Wednesday, November 23, 2011

മുല്ലപ്പെരിയാറില്‍ നിന്നും...


ഇന്നും പ്രഭാതം അതിന്റെ എല്ലാ ഭംഗിയും, നൈര്‍മല്യതയും അവാഹിച്ചുകൊണ്ടാകണം സുര്യ കിരണങ്ങളെയും തോളിലേറ്റി കുന്നിന്‍ മുകളില്‍ നിന്നും പതിയെ ഞങ്ങളുടെ ഗ്രാമ ഭംഗിയില്‍ അലിഞ്ഞു ചേരാന്‍ വന്നത്. പക്ഷെ ചിറകു മുളച്ചു തുടങ്ങും മുന്നേ സ്വപ്‌നങ്ങള്‍ തകരാന്‍ പോകുന്നു എന്ന തിരിച്ചറിവ് മരണഭിതി കരിനിഴല്‍ നിവര്‍ത്തിയ ഞങ്ങളുടെ ജീവിതത്തില്‍ ശുന്യത മാത്രമാണിന്നു ബാക്കിയാക്കുന്നത്. ഈ പ്രഭാതമോ അതിന്റെ ഭംഗിയോ ആസ്വദിക്കാന്‍ ഞങ്ങള്‍ക്കിന്നാകുന്നില്ല. തുക്കിലേറ്റാന്‍ വിധിക്കപ്പെട്ടു മരണത്തിന്റെ ദയകാത്തു കിടക്കുന്ന തടവുകാരന്റെ നിസ്സഹായാവസ്ഥ ആണ് ഞങ്ങള്‍ക്കിന്നു. 
ഒരു പക്ഷെ ഈ വേദനയുടെ തിവ്രത ഇത് വായിക്കുന്ന നിങ്ങള്‍ക്ക്‌ എത്രത്തോളം മനസ്സിലാക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല, നിങ്ങളത് മനസ്സിലാക്കി വരുമ്പോഴേക്കും ഒരു പക്ഷെ  ഞാനും ഉണ്ടാകില്ല. "അല്ലെങ്കിലും വേദന എന്ന് പേപ്പറില്‍ പല ആവര്‍ത്തി എഴുതി അത് തിരിച്ചും മറിച്ചും എത്ര തവണ വായിച്ചാലും അതിന്റെ തിവ്രതയോ വ്യപ്തിയോ മനസ്സിലാകണമെങ്കില്‍ അത് അനുഭവിച്ചു തന്നെ അറിയണം". 
എല്ലാം ഉപേക്ഷിച്ചു എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് പലവട്ടം മനസ്സ് വെമ്പിയതാണ്, പക്ഷെ അന്യ നാടുകളില്‍ നിന്നും പ്രളയ ദുരന്തത്തിന്റെ കദന കഥയും ഭിക്ഷ പത്രവുമായി നമ്മുടെ മുന്നില്‍ വന്ന കുരുന്നു ബാല്യങ്ങളുടെ കണ്ണിലെ ദൈന്യതയും, ഒട്ടിയ വയറും നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകുമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ഇവിടെ തന്നെ മരിച്ചു വിഴുകയാണ് നല്ലതെന്ന് തോന്നുന്നു. 
ഏറെ വ്യസനതോടൊന്നു പറയട്ടെ ഞങ്ങള്‍ മാനസ്സികമായി തയ്യാറെടുത്തു കഴിഞ്ഞു ആര്‍ത്തലച്ചു വരുന്ന ആ മരണത്തെ എന്നന്നെക്കുമായ് പുല്‍കാന്‍. ഞങ്ങള്‍ക്ക് വരാന്‍ പോകുന്ന ഈ ദുരന്തത്തില്‍ നിസ്സഹായത അഭിനയിക്കുന്നവര്‍ക്കും, മുതല കണ്ണുനീര്‍ പൊഴിക്കുന്നവര്‍ക്കും, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഇതൊരു ആഘോഷമാക്കി മാറ്റിയ എല്ലാവരോടും ഒരു അപേക്ഷ ഞങ്ങളെ ഭീതിയുടെ കരിനിഴലില്‍ ഒന്ന് കൂടി ആഴത്തി ഒരു നിമിഷം മുന്നേ കൊല്ലാന്‍ ശ്രെമിക്കരുത് നിങ്ങള്‍..
"ഇവിടെ ഒരു മാറ്റവും വരാന്‍ പോകുന്നില്ല, ഒന്നിനും ഒരു കാലത്തും.... ദയവായി ഞങ്ങളെ ശാന്തരായി മരിക്കനെങ്കിലും അനുവദിക്കുക".

No comments:

Post a Comment