Wednesday, January 11, 2012

ഇതിഹാസം

മുത്തച്ഛന്‍ വലിച്ചരിഞ്ഞ ബീഡി കുറ്റികള്‍
മഴയില്‍ ജീവന്‍ വെച്ചപോലെ മുറ്റത്തു ഒഴുകി നടക്കുന്നു
അച്ഛന്‍ പുകച്ചു തള്ളിയ സിഗരറ്റ് ചുരുളുകള്‍
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി
അമ്മയെ വലം വയ്ക്കുന്നു
ചോര്‍ന്നൊലിക്കുന്ന പുരയിലെ ചോരാത്ത മൂലയില്‍
എനിക്ക് മുന്നേ സ്ഥാനം പിടിച്ച നായ് കുട്ടി
ഒരല്‍പം സ്ഥലം തന്നു യെജമാന സ്നേഹം കാട്ടി
ചുരുളുകളായി ഉയരുന്ന പുക മാനത്ത്‌ പുതിയ ഇതിഹാസം
രചിക്കവേ
ഞങ്ങള്‍ക്കുള്ള അവസാന അത്താഴം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അമ്മ.

No comments:

Post a Comment