പൈസയും മാത്രം സ്വപ്നം കണ്ടത് കൊണ്ട് രണ്ട് പേര്‍ക്കും പിരിയാന്‍ കഴിയാത്ത ഒരു ആത്മബന്ധം ഉടലെടുത്തു.

ഒടുവില്‍ ഒരുനാള്‍ തന്റെ ആത്മ സുഹൃത്ത് 'ബിജു'വില്‍ നിന്നും അവനറിയാന്‍ കഴിഞ്ഞു സൌഹൃദം നടിച്ചു ഒരു പെണ്ണ് അവനെ ചതിച്ച കഥ (അവനു അത് തന്നെ വേണം), കയ്യില്‍ ഉണ്ടായിരുന്ന പൈസയും കടം മേടിച്ചതും ചേര്‍ത്ത് അവളുടെ പേരില്‍ അയച്ചു കൊടുത്തു. അവള്‍ പറഞ്ഞ കദന കഥകള്‍ക്കെല്ലാം അത്രക്കുമേല്‍ ജീവനുണ്ടായിരുന്നു. ഫേസ് ബുക്കില്‍ അവനോടൊപ്പം അവളുടെ ഐടിക്ക് വേണ്ടി പരതുമ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം അവനും തിരിച്ചറിഞ്ഞു.. താന്‍ എന്നും സ്വപ്നം കാണുന്ന അതെ മുഖം..എനിക്ക് നഷ്ടമായ തുകയുടെ കണക്കു നോക്കിയാല്‍ അവന്റെത്‌ വളരെ തുച്ഛം മാതം.
എങ്കിലും ഇതെങ്ങനെ സംഭവിച്ചു ഇത്രയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഞങ്ങള്‍ ഒരിക്കലും ഇങ്ങനെ ഒരു കാര്യം പരസ്പരം പറഞ്ഞിരുന്നില്ല.
ഒരു പക്ഷെ അവനവന്റെ വിധിയും എനിക്കെന്റെ അഹങ്കാരവും കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്........എനിക്ക് പറ്റിയ ചതി അവനോടു തുറന്നു പറയാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു.

അന്ന് രാത്രിയിലും അവളാ പാലമരത്തിന്റെ മുകളില്‍ നിന്നും ഭുമിയിലേക്ക് ഒഴുകിയിറങ്ങി പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ മറ്റൊരു മനുവിനെയും ബിജുവിനെയും തേടി........

<പണ്ഡിറ്റ്‌20111016>

Tuesday, October 11, 2011

അമ്മ

അമ്മയ്ക്ക് അസുഖം കൂടിയിട്ട് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു എന്നും പറഞ്ഞു രാവിലെ തന്നെ അളിയന്റെ ഫോണ്‍ വന്നു. അല്പം സീരിയസ് ആണ് ഉടന്‍ തന്നെ നാട്ടിലേക്കു ചെല്ലണം.
ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചു ടിക്കെടിന്റെ വിലതിരക്കിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് ഇത് സീസണ്‍ ടൈം ആണ് സാധാരണ ഉള്ളതിലും മൂന്നിരട്ടി ചാര്‍ജ് ആകുമെന്ന്. കണക്കു കൂട്ടിയപ്പോള്‍ ഇന്ന് തന്നെ പോകണമെന്നുന്ടെങ്കില്‍  എഴുപത്തി അയ്യായിരം രൂപയോളം ആകും ഒരു വശത്തേക്ക് മാത്രം ഉള്ള ചാര്‍ജ്. യാത്ര നാളേക്ക് മാറ്റിയാല്‍ ഒരു ഇരുപത്തി അയ്യായിരത്തില്‍ ഒതുങ്ങും. എണ്ണായിരം രൂപയില്‍ താഴെ മാത്രം ചാര്‍ജ് വരുന്ന ടിക്കെടിനാണ് ഈ പറഞ്ഞ പൈസ കൊടുക്കേണ്ടത്. അല്ലേലും വിമാന കമ്പനിക്കാര്‍ക്കും സര്‍ക്കാരിനും അറിയേണ്ട കാര്യം ഇല്ലാലോ അമ്മയെ കാണാന്‍ പോകുന്ന ഒരു മകന്റെ വേദന. സത്യത്തില്‍ ഇന്നും എന്റെ മനസ്സില്‍ ഒരു പ്രഹേളിക ആയിട്ട് തുടരുകയാണ്  ആ ചോദ്യം "ജീവിതത്തില്‍ പണതിനാണോ അതോ സ്നേഹത്തിനാണോ കൂടുതല്‍ പ്രാധാന്യം ഉള്ളത്"???......

