Sunday, July 24, 2011

യാത്ര

1) ചുളം വിളിച്ചുകൊണ്ടു ആ ട്രെയിന് സ്റ്റേഷന് കടന്നു രാത്രിയുടെ വിരിമാറിളുടെ വിധുരതയില് അലിഞ്ഞില്ലാതായി.
ട്രെയിന് മറയാന് വേണ്ടി കാത്തിരുന്ന ആ മൃഗം ഇരയെ കയ്യില് കിട്ടിയ വ്യഗ്രതയോടെ അതിനെയും കടിച്ചു വലിച് കുറ്റിക്കാട്ടിലേക്ക് പോയി
കാഴ്ച ബംഗ്ലാവിലെ മൃഗത്തിന് മുന്നില് മാന് കുട്ടിയെ വലിച്ചെറിഞ്ഞിട്ട് അത് കണ്ടു ആസ്വതിക്കുന്ന മനസ്സുമായ് ആ ട്രെയിനിലെ യാത്രക്കാരും ഇരുട്ടില് മറഞ്ഞു.
ആ അമ്മയുടെ കണ്ണ് നീരും അവളുടെ സ്വപ്നങ്ങളും എന്നെ പോലെ എല്ലാവരും പറഞ്ഞു നടന്നു രണ്ടു ദിവസം...

ഇന്ന് അതൊരു നിറം മങ്ങി പുതുമ നഷ്ടപ്പെട്ട വാര്ത്തയാണ്. ഏറെ സ്വാര്ത്ഥ മനസ്സുമായ് പുതിയ വാര്ത്തകള്ക്കായി ടീവിക്ക് മുന്നിലിരുന്നു കടല കൊറിക്കുന്ന മലയാളിക്ക് ഉള്ളിന്റെ ഉള്ളില് ആശ്വസിക്കാം സൌമ്യ എന്റെ മകളോ, ഭാരിയയോ, സഹോദരിയോ അല്ലെന്നു കരുതി. "അതൊരിക്കലും അങ്ങിനെ അല്ലാതാകട്ടെ ". അതുവരേക്കും ഈ നിസ്സംഗ ഭാവവുമായി നമുക്ക് യാത്ര തുടരാം. "കണ്ടിട്ടും ഒന്നും കണ്ടില്ലെന്നു നടിച്ചു

2) പ്രീയപ്പെട്ട വേലു ചാമിക്ക് ഇന്ന് നീ സമുഹത്തില് വേരുക്കപ്പെട്ടവനാണ് അടുത്ത ജന്മത്തിലെങ്കിലും ഒരു രാഷ്ട്രീയ കാരനായി ജനിക്കുക. എന്നോടൊപ്പം പതിനായിരങ്ങള് ഉണ്ടാകും നിനക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാനും ഹര്ത്താലുകള് നടത്താനും. നിന്നെ ചുമലിലേറ്റി ഈ ലോകത്തോട് ഞങ്ങള് വിളിച്ചു പറയും ഏതാ ഒരു പച്ച മനുസേന്...

3) സൌമ്യക്ക്,
ഇല്ലാത്ത സ്വര്ഗത്തിലെ ഇനിയം ജനിച്ചിട്ടില്ലാത്ത ദൈവങ്ങള് നിന്റെ ശരീരത്തിന് കിട്ടാത്ത ശാന്തി ആത്മവിനെങ്കിലും നല്കട്ടെ.
ഒന്ന് കുടി നീ അറിയുക, നിന്റെ മരണം അനിവാര്യമായ ഒരു സത്യമായിരുന്നു. എന്തെന്നാല് വേലു ചാമി ഒരു കള്ളനായിരുന്നു, രാഷ്ട്രെയക്കരനല്ല .
അയാള്ക്ക് വേണ്ടി ഫ്ലാറ്റിന്റെ ഒഫരുമായ് ആരും വരില്ല. മറ്റുള്ളവരുടെ കാര്യത്തില് മാത്രം സദാചാരവും സത്യ സന്ധതയും പാലിക്കുന്ന ഒരു മലയാളിയും നിനക്കൊരു ജീവിതവുമായി വരില്ല.

"അശ്രു പുഷ്പന്ജ്ജലികള്‍".

No comments:

Post a Comment