Monday, March 5, 2012

ട്രെയിന്‍

മന്ദം മന്ദം ഞരങ്ങിയും മൂളിയും ആ മഹാമേരു സ്റ്റേഷനില്‍ കിതച്ചെത്തി. വയസ്സന്‍ പാളങ്ങള്‍ കരച്ചില്‍ കടിച്ച് ഒതുക്കി ഗതാകാലപ്രൌടിയില്‍ ഒന്ന് ഞരങ്ങി നിവരാന്‍ പാഴ്ശ്രെമം നടത്തി. പുറത്തിറങ്ങിയ യാത്രക്കാര്‍ ഭീതിമാത്രം ഉള്ളില്‍ ഒതുക്കി ആ സ്റ്റേഷനോട് വേഗം വിട ചൊല്ലി. 

മിന്നുന്ന ക്യാമറ കണ്ണുകള്‍ക്ക്‌ മുന്നില്‍ അന്നത്തെ ഇര പ്രത്യക്ഷപെട്ടു, ചോദ്യം ചെയ്യലുകള്‍, വിശദികരണം ഏല്ലാം തകൃതിയായി നടന്നു. മറ്റൊരു സൌമ്യക്ക്‌ വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നില്‍ ഇര അത്ഭുതകരമായി രെക്ഷപെട്ട വാര്‍ത്ത‍ വന്നപ്പോള്‍ ചാനല്‍ കാര്‍ക്കും രസം പോയി. വാര്‍ത്തക്ക് ഒരു ദിവസത്തില്‍ കൂടുതല്‍ മാര്‍ക്കെറ്റ് കിട്ടണമെങ്കില്‍ നമ്മുടെ നാട്ടില്‍ മിനിമം ഒരു പീഡനം എങ്കിലും വേണം.

തിരു കേശവും, ഇറ്റലി കോശവും ഉണ്ടയില്ല വെടികള്‍ വാനിലേക്ക് പായിച്ചപ്പോള്‍ തീവണ്ടി വാര്‍ത്ത‍ തീ ഇല്ലാ വാര്‍ത്തയായി.
അധികാര ഹുങ്കിന് മുന്നില്‍ നീതി പിന്‍വാങ്ങുമ്പോള്‍ തെറ്റുകാര്‍ വീണ്ടും വാഴ്ത്തപെട്ടു. ഫെബ്രുവരിക്ക് ദിവസങ്ങള്‍ കുറവുള്ളത് കൊണ്ട് ഹര്‍ത്താലും എണ്ണത്തില്‍ കുറഞ്ഞു.

"ഒരു പക്ഷെ ഇരയും വേട്ടനായും ഒരേ ദൈവത്തെ തന്നെ വിളിക്കുന്നതുകൊണ്ടാകം നമ്മുടെനാട്ടില്‍ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്‌ അല്ലെ"?

No comments:

Post a Comment