ഒന്ന് കൂടെ ആശുപത്രിയിലേക്ക് വിളിച്ചു ചോതിച്ചു, ഒന്നും പറയാറായിട്ടില്ല നല്ല ചികിത്സ കൊടുത്താല്‍ ചിലപ്പോള്‍ രക്ഷ പെട്ടെക്കും. പക്ഷെ ആ സൗകര്യം ഈ ആശുപത്രിയില്‍ ഇല്ല എന്ന മറുപടിയും. പിന്നെ ഒന്നും ആലോചിച്ചില്ല കയ്യില്‍ ഉണ്ടായിരുന്ന പൈസയും, കടം മേടിച്ചതും കൂടെ ചേര്‍ത്ത് നാട്ടിലേയ്ക്ക് അയച്ചു. അമ്മയെ എത്രയും വേഗം കൊണ്ട് ചെന്ന് എത്തിക്കാന്‍ കഴിയുന്ന ഇടത്തില്‍ ഉള്ള നല്ല ആശുപത്രിയിലേക്ക് മാറ്റുക. എനിക്ക് വരാന്‍ കഴിയില്ല ജോലി തിരക്ക് ഉള്ളത് കൊണ്ട് ലീവ് കിട്ടില്ല എന്ന പ്രവാസിയുടെ സ്ഥിരം കള്ളവും.

റൂമിലുള്ള റഹിമിന് റംസാന്‍ കാലത്ത് കുറച്ചു പൈസ കടം കൊടുക്കാന്‍ കഴിഞ്ഞത് ഇന്നൊരു ആശ്വാസമായി. ഒരു ഇസ്ലാമിക് ബാങ്കിലെ (പലിശ രഹിത) നിക്ഷേപം പോലെ അത് അവിടെ കിടന്നു ആകെ ഉള്ള സമ്പാദ്യം ഇന്നതാണ്. റംസാന്‍ കാലത്ത് ഒത്തിരി പേരുടെ കയ്യില്‍ നിന്നും പണം കടം വാങ്ങി നാട്ടിലേക്കു അയക്കുന്ന അവനെ ഞാന്‍ ഒന്ന് ഉപദേശിച്ചതാണ്, പക്ഷെ ഉപദേശം കൊണ്ട് പഴം, പച്ചക്കറി, ഇറച്ചി, ഈന്തപഴം മുതലായ ഒന്നും കിട്ടില്ലലോ എന്ന് എനിക്കും നല്ലത് പോലെ അറിയാം. സാധാരണ മാസത്തേക്കാള്‍ മൂന്നിരട്ടി പണ ചിലവുന്ടത്രേ. എങ്കില്‍ പിന്നെ സാധാരണ പോലെ ജീവിച്ചിട്ട് ബാക്കി വരുന്ന രണ്ടിരട്ടി തുക പാവങ്ങള്‍ക്ക് കൊടുത്തു കൂടെ, പട്ടിണിയും കിടക്കേണ്ടി വരില്ലലോ? എന്ന എന്റെ ചോദ്യത്തില്‍ അവനു ഒത്തിരി നീരസം ഉണ്ടെന്നു പിന്നീടു ഒരിക്കല്‍ നാട്ടിലുള്ള അവന്റെ ജാതിക്കാരനായ എന്റെ ഒരു ചങ്ങാതി, റൂമില്‍ വന്നപ്പോള്‍ അവന്‍ അറിയാതെ എന്നോട് പറഞ്ഞു." ഞാന്‍ ആര്‍. എസ് . എസ്‌ കാരനാണോ എന്ന് അവന്‍ ചോദിച്ചത്രേ !!!.

എന്തായാലും പതിനാലു ദിവസത്തെ ആശുപത്രി ജീവിതത്തിനു ഒടുവില്‍ ഒരുനാള്‍ അമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു ശാശ്വതമായ ആ സത്യത്തെ തേടി പോയി...
അവസാന നിമിഷത്തിലും അമ്മ പറഞ്ഞത്രേ അവനെന്നോട് ഒരു സ്നേഹവും ഇല്ല, എന്നാലും അവന്‍ ഒന്ന് വന്നില്ലാലോ എന്നെ കാണാന്‍.


പ്രവാസികളുടെ എഴുതപെടാതെ പോകുന്ന അനേകം നൊമ്പരങ്ങളില്‍ ഒന്ന്.
20111